ലോഡിറക്കാൻ ആളില്ല ..പെരിങ്ങോം പഞ്ചായത്തിൽ ഡെപ്യൂട്ടി തഹസീൽ ദാറിന്റെ മാസ്സ് എൻട്രി; ഡപ്യൂട്ടി താഹസിൽദാർ കെ.കെ.ശശിയാണ് അതിഥി തൊഴിലാളികൾക്ക് സൗജന്യമായി നൽകുവാനുള്ള അരിയും പലവ്യഞ്ജനങ്ങളും ഇറക്കി കയ്യടി നേടിയത്
കൊവിഡ് ഭീഷണി തടയുന്നതിനാണ് രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തെ പൗരന്മാര്‍ നിലവില്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ നില്‍ക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഇതോടെ ഏറ്റവും കൂടുതല്‍ ആശങ്കയിലായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ദിവസ വേതനക്കാരായ തൊഴിലാളികളായിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകുന്നതിനായി എന്താണ് മാര്‍ഗം എന്ന് തൊഴിലാളികള്‍ അന്വേഷിക്കുകയും രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിന്ന് കാല്‍നട ആയിട്ടടക്കം തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് യാത്ര തിരിച്ചു.
എന്നാല്‍ മറ്റും സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇത്തരം ആശങ്കകള്‍ കുറവായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് എത്തിയ അതിഥി തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിലും അവര്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.അതുകൊണ്ടു തന്നെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും അതിഥിതൊഴിലാളികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ പെരിങ്ങോം പഞ്ചായത്ത് ശ്രദ്ധേയമായത് ഡെപ്യൂട്ടി തഹസീൽ ദാരിന്റെ വേറിട്ട ഇടപെടൽ കൊണ്ടാണ്. പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് സൗജന്യമായി നൽകുവാനുള്ള അരിയും പലവ്യഞ്ജനങ്ങളുമെത്തി. . 89 കുടുംബങ്ങൾക്കാണ് ഒരാഴ്ചത്തേക്ക് വിതരണം ചെയ്യുവാനുള്ള അരി, പരിപ്പ്, ഓയിൽ, ആട്ട, ഉരുളകിഴങ്ങ്, ഉള്ളി, തക്കാളി, ഉപ്പ്, മുളക് പൊടി എന്നിവ എത്തിയത്.
പയ്യന്നൂർ ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തുകളിൽ വിതരണം നടത്തിയത്. ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ വൈകിട്ട് അഞ്ചോടെ ടൗൺ വിജനമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, സ്ഥിരം സമിതി അധ്യക്ഷകളായ മിനി മാത്യു, ലതാഗോപി എന്നിവർ മാത്രമായിരുന്നു ടൗണിലുണ്ടായിരുന്നത്. ചരക്കുമായി വാഹനമെത്തിയതോടെ ലോഡ് ഇറക്കുവാൻ ആളില്ലാത്ത നിലയിലായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡപ്യൂട്ടി താഹസിൽദാർ കെ.കെ.ശശി മറിച്ചൊന്നും ആലോചിക്കാതെ സഹപ്രവർത്തകരുടെ സഹായത്തോടെ മുഴുവൻ സാധനങ്ങളും വാഹനത്തിൽനിന്നിറക്കി പഞ്ചായത്ത് പ്രസിഡന്റിന് സ്റ്റോക്ക് കൈമാറുകയായിരുന്നു. പഞ്ചായത്തംഗങ്ങളും സഹായത്തിനെത്തി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക കിറ്റുകൾ തയാറാക്കി അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി അറിയിച്ചു.
സംസ്ഥാനത്ത് 4603 ക്യാമ്പുകളിലായി 1,44, 145 അതിഥി തൊഴിലാളികളാണ് ഉള്ളത്.ഇവര്‍ക്കെല്ലാം ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ സര്‍ക്കാര്‍ തന്നെയാണ് നേരിട്ട് ഉറപ്പു വരുത്തിയത്. മുഴുവന്‍ ക്യാംപുകളിലും ആരോഗ്യ പ്രവര്‍ത്തകരും ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്.ഐസൊലേഷന്‍ മുറികളും സജജമാണ്.
യുപി, ബീഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ഇവിടെ കേരളം രാജ്യത്തിന് തന്നെ മാതൃകയാകുകയാണ് . അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണവും ചികിത്സയും സുരക്ഷിത താവളവും ഒരുക്കേണ്ട ചുമതലയെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നത്, മുഖ്യമന്ത്രി തന്നെയാണ്. ഇവരുടെ കാര്യം തൊട്ട് തെരുവു മൃഗങ്ങളുടെ കാര്യത്തില്‍ വരെ മനുഷ്യസാധ്യമായ പരമാവധി കരുതലാണ് കേരളാ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha