കൊറോണ കാലം വന്നതോടെ ടി വി തുറന്നാല്‍ എല്ലായിടവും പോലീസിന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നിസ്സീമമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ്… 'ആരോടും പരിഭവമില്ലാതെ കെ. എസ്. ഇ .ബി. തൊഴിലാളികള്‍
നമ്മുടെ സാധാരണ ജനങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അല്ലെങ്കില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു നിശബ്ദ വിഭാഗം കൂടെ ഇവിടുണ്ട്.
വളരെ ജാഗ്രതയോടെയും കൃത്യനിഷ്ഠയോടെയും, ആരോടും പരിഭവമില്ലാതെയും, നാട്ടുകാരുടെ ഇടയില്‍ നിന്നും ഉണ്ടാകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരു ചെറു ചിരിയില്‍ ഒതുക്കി വെയിലിലും, മഴയിലും ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളിലും പണിയെടുക്കുന്ന ഒരു വിഭാഗം വൈദ്യുതി ജീവനക്കാര്‍. ഇപ്പോഴിതാ കെ. എസ്. ഇ .ബി. തൊഴിലാളികള്‍ പങ്കുവെച്ച ഒരു സന്ദേശമാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.
'ആരോടും പരിഭവമില്ലാതെ…' എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളിലൂടെ കെ. എസ്. ഇ .ബി. തൊഴിലാളികള്‍ പങ്കുവെച്ച ആ സന്ദേശം ഇതാണ്; 'കൊറോണ കാലം വന്നതോടെ ടി വി തുറന്നാല്‍ എല്ലായിടവും പോലീസിന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നിസ്സീമമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ് …
ദൈവ തുല്യരായ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെയും, രാപ്പകല്‍ ഈ കരിയുന്ന വെയിലും സഹിച്ചു പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഞങ്ങള്‍ മുക്ത കണ്ഠം പ്രശംസിക്കുന്നതോടൊപ്പം, ഇവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും ആയുരാരോഗ്യ സൗഖ്യവും ദീര്‍ഖായുസ്സും നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
നമ്മുടെ സാധാരണ ജനങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അല്ലെങ്കില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു നിശബ്ദ വിഭാഗം കൂടെ ഇവിടുണ്ട്.
വളരെ ജാഗ്രതയോടെയും കൃത്യനിഷ്ഠയോടെയും, ആരോടും പരിഭവമില്ലാതെയും, നാട്ടുകാരുടെ ഇടയില്‍ നിന്നും ഉണ്ടാകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരു ചെറു ചിരിയില്‍ ഒതുക്കി വെയിലിലും, മഴയിലും ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളിലും പണിയെടുക്കുന്ന ഒരു വിഭാഗം വൈദ്യുതി ജീവനക്കാര്‍..
പുകഴ്ത്തിയില്ലെങ്കിലും ഒരിക്കലും കാണാതെ പോകരുത് ഞങ്ങളെ മുകളില്‍ പറഞ്ഞവര്‍ക്കെല്ലാം ആവശ്യനുസരണം മാസ്ക്കും, സാനിറ്റസൈറും ഗ്ലൗസ്സും എല്ലാം സര്‍ക്കാരും,
റസിഡന്‍സ് അസോസിയേഷനുകളും മറ്റുള്ളവരും സൗജന്യമായി വിതരണം ചെയ്യുമ്ബോള്‍ ഞങ്ങളുടെ സ്ഥാപനം തരുന്ന സാധന സാമഗ്രികള്‍ വളരെ സുഷ്മതയോടെ സുക്ഷിച്ചാണ് ഞങ്ങള്‍
ഉപയോഗിക്കുന്നത്..
നിങ്ങളുടെ വിട്ടില്‍ വൈദ്യുതി എത്തിക്കുന്ന സെക്ഷനോഫിസില്‍ 24 മണിക്കുറും വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ഏകദേശം 20 ജീവനക്കാര്‍ ഉണ്ടാകും. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണം ഉണ്ടായാല്‍ ബാക്കി 19 പേരും നിരിക്ഷണത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല എന്ന് നിങ്ങളോര്‍ക്കുക ??
ഒരു സെക്ഷനോഫിസില്‍ ആറ് മാസത്തെ ജോലി പരിചയമെങ്കിലും ഇല്ലാത്ത ഒരാള്‍ക്ക് ആ പ്രദേശത്തെ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യാന്‍ കഴിയില്ല എന്നറിയുമ്ബോഴാണ്
ഞങ്ങള്‍ കുടുതല്‍ സുരക്ഷിതമായിരിക്കേണ്ട സാഹചര്യം നിങ്ങള്‍ക്ക് ബോധ്യമാകൂ..?
അപകട മുഖത്ത് ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്ഥാപനവും മേലുദ്യോഗസ്ഥര്‍ നല്‍കുന്ന സ്നേഹവും , പ്രോത്സാഹനവും, ധൈര്യവും കുടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. തല്‍ക്കാലം ഞങ്ങള്‍ അത് കൊണ്ട് തൃപ്തിപ്പെടാം….'. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha