ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടത് . മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവിന്റെ മരണത്തിലാണ് തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത് .
ആന്‍ജിയോഗ്രാമിനിടയില്‍ യന്ത്രഭാഗം ഒടിഞ്ഞ് വാല്‍വില്‍ ഇരുന്നത് ഗുരുതര അനാസ്ഥയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സംഭവം യാഥാർത്ഥമാണെങ്കിൽ അത് ഗുരുതരമായ ചികിത്സാ പിഴവാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് തലക്കറക്കവും ശര്‍ദ്ദിയെയും തുടര്‍ന്ന് ബിന്ദു തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്ന് അറിയുന്നതിനായി ഡോക്ടര്‍ ആന്‍ജിയോഗ്രാം നടത്താന്‍ നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം ആന്‍ജിയോഗ്രാം നടത്തുന്നതിനിടെയാണ് യന്ത്രഭാഗം ഒടിഞ്ഞ് കയറിയത്
ഉടന്‍ തന്നെ ബിന്ദുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ യന്ത്രത്തിന്റെ ഭാഗം നീക്കി. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ബിന്ദുവിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
https://www.facebook.com/Malayalivartha