Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

സൂരജിന്റെ സുഹൃത്ത് പൊളിച്ചടുക്കി... സൂരജിനു ഊരാന്‍ പറ്റാത്ത വിധത്തിലുള്ള ഉഗ്രന്‍ പൂട്ട്... അഭിഭാഷകരുടെ വാക് സാമര്‍ഥ്യം സൂരജിനെ പോലുള്ള പിശാചുകള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കാട്ടിക്കൊടുക്കാന്‍ സഹായമാകുമെങ്കില്‍ ഈ കേസില്‍ അത് തീരെ ഉണ്ടാകില്ലെന്ന് വ്യക്തമാക്കാനുള്ള അവസാന തെളിവും പുറത്ത്

29 MAY 2020 07:08 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...

വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കും...

ആ ഭാ​ഗ്യശാലി ആരെന്ന് ഇന്നറിയാം... കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും... കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും

കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തിനിടയാക്കിയ ഭര്‍ത്താവിന്റെ കിരാത നടപടി കണ്ടറിഞ്ഞു എത്തിയ മലായളി സമൂഹം ലജ്ജിച്ചു തലതാഴ്ത്തുകയാണ് .എത്രയും പെട്ടെന്ന് ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായി പരമാവധി ശിക്ഷ നടപ്പിലാക്കണമെന്ന അഭിപ്രായമാണ് മലയാളിസമൂഹം ഒരേസ്വരത്തില്‍ പറയുന്നത് .

ഉത്രയുടെ സഹോദരന്‍ വിഷുവിനെ കുടുക്കാനുള്ള സൂരജിന്റെ കൂര്‍മ്മബുദ്ധിയില്‍ നിന്ന് തുടങ്ങി കാത്തിരുന്ന് കൃത്യവിലോപം നടത്തിയ രീതി വരെ മലയാളികള്‍ക്ക് ഒരു നടുക്കത്തോടെയല്ലാതെ ഓര്‍മ്മിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം .പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുമ്പോള്‍ പെട്ടെന്ന് ഉണരാതിരിക്കാന്‍ ഉറക്കഗുളിക ജ്യൂസില്‍ ചേര്‍ത്ത് നല്കിയതുള്‍പ്പടെ ഉള്ള നിര്‍ണായക വിവരങ്ങള്‍ വ്യക്തമായിരിക്കുകയാണ് .രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതെയാണ് പോലീസ് ഈ കേസിന്റെ വിശദവിവരങ്ങള്‍ ചികഞ്ഞെടുത്തത് .അതിനാല്‍ തന്നെ ഒടുവില്‍ വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള പതിവ് ശൈലിയൊന്നും തന്നെ ഈ കേസില്‍ ചിലവാകില്ല എന്നുറപ്പിക്കാം .അഭിഭാഷകരുടെ വാക് സാമര്‍ഥ്യം സൂരജിനെ പോലുള്ള പിശാചുകള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കാട്ടിക്കൊടുക്കാന്‍ സഹായമാകുമെങ്കില്‍ ഈ കേസില്‍ അത് തീരെ ഉണ്ടാകില്ല എന്ന് വ്യക്തമാകാന്‍ അവസാന തെളിവ് കൂടി പുറത്തു വന്നിരിക്കുന്നു .പോലീസ് തല്ലിച്ചതച്ചതിനാല്‍ പറഞ്ഞതാണെന്ന് പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞാല്‍ കൂടി സൂരജിന് ഈ സുഹൃത്ത് ഉഗ്രന്‍ പൂട്ട് ഇട്ടിരിക്കുകയാണ് .ഉത്രയുടെ മരണം സ്ഥിരീകരിച്ചെന്നുള്ള സൂരജിന്റെ അറിയിപ്പുള്‍പ്പടെ മൊഴിയായി പോലീസിന് നല്‍കിയിരിക്കുകയാണ് സുഹൃത്ത് .

ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നല്‍കിയതോടെ ഇനി കേസില്‍ സൂരജിന് രക്ഷയില്ലാത്ത വിധത്തില്‍ തന്നെ പൂര്‍ണ്ണ തെളിവും പോലീസിന്റെ പക്കല്‍ ലഭ്യമായിരിക്കുകയാണ് . അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും പറഞ്ഞത്.

സൂരജിന്റെ രണ്ട് സുഹൃത്തുക്കള്‍, ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ, ജീവനക്കാരന്‍, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സൂരജിനെ പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. രാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു.
പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളികയ്‌ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നല്‍കിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു. ഇതിന്റെ ഫലം കൂടി പുറത്തു വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകും .

സൂരജിനു വിഷപ്പാമ്പുകളെ നല്‍കിയ ചാവര്‍കോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടാനാണ് നീക്കം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യും. ഇതിനു ശേഷമാകും അന്തിമ തീരുമാനം.
എന്നാല്‍ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജിന്റെ ബന്ധുക്കള്‍ക്കും അടുത്ത പങ്കാണെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആരോപണവും നിലനില്‍ക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...  (11 minutes ago)

വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കും...  (23 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ....  (38 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...  (50 minutes ago)

രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന  (1 hour ago)

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്  (1 hour ago)

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (8 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (8 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (9 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (9 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (9 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (10 hours ago)

Malayali Vartha Recommends