Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

സ്വപ്നത്തിനുമപ്പുറം... ക്രൈംബ്രാഞ്ച് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും കണ്ടെത്താതെ പോയ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസിലെ തെളിവ് ദൈവം തന്നെ പുറത്ത് കൊണ്ടുവന്നു; സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ഉന്നത ബന്ധമാണോ ആ കേസും തേഞ്ഞ് മാഞ്ഞതെന്ന ആരോപണം വീണ്ടും ശക്തമാകുന്നു

01 AUGUST 2020 11:41 AM IST
മലയാളി വാര്‍ത്ത

മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ മരണം. അത് യാദൃശ്ചികമായ അപകടം അല്ലെന്നും കൊലപാതകമാണെന്നും അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്തിന് കലാഭവന്‍ സോബി പോലും ഇതിന് പുറകില്‍ സ്വര്‍ണക്കടത്ത് സംഘമുണ്ടെന്ന് പറഞ്ഞിരുന്നു. അന്നാരും അതിന് പുറകില്‍ പോയില്ല. സ്വപ്നയുടെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ കൂട്ടു പ്രതിയുമായ സരിത്തിനെ അവിടെ കണ്ടതായും പറഞ്ഞിരുന്നു. പക്ഷെ അന്നൊന്നും ഇതുപോലെ സ്വര്‍ണക്കടത്ത് കേസ് വിവാദമല്ലാത്തതിനാല്‍ എല്ലാം പതുക്കെ തണുത്തു. ഈ കേസില്‍ ഒരു തുമ്പുപോലും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായില്ല. അതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സ്വപ്നയ്‌ക്കെതിരായി എയര്‍ ഇന്ത്യ ജീവനക്കാരന്‍ നല്‍കിയ കേസ് ക്രൈബ്രാഞ്ച് തണുപ്പിച്ചത്. അതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സംശയ നിഴലിലുമാണ്. ഈ കേസിലും അങ്ങനെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന ന്യായമായ ചോദ്യമാണ് ബാലുവിന്റെ ബന്ധുക്കള്‍ ചോദിക്കുന്നത്.

അതേസമയം കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ദൈവത്തിന്റെ തെളിവ് എന്നപോലെ ശക്തമായ തെളിവ് പുറത്ത് വരികയാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ഡോക്ടര്‍ പറയുന്നത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായും അദ്ദേഹം ഡോക്ടറോടു പറഞ്ഞു. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്നുപറഞ്ഞ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി തിരക്കി. പത്തു മിനിറ്റിനുശേഷം ബന്ധുക്കളെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് ഡോ. ഫൈസല്‍ പറയുന്നത്. ഇപ്പോള്‍ മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് ഡോ. ഫൈസല്‍.

2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനു ശേഷമാണെങ്കിലും ഡോക്ടറുടെ മൊഴി നിര്‍ണായകമാണ്. അന്നൊന്നും മെഡിക്കല്‍ കോളേജില്‍ ഇവരെയെത്തിച്ചെന്നോ രക്ഷപ്പെടുത്താമായിരുന്നെന്നോ എന്നൊന്നും ഒരു ചര്‍ച്ചയിലും ഉരുത്തിരിഞ്ഞ് വന്നില്ല. ഇതെല്ലാം ദുരൂഹമായി തുടരുന്നു. സിബിഐ വരുന്നതോടെ എല്ലാം മണിമണിയായി തെളിയും.

ഇതോടൊപ്പം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകളും നിര്‍ണാകയമാകുകയാണ്. വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ, വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയുമായ പി.എസ്.സരിത്തിനെ സംഭവ സ്ഥലത്ത് കണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്‍ കലാഭവന്‍ സോബി. അപകടം നടന്ന് 5 മിനിട്ടിനുള്ളിലാണ് താന്‍ അപകടസ്ഥലത്ത് എത്തിയതെന്നും അപ്പോള്‍ തികച്ചും സൈലന്റായി ശ്രദ്ധിച്ചുവെന്നും സോബി വെളിപ്പെടുത്തി. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാര്‍ മരത്തില്‍ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ അവിടെ കണ്ടു. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. സോബിയുടെ ഈ വെളിപ്പെടുത്തലും അന്വേഷണം നീളുന്നത് സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (2 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (2 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (2 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (5 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (6 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (6 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (6 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (6 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (7 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (7 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (9 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (9 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (9 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (9 hours ago)

Malayali Vartha Recommends