സ്വാമി ഒട്ടും പ്രതീക്ഷിച്ചില്ല... സന്ദീപാനന്ദഗിരിയുടെ തീപിടിത്തം വീണ്ടും ചര്‍ച്ചയാകുന്നു; സെക്രട്ടറിയേറ്റ് തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ പഴയ തീപിടിത്തം എടുത്തിട്ടപ്പോള്‍ മറുപടി പറയാതെ തലയില്‍ മുണ്ടിട്ട് സ്വാമി സന്ദീപാനന്ദ ഗിരി

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കത്തുന്ന ഒരു തീയുണ്ട്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ കൊട്ടാര ആശ്രമത്തിന് തീപിടിച്ച തീയാണ് രണ്ട് വര്‍ഷത്തിന് ശേഷവും പുകയുന്നത്. ബിജെപി ശക്തമായ ആക്രമണം അഴിച്ച് വിടുമ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പോലും ആരും സ്വാമിയെ പിന്തുണയ്ക്കാനെത്തിയില്ല. ഇത് ചാനലുകാരും ആഘോഷിച്ചപ്പോള്‍ സ്വാമി തന്നെ മറുപടി പറയാന്‍ നിര്‍ബന്ധിതനായി.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ തീപിടുത്തം സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് മുമ്പ് വലിയ വിവാദമായിരുന്നു. പക്ഷെ രണ്ട് വര്‍ഷമാകാറാകുമ്പോഴും ആരാണ് തീവച്ചത് എന്നതിന് ഉത്തരമില്ല. പോലീസിന് പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷണം അവസാനിപ്പിച്ച മട്ടിലാണ്. ഈ സമയത്താണ് ചാനലുകാരുടെ ചോദ്യം. പക്ഷെ സ്വാമിയുടെ ഡയലോഗ് കേട്ട് മലയാളികള്‍ ചിരിച്ചു പോകും. കാരണം അത്ര പ്രശസ്തമായ മലയാളി സിനിമയിലെ ഡയലോഗാണ് ഓര്‍ത്ത് പോകുന്നത്.
സ്വയം കത്തിച്ചതാണെന്ന ആക്ഷേപം ഗൗരവമായിട്ടെടുക്കുന്നില്ലെന്നാണ് സ്വാമി പറയുന്നത്. അതായത് ചോദിച്ചത് തമാശയക്കാണോ അതോ സീരിയസായാണോ എന്ന് സീരിയസാണെന്ന് പറഞ്ഞപ്പോള്‍ തമാശയ്ക്ക് ചോദിച്ചിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന്...
സെക്രട്ടേറിയറ്റില്‍ തീ കത്തിയതോ കത്തിച്ചതോ എന്ന ചോദ്യം ഉയരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ചോദ്യമാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന്. രാഷ്ട്രീയരംഗത്തും താരതമ്യങ്ങളുയര്‍ന്നു. ശബരിമല സ്ത്രീപ്രവേശന വിവാദം കത്തിനില്‍ക്കുന്നതിനിടെ 2018 ഒക്ടോബര്‍ 25ന് രാത്രിയിലാണ് തിരുവനന്തപുരത്തെ ആശ്രമത്തിന് തീപിടിച്ചത്. മുഖ്യമന്ത്രിയടക്കം ഓടിയെത്തി കത്തിച്ചവരെ ഉടന്‍ പിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആദ്യം അന്വേഷിച്ച പൊലീസ് പരാജയപ്പെട്ടപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടെത്തി തെളിവെടുത്തു. പക്ഷെ കത്തിച്ചയാള്‍ ഇപ്പോഴും കാണാമറയത്താണ്. ഇതോടെ സ്വയം കത്തിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.
അതേസമയം സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ പ്രധാന ഫയലുകളൊന്നും തീപിടിത്തത്തില്‍ നശിച്ചിട്ടില്ലെന്ന് സര്‍ക്കാരും പൊതുഭരണവകുപ്പും വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായേക്കാവുന്ന ഫയലുകള്‍ എന്‍.ഐ.എയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും നല്‍കാതിരിക്കാനുള്ള അട്ടിമറിയെന്ന് പ്രതിപക്ഷം. സംഭവത്തില്‍ പ്രതിഷേധവും അന്വേഷണവും തുടരവേ ആളിപ്പടരുന്നത് ദുരൂഹത.
അടച്ചിട്ടിരുന്ന മുറിയിലെ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനിലേക്കും പേപ്പറിലേക്കും ഷെല്‍ഫിലേക്കും വീണാണ് തീയാളിയതെന്നാണ് മരാമത്ത് വകുപ്പിന്റെ ഇപ്പോഴത്തെ കണ്ടുപിടിത്തം. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു ആദ്യം പ്രതി സ്ഥാനത്ത്. യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകളുടെയും, പാഴ്‌സലിന് പരിശോധന ഒഴിവാക്കാനുള്ള അനുമതികളുടെയും രേഖകളാണ് കേന്ദ്ര ഏജന്‍സികള്‍ നിലവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രധാന ഫയലുകള്‍ പലതും പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി.സുനില്‍കുമാറിന്റെ ഓഫീസിലെ അലമാരയില്‍ ഭദ്രമായുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും, തീപിടിത്തം സംബന്ധിച്ച എഫ്.ഐ.ആറും, ഇത്ര ഫയലുകള്‍ കത്തിപ്പോയെന്ന സീന്‍ മഹസറുമുണ്ടെങ്കില്‍ ഫയലുകള്‍ കൊടുക്കാതിരിക്കാം. ആവശ്യപ്പെട്ട ഫയലുകള്‍ കത്തിപ്പോയവയുടെ കൂട്ടത്തിലുണ്ടെന്നോ കാണുന്നില്ലെന്നോ മറുപടി നല്‍കാം. ഔദ്യോഗിക ഫയലുകള്‍ ലഭിച്ചില്ലെങ്കില്‍ മന്ത്രിമാര്‍ക്കും ഐ.എ.എസുകാര്‍ക്കുമെതിരെ കുറ്റംചുമത്താന്‍ ബുദ്ധിമുട്ടാകും.ഒറ്റ ഫയലും പൂര്‍ണമായി നശിച്ചില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഭാഗികമായി കത്തിയവ ഇന്ന് സ്‌കാന്‍ ചെയ്‌തെടുക്കും. ക്യാമറയില്‍ പകര്‍ത്തി എണ്ണം തിട്ടപ്പെടുത്തും. അതേസമയം, തീപിടത്തത്തെക്കുറിച്ച് കേന്ദ്ര ഐ.ബിയോട് എന്‍.ഐ.എ വിവരം തേടിയിട്ടുണ്ട്. ദുരൂഹതയൊഴിയാത്ത സാഹചര്യത്തില്‍ എന്‍.ഐ.എയ്ക്ക് സി.ആര്‍.പി.സി ചട്ടം100 പ്രകാരം സെക്രട്ടേറിയറ്റില്‍ നിന്ന് പിടിച്ചെടുത്ത് പരിശോധിക്കാനുമാകും.
L
https://www.facebook.com/Malayalivartha


























