ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു... കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അസീസിന്റെ ജീവന്‍ നിലനിര്‍ത്തി! കൊച്ചിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേരളത്തില്‍ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്
കൊറോണ വൈറസ് മൂലം കേരളത്തില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച കൊച്ചിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേരളത്തില്‍ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത് റിപ്പോർട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസീസ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്ബര്‍ക്കത്തില്‍ പെട്ടവര്‍ നിരീക്ഷണത്തിലാണ്. ഈ മാസം 18 ാം തീയതി പനി ബാധിച്ച് ചികിത്സ തേടിയ അസീസിനെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നിന്നും 23 ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയത്.
തുടര്‍ന്ന് ആദ്യം നടത്തിയ സ്രവ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നിട്ടും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് 29 ാം തീയതി നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അതേസമയം എവിടെ നിന്നുമാണ് രോഗം പകര്‍ന്നത് എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അസീസിെന്റ ജീവന്‍ നിലനിര്‍ത്തിയിരുന്നത്, ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാകുകയും െചയ്തു.
തുടര്‍ന്ന് ഡയാലിസിസ് തുടങ്ങിയിരുന്നതായിട്ടാണ് ആശുപത്രി പറയുന്നത്. മരണത്തിന് പിന്നാലെ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നീരിക്ഷണത്തിലായി. നേരത്തേ കൊച്ചിയില്‍ മരണമടഞ്ഞയാള്‍ വിദേശത്ത് നിന്നും വന്നയാള്‍ ആയിരുന്നു. എന്നാല്‍ അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല.
അതേസമയം ഇതുവരെ സാമൂഹ്യവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ പറയുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും മൃതദേഹം സംസ്‌ക്കരിക്കുക. മുന്‍ എഎസ്‌ഐ യാണ് മരിച്ച അസീസ്. ഇദ്ദേഹം വിദേശത്ത് യാത്ര നടത്തുകയോ വിദേശ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തതായി വിവരമില്ല.
https://www.facebook.com/Malayalivartha