Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോഡിറക്കാൻ ആളില്ല ..പെരിങ്ങോം പഞ്ചായത്തിൽ ഡെപ്യൂട്ടി തഹസീൽ ദാറിന്റെ മാസ്സ് എൻട്രി; ഡപ്യൂട്ടി താഹസിൽദാർ കെ.കെ.ശശിയാണ് അതിഥി തൊഴിലാളികൾക്ക് സൗജന്യമായി നൽകുവാനുള്ള അരിയും പലവ്യഞ്ജനങ്ങളും ഇറക്കി കയ്യടി നേടിയത്

03 APRIL 2020 01:28 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ഭീഷണി തടയുന്നതിനാണ് രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തെ പൗരന്മാര്‍ നിലവില്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ നില്‍ക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഇതോടെ ഏറ്റവും കൂടുതല്‍ ആശങ്കയിലായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ദിവസ വേതനക്കാരായ തൊഴിലാളികളായിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകുന്നതിനായി എന്താണ് മാര്‍ഗം എന്ന് തൊഴിലാളികള്‍ അന്വേഷിക്കുകയും രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിന്ന് കാല്‍നട ആയിട്ടടക്കം തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് യാത്ര തിരിച്ചു.

എന്നാല്‍ മറ്റും സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇത്തരം ആശങ്കകള്‍ കുറവായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് എത്തിയ അതിഥി തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിലും അവര്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.അതുകൊണ്ടു തന്നെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും അതിഥിതൊഴിലാളികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ പെരിങ്ങോം പഞ്ചായത്ത് ശ്രദ്ധേയമായത് ഡെപ്യൂട്ടി തഹസീൽ ദാരിന്റെ വേറിട്ട ഇടപെടൽ കൊണ്ടാണ്. പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് സൗജന്യമായി നൽകുവാനുള്ള അരിയും പലവ്യഞ്ജനങ്ങളുമെത്തി. . 89 കുടുംബങ്ങൾക്കാണ് ഒരാഴ്ചത്തേക്ക് വിതരണം ചെയ്യുവാനുള്ള അരി, പരിപ്പ്, ഓയിൽ, ആട്ട, ഉരുളകിഴങ്ങ്, ഉള്ളി, തക്കാളി, ഉപ്പ്, മുളക് പൊടി എന്നിവ എത്തിയത്.
പയ്യന്നൂർ ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തുകളിൽ വിതരണം നടത്തിയത്. ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ വൈകിട്ട് അഞ്ചോടെ ടൗൺ വിജനമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, സ്ഥിരം സമിതി അധ്യക്ഷകളായ മിനി മാത്യു, ലതാഗോപി എന്നിവർ മാത്രമായിരുന്നു ടൗണിലുണ്ടായിരുന്നത്. ചരക്കുമായി വാഹനമെത്തിയതോടെ ലോഡ് ഇറക്കുവാൻ ആളില്ലാത്ത നിലയിലായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡപ്യൂട്ടി താഹസിൽദാർ കെ.കെ.ശശി മറിച്ചൊന്നും ആലോചിക്കാതെ സഹപ്രവർത്തകരുടെ സഹായത്തോടെ മുഴുവൻ സാധനങ്ങളും വാഹനത്തിൽനിന്നിറക്കി പഞ്ചായത്ത് പ്രസിഡന്റിന് സ്റ്റോക്ക് കൈമാറുകയായിരുന്നു. പ‍ഞ്ചായത്തംഗങ്ങളും സഹായത്തിനെത്തി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക കിറ്റുകൾ തയാറാക്കി അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി അറിയിച്ചു.
സംസ്ഥാനത്ത് 4603 ക്യാമ്പുകളിലായി 1,44, 145 അതിഥി തൊഴിലാളികളാണ് ഉള്ളത്.ഇവര്‍ക്കെല്ലാം ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ സര്‍ക്കാര്‍ തന്നെയാണ് നേരിട്ട് ഉറപ്പു വരുത്തിയത്. മുഴുവന്‍ ക്യാംപുകളിലും ആരോഗ്യ പ്രവര്‍ത്തകരും ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്.ഐസൊലേഷന്‍ മുറികളും സജജമാണ്.
യുപി, ബീഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.

ഇവിടെ കേരളം രാജ്യത്തിന് തന്നെ മാതൃകയാകുകയാണ് . അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണവും ചികിത്സയും സുരക്ഷിത താവളവും ഒരുക്കേണ്ട ചുമതലയെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നത്, മുഖ്യമന്ത്രി തന്നെയാണ്. ഇവരുടെ കാര്യം തൊട്ട് തെരുവു മൃഗങ്ങളുടെ കാര്യത്തില്‍ വരെ മനുഷ്യസാധ്യമായ പരമാവധി കരുതലാണ് കേരളാ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 minute ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (7 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (14 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (26 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (42 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

Malayali Vartha Recommends