അറസ്റ്റിലാകുന്നതിനു മുമ്പ് അഭിഭാഷകരെ സൂരജ് സന്ദര്‍ശിച്ചിരുന്നു..കൊലപാതകക്കേസില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ സൂരജ് നടത്തിയ പ്രകടനം അഭിഭാഷകന്റെ ഉപദേശപ്രകാരം.. വ്യക്തമായ പ്ലാനോടുകൂടി നടത്തിയ കൊലപാതകമാണ് ഇതെന്ന് പോലീസ് നിഗമനം
ഉത്ര വധക്കേസില്‍ അറസ്റ്റിലാകുന്നതിനു മുമ്പ് സൂരജ് അഭിഭാഷകരെ സന്ദര്‍ശിച്ചിരുന്നു എന്ന് വ്യക്തമായ സൂചന .. അതേസമയം, ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിനു മുമ്പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കിയത് ശരിയാണെന്ന് അന്വേഷണത്തില്‍ പോലീസിനു തെളിവു ലഭിച്ചിട്ടുമുണ്ട്.
ഇതോടെ വ്യക്തമായ പ്ലാൻ ചെയ്ത നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പോലീസ് നിഗമനം
അറസ്റ്റിലാകുന്നതിന് തലേന്ന് പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീര്‍ഘനേരെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. കേസില്‍ മേയ് 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റു ചെയ്തത്.
അഭിഭാഷകന്റെ വീട്ടില്‍ നിന്ന് സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിയിലാകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ താന്‍ അറസ്റ്റിലാകുമെന്ന് സൂരജിന് അറിയാമായിരുന്നെന്നും പോലീസ് പറയുന്നു
കൊലപാതകക്കേസില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ സൂരജ് പോലീസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു സൂരജ് പിതാവ് സുരേന്ദ്രനോട് അച്ഛാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാം എന്റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ്. എന്റെ മോനെ അവര്‍ അപായപ്പെടുത്തും.
അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തും. എന്നെ മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. എന്റെ വിരലടയാളം പോലീസ് ബലാല്‍ക്കാരമായി ശേഖരിച്ച് ഉത്രയുടെ വീട്ടില്‍ കൊണ്ടുപോയി പതിക്കുകയായിരുന്നുഎന്നിങ്ങനെ കരഞ്ഞു പറഞ്ഞത് ... ഇതെല്ലാം അഭിഭാഷകന്റെ നിയോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.
ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള സൂരജിന്റെ ജാമ്യത്തിനായുള്ള നടപടികൾ കുടുംബം സ്വീകരിച്ചു . മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യത എന്നതിനാല്‍ ഹൈക്കോടതി വഴി ജാമ്യം നേടാനാണ് സൂരജിന്റെ കുടുംബത്തിന്റെ ശ്രമം.
https://www.facebook.com/Malayalivartha