തിരുവന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ:ആ വാദം തെളിയിക്കാൻ കോടതിയിൽ ചിത്രങ്ങൾ:പ്രതിഭാഗം വാദം ഇങ്ങനെ
സ്വപ്നയുടെ സ്വര്ണ്ണാഭരണത്തിൽ വാദവുമായി പ്രതിഭാഗം കോടതിയിൽ. 5 കിലോഗ്രാം (625 പവൻ) സ്വർണാഭരണങ്ങളാണു വിവാഹവേളയിൽ സ്വപ്ന ധരിച്ചിരുന്നതെന്ന വാദമാണ് ippol പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.. മാത്രമല്ല വിവാഹചിത്രം ഹാജരാക്കുകയും ചെയ്തു തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്ന വാദം തെളിയിക്കാനായിരിന്നു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയികുക്കയും ചെയ്തു.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയെ പരിചയം മാത്രമാണ് ഉള്ളതെങ്കിലും അദ്ദേഹത്തിന്റെ ഓഫിസിൽ വൻ സ്വാധീനമായിരുന്നുവെന്ന് എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു . യുഎഇ കോൺസുലേറ്റിലും നല്ല സ്വാധീനമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്ഥിരമായി ഉപദേശങ്ങൾ നൽകിയിരുന്ന ‘മാർഗദർശി’യാണെന്നും സ്വപ്നയുടെ മൊഴി ഉദ്ധരിച്ച് അന്വേഷണസംഘം കോടതിയിൽ പറഞ്ഞിരുന്നു.
സ്വപ്നയ്ക്കു വൻ സ്വാധീനമുണ്ടായിരുന്നതായും അതുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ കസ്റ്റംസും അറിയിച്ചു. നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ സഹായം തേടി സ്വപ്ന ശിവശങ്കറിന്റെ ഫ്ലാറ്റിൽ പോയെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് സ്വപ്നയുടെ ജാമ്യഹർജിയെ എതിർക്കവേ എൻഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി.വിജയകുമാർ വ്യക്തമാക്കി.
സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നു പ്രതിക്ക് അറിയാമെന്നതു ഗൗരവമുള്ള കാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കൂട്ടുപ്രതികളുടെ ലക്ഷ്യവും അറിയാമായിരുന്നുവെന്നാണു മൊഴികളിൽനിന്നു വ്യക്തമാകുന്നതെന്നും വാക്കാൽ നിരീക്ഷിച്ചു.
സ്പേസ് പാർക്കിൽ ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുമ്പോൾ തന്നെ സ്വപ്ന കോൺസുലേറ്റിൽ നിന്നു മാസം 1000 ഡോളർ (ഏകദേശം 73,000 രൂപ) വേതനം പറ്റിയിരുന്നതായും എൻഐഎ അറിയിച്ചു..
https://www.facebook.com/Malayalivartha