കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!

സിനിമാ സ്‌റ്റൈലില്‍ കറുത്ത കാറില്‍ കറുത്ത മാസ്‌കും ധരിച്ചെത്തിയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിന് മുന്നില്‍ തടഞ്ഞ് കേരള പൊലീസ്. മാധ്യമങ്ങളുടെ ക്യാമറാ കണ്ണുകളെ പൂര്‍ണ്ണമായും വെട്ടിച്ച് അതീവ രഹസ്യമായി ഇ.ഡി ഓഫീസിനുള്ളിലേക്ക് കടക്കാനുള്ള വീണയുടെ നീക്കത്തിനാണ് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷയൊരുക്കിയ പൊലീസ് അപ്രതീക്ഷിതമായി 'ചെക്ക്' വെച്ചത്. ഇതോടെ കാറിന് പുറത്തിറങ്ങി കൂളായി, അതിവേഗം നടന്ന് കൃത്യം 10.28നാണ് മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് കയറിയത്.
പുത്തന്‍ കറുത്ത ഇന്നോവ ഹൈക്രോസ് കാറിലാണ് ഇ.ഡി ഓഫീസിലേക്ക് ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്. രാവിലെ മുതല്‍ കൊച്ചിയിലെ ഇ.ഡി ഓഫീസിന് മുന്നില്‍ വന്‍ മാധ്യമപ്പടയും കനത്ത പൊലീസ് കാവലുമായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ കൃത്യം 10.25ഓടെ കറുത്ത നിറത്തിലുള്ള ആഡംബര കാറില്‍ കറുത്ത മാസ്‌കും ധരിച്ച് വീണാ വിജയന്‍ എത്തിയതോടെ സങ്കീര്‍ണ്ണമായ നാടകീയ രംഗങ്ങള്‍ക്കാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. കാറിനെ ഇ.ഡി ഓഫീസിന്റെ പ്രധാന ഗേറ്റ് കടത്തി ഉള്ളിലേക്ക് വിടാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ വീണയുടെ ആദ്യ പ്ലാന്‍ പൊളിഞ്ഞു. ഇതോടെ ഗേറ്റിന് പുറത്തിറങ്ങി ഇ.ഡി ഓഫീസിലേക്ക് വീണയ്ക്ക് നടന്നു പോകേണ്ടി വന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊലീസ് കാര്‍ പുറത്തുതന്നെ തടഞ്ഞതെന്നാണ് സൂചന. കാറിനകത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും കറുത്ത മാസ്‌ക് ധരിച്ചെത്തിയ വീണ മുഖം വ്യക്തമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ കാറില്‍ ഇ.ഡി ഓഫീസിന് മുന്നിലെത്തിയത്. കാര്‍ ഗേറ്റില്‍ തടഞ്ഞതോടെ ഒട്ടും പതറാതെ, അതീവ ആത്മവിശ്വാസത്തോടെയാണ് വീണാ വിജയന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയത്.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ, അതീവ വേഗത്തില്‍ നടന്ന് ഇ.ഡി ഓഫീസിന്റെ അകത്തേക്ക് കയറിപ്പോകുകയായിരുന്നു. കറുത്ത കാര്‍, കറുത്ത മാസ്‌ക് അങ്ങനെ ആകെമൊത്തം കറുപ്പണിഞ്ഞുള്ള ഒരു 'മാസ് എന്‍ട്രി' തന്നെയാണ് വീണ കാഴ്ചവെച്ചത്. കൃത്യം 10.28ന് തന്നെ അവര്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിയെങ്കിലും സുരക്ഷാ പരിശോധനകള്‍ക്കായി കുറച്ചു നേരം അവിടെ കാത്തു നില്‍ക്കേണ്ടി വന്നു.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വരും മണിക്കൂറുകളില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ കടുത്ത ചോദ്യശരങ്ങളെയാണ് വീണാ വിജയന് ഇനി നേരിടേണ്ടി വരിക. സി.എം.ആര്‍.എല്‍ കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചാകും ഇ.ഡി ചോദ്യം ചെയ്യല്‍ നടത്തുക. വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വന്‍ വെളിപ്പെടുത്തലുകള്‍ ഈ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
കമ്പനിയുടെ കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ശരണ്‍ കര്‍ത്തയോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. ജയ കര്‍ത്ത ഡയറക്ടറായ 'എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം, കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും എക്സാലോജിക് കമ്പനിക്ക് 50 ലക്ഷം രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























