ഭാര്യ ഉൾപ്പെടെ സാക്ഷി പറഞ്ഞു; ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് വധശിക്ഷ
ഏഴ് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത് . കഴിഞ്ഞ നവംബറില്‍ ഗൊല്ലാപുടിയിലാണ് ഈ സംഭവം നടന്നത്. പ്രതി ബര്‍ലാപുഡി പെന്തയ്യ എന്ന പ്രകാശിനെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇയാള്‍ക്കെതിരെ വിവിധ ഐ പി സി വകുപ്പുകളും പോക്‌സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.പ്രതിയുടെ ഭാര്യയുള്‍പ്പെടെ 35 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. സംഭവത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധം ഉര്‍ന്നിരുന്നു. ഇപ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്.
ഡിഎന്‍എ അനാലിസിസ് ഉള്‍പ്പെടെ നടത്തിയായിരുന്നു കേസ് അന്വേഷണം നടത്തിയത്. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ബര്‍ലാപുടിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു . ഇയാള്‍ക്കെതിരെ ഭാര്യയുള്‍പ്പെടെ 35 പേര്‍ സാക്ഷി പറഞ്ഞിരുന്നു. മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന്, വിധി പറയുന്നത് നീളുകയായിരുന്നു.
https://www.facebook.com/Malayalivartha