ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഒടുവിൽ ഇഡിക്ക് മുന്നിൽ ഹാജരായി . സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും വെള്ളിയാഴ്ച ഹാജരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍.കമ്പനിയുടെ കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ശരണ്‍ കര്‍ത്തയോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു.
ജയ കര്‍ത്ത ഡയറക്ടറായ 'എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം, കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും എക്സാലോജിക് കമ്പനിക്ക് 50 ലക്ഷം രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.ഇതിന് മുന്നോടിയായി ശശിധരന്‍ കര്‍ത്തയുടെ മകളും സിഎംആര്‍എല്‍ ഡയറക്ടറുമായ ഷിബി എസ്. കര്‍ത്തയെയും കഴിഞ്ഞദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനവും കേസിലെ പ്രതിപ്പട്ടികയിലുള്ളതുമായ 'നിപുണ ഇന്റര്‍നാഷനല്‍സിന്റെ' ഡയറക്ടര്‍ കൂടിയായ ഷിബിയില്‍ നിന്ന് ഈ ഇടപാടുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇ.ഡി. ശേഖരിച്ചത്.
ഇന്ന് വീണിയില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷം രേഖകളും മൊഴികളും ഇഡി വിശദമായ പരിശോധിക്കും. നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യപരിശോധനാ വിവരങ്ങള്‍ സഹിതം വീണ കൂടുതല്‍ സമയം തേടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇ.ഡി. അഞ്ച് ദിവസത്തെ സാവകാശം അനുവദിച്ച് പുതിയ സമന്‍സ് നല്‍കിയത്. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്ന വീണയുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ്, കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിനാണ് പണം കൈപ്പറ്റിയത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം നേരിട്ട് ഹാജരാകാന്‍ ഇ.ഡി. കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ ഇഡിക്ക് മുന്നിലെത്തുന്നത്.മുന്‍പ് നടത്തിയ റെയ്ഡുകളില്‍ ഇ.ഡി. വീണയില്‍ നിന്ന് ചില സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയും പ്രാഥമിക മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ രേഖകളുടെയും സിഎംആര്‍എലുമായി ബന്ധപ്പെട്ടവരില്‍ നിന്ന് നിലവില്‍ ശേഖരിക്കുന്ന മൊഴികളുടെയും അടിസ്ഥാനത്തിലാവും വീണയുടെ അടുത്ത ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളൊന്നും നല്‍ക്കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സ് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തല്‍. 2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഈ തുക കൈമാറിയത്.ഇന്ന് വീണയ്ക്ക് ഏറെ നിർണായകമായ ദിവസമാണ് .
https://www.facebook.com/Malayalivartha

























