അടിച്ച് പരിപ്പിളാക്കാൻ സാഖത്തി കുഞ്ഞുങ്ങൾ; പ്രശ്നം പരിഹരിക്കാൻ വി ശിവൻകുട്ടിയുടെ പ്രത്യേക കമ്മറ്റി!

സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി പ്രത്യേക കമ്മറ്റിയെ നിയോഗിക്കാൻ ആലോചന. സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതിന് വേണ്ടുന്ന നടപടികൾ എടുക്കുക എന്നതാണ് ഉദ്യോശ്യമെന്ന് വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ കാര്യം സർക്കാർ ആലോചനയിലുണ്ടെന്നാണ് അദ്ദേഹം നൽകിയ വിവരം.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ റ്റി ഡി സി യുടെ സഹകരണത്തോടെ പി.എം പോഷൺ - പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ പാചക തൊഴിലാളി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം ഒരുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പാചകത്തൊഴിലാളികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ കാൽവയ്പാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ശുചിത്വം, സുരക്ഷ, പരിഷ്‌കരിച്ച മെനു അനുസരിച്ചുള്ള പാചകം എന്നീ വിഷയങ്ങൾക്കാണ് പരിശീലനത്തിൽ പ്രധാന ഊന്നൽ നൽകുന്നത്. എല്ലാ അധ്യയന വർഷാരംഭത്തിലും പാചക തൊഴിലാളികൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നല്കി വരുന്നുണ്ട്. ഇത്തവണയും ഇത്തരത്തിൽ ആറ് ജില്ലകളിൽ പരിശീലനം നടന്നു. കൂടുതൽ മികച്ച രീതിയിൽ പരിശീലനം സംഘടിപ്പിക്കുന്നതിന് ഇത്തവണ കെ റ്റി ഡി സി യുടെ സഹകരണത്തോടെ 8 ജില്ലകളിൽ 30 മാസ്റ്റർ ട്രെയിനർമാർക്ക് വീതം പരിശീലനം നല്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തുടർന്ന് ഈ മാസ്റ്റർ ട്രെയിനർമാർ മറ്റു തൊഴിലാളികൾക്ക് പരിശീലനം നല്കും. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിച്ച സാഹചര്യത്തിൽ ഇത് ഏറെ പ്രയോജനപ്രദമാകും.
ഫോർട്ടിഫൈഡ് അരിയും മില്ലറ്റും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനം തൊഴിലാളികൾക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് രുചികരമായ കറികൾ തയ്യാറാക്കുന്നതും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ കൂടുതൽ കാര്യക്ഷമവും പോഷക സമൃദ്ധവുമാക്കാൻ സഹായിക്കും. പാചകതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വർഷം മുതൽ ഫയർ ആന്റ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ പരിശീലനം കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് പാചക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നേരിൽ കേട്ട മന്ത്രി, ഇക്കാര്യങ്ങൾക്ക് മുന്തിയ പരിഗണന നല്കുമെന്നും വ്യക്തമാക്കി.
അതേ സമയം വിദ്യഭ്യാസ മന്ത്രിയുടെ ഈ ഒരു അറിയിപ്പ് പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു വാർത്തയാണ് ജനം ചൂണ്ടിക്കാണിക്കുന്നത്. അതായത് സമരമാണ് എന്ന് പറഞ്ഞ് ഒരു എസ്എഫ്ഐ വിദ്യാർത്ഥി സ്കൂളിലെ പാചക ജോലിക്കാരിയെ ഉപദ്രവിക്കുന്ന വാർത്ത. സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി വസന്തയ്‌ക്കാണ് പരിക്കേറ്റത്. വസന്തയുടെ പരാതിയിലാണ് പൊലീസ് അക്ഷയക്കെതിരേ കേസെടുത്തത്. എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം പുറത്തുനിന്നും എത്തിയ അക്ഷയ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞായിരുന്നു പ്രവർത്തകരുടെ അതിക്രമം. സമരമായതിനാൽ ക്ലാസുകളില്ലെന്നും ഭക്ഷണമുണ്ടാക്കരുതെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വസന്ത ഇവരെ എതിർക്കുകയും വേവിക്കാൻ അരിയെടുക്കുകയും ചെയ്തു.
ഇത് അക്ഷയ മനോജ് ഉൾപ്പടെയുള്ള പ്രവർത്തകർ തട്ടിക്കളയുകയും വസന്തയെ കൈകാര്യം ചെയ്യുകയുമായിരുന്നു. ഒരു ഭാഗത്ത് മന്ത്രിമാർ ഇത്തരത്തിൽ വലിയ തീരുമാനങ്ങളെടുക്കുമ്പോൾ മറു ഭാഗത്ത് നിന്ന് പാർട്ടി സഖാക്കൾ നേർ വിപരീതം ചെയ്യുകയാണോ എന്നുള്ള ഒരാക്ഷേപമാണ് പൊതുവെ ജനങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യം .
https://www.facebook.com/Malayalivartha



























