Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടതും കേട്ടതുമൊന്നുമല്ല... സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായത് സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍; ഭാര്യമാര്‍ പറഞ്ഞ 2 പേരുകള്‍ പരിശോധിച്ചപ്പോള്‍ ഭീകരബന്ധ സൂചന; ഇനിയും നീട്ടിക്കൊണ്ടു പോയാല്‍ എല്ലാം കൈവിടുന്ന അവസ്ഥ; പഴുതടച്ചുള്ള അന്വേഷണത്തില്‍ വമ്പന്‍ സ്രാവുകളേയും പൊക്കും

11 JULY 2020 08:11 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തില്‍ എപ്പോഴും കുടുങ്ങുക സ്വര്‍ണം കൊണ്ടുവന്ന ക്യാരിയര്‍മാരായിരുന്നു. സ്വര്‍ണം അയച്ച മുതലാളിയും കൈപ്പറ്റുന്ന മുതലാളിയും എന്നും എപ്പോഴും സുരക്ഷിതനായിരുന്നു. ഒരു സര്‍ക്കാരും അന്വേഷണ ഏജന്‍സിയും അങ്ങോട്ട് പോയിട്ടില്ല. എന്തിനാ സ്വര്‍ണ മുതലാളിമാരെ പിണക്കുന്നത് എന്ന് ചോദിക്കും പോലെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ യുഎഇ കോണ്‍സലേറ്റ് വഴി സ്വര്‍ണം കടത്തിയതോടെ കളി മാറി. അന്വേഷണം കേന്ദ്രം നേരിട്ട് ഏറ്റെടുത്തതോടെ പഴയകാല മുതലാളിമാര്‍ അന്തം വിടുകയാണ്.

എന്‍ഐഎ പൊടുന്നനെ അന്വേഷണം ഏറ്റെടുത്തതിന് പിന്നില്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ രഹസ്യ മൊഴായായിരുന്നു. സ്വപ്നയ്ക്കു പുറമേ ഇവര്‍ പറഞ്ഞ് മറ്റു രണ്ടു പേരൊണ് എല്ലാം മാറ്റി മറിച്ചത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. ഈ ഗുരുതര സാഹചര്യം കേന്ദ്രത്തെ അറിയിച്ചപ്പോഴാണ് നേരം വെളുക്കും മുമ്പ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.

അതേസമയം സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും. സ്വര്‍ണ മാഫിയ ഉള്ളതിനാല്‍ രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും.


കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനേയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹം പ്രതികരണത്തിനു തയാറായില്ല. മൊഴികളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘവും പുറത്തു വിട്ടിട്ടില്ല. പാഴ്‌സല്‍ പ്രതികള്‍ക്കു വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു കസ്റ്റംസിനെ ബന്ധപ്പെട്ടവരുടെ ചോദ്യം ചെയ്യല്‍ ഇന്നലെയാണു തുടങ്ങിയത്.

അതേസമയം ആഭ്യന്തര അന്വേഷണത്തെ പറ്റിയും ചര്‍ച്ച നടക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ഇതില്‍ വകുപ്പുതല അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി െ്രെകം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തുനല്‍കി. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു തുടര്‍നടപടി ആലോചിക്കുമെന്നു ബെഹ്‌റ അറിയിച്ചു. സ്വപ്ന കൂടി ഉള്‍പ്പെട്ട വ്യാജ പീഡനാരോപണം അന്വേഷിക്കുന്നതു ക്രൈം ബ്രാഞ്ചാണ്. കേസിന്റെ മേല്‍നോട്ടച്ചുമതല ശ്രീജിത്തിനാണ്.

പ്രതികളുടെ ഭാര്യമാരുടെ മൊഴികള്‍ക്ക് പിന്നാലെ രഹസ്യാന്വേഷണ ഏജന്‍സികളും ബീകര ബന്ധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചതോടെയാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഐസിസ് റിക്രൂട്ട്‌മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്.

സമാനമായി കേരളത്തില്‍ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഒതുങ്ങാതെ, വ്യാപക അറസ്റ്റുകള്‍ നടക്കാനുള്ള സാദ്ധ്യതയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിലരുടെ നീക്കങ്ങളും എന്‍.ഐ.എ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാര്യമായ പങ്കാളിത്തവും കേസിലുണ്ടാകും. തുടര്‍ന്ന്, കള്ളക്കടത്തുമായി ബന്ധമുള്ള കൂടുതല്‍ പേരുടെ അറസ്റ്റുകള്‍ നടക്കാനും സാദ്ധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (5 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends