സർക്കാരിന്റെ മുഖംഎം മാറിമറിഞ്ഞു; സ്വപ്ന കയറി കൂടിയതോടെ സ്കോര്‍ അടിച്ചത് ചെന്നിത്തലയ്ക്ക് ഒപ്പം സുരേന്ദ്രനും; സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ച് യു.ഡി.എഫും ബി.ജെ.പിയും...
സ്വർണക്കടത്ത് കേസ് സർക്കാരിന്റെ മുഖം മാറ്റിമറിച്ചിരിക്കുകയാണ്. സർക്കാരിന്റെ അധികാരത്തിൽ തന്ത്രപരമായി സ്വപ്ന കയറി കൂടിയത് പുറത്ത് വന്നതോടെ കൂടുതൽ സ്കോര്‍ അടിച്ചത് ചെന്നിത്തലയ്ക്ക് ഒപ്പം സുരേന്ദ്രനും ആയിരുന്നു. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങളുടെ തുടര്‍ച്ചയായി സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തവുമൊക്കെ അപ്രതീക്ഷിത രാഷ്ട്രീയ ആക്രമണത്തിന് പ്രതിപക്ഷം പൊലിപ്പിച്ചു ,അവിശ്വാസപ്രമേയത്തെ മറികടന്ന വിജയത്തിനിടയിലും പിണറായി സര്‍ക്കാരിന് തിരിച്ചടിയായി. തീപിടിത്തത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് കേസിന്റെ അട്ടിമറി ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും മത്സരിച്ച് ചാടി വീണത് സി.പി.എം കേന്ദ്രങ്ങളെയും ഞെട്ടിച്ചു. സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലുമായി.
മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ബാലനും മാത്രമാണ് സര്‍ക്കാരിനായി കാര്യങ്ങള്‍ വിശദീകരിച്ച് അന്ന് രാത്രി രംഗത്തിറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമുണ്ടായത് ഇന്നലെയാണ്.
അതേ സമയം, സെക്രട്ടറിയേറ്റിലെയും പരിസരങ്ങളിലെയും രാഷ്ട്രീയക്കളം പ്രതിപക്ഷം പിടിച്ചടക്കുന്നതാണ് കണ്ടത്.
പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയേറ്റിലെത്തിയതും, പ്രതിപക്ഷനേതാവ് അന്ന് രാത്രി ഗവര്‍ണറെക്കണ്ട് അന്വേഷണമാവശ്യപ്പെട്ടതുമെല്ലാം, സംഭവത്തിന് പിന്നിലെന്തോ ചീഞ്ഞുനാറുന്നുവെന്ന പ്രതീതി ഉണര്‍ത്താന്‍ സഹായകമായി. ഇത് തിരിച്ചറിഞ്ഞാണ് കലാപ നീക്കമാരോപിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ ഇടതുകേന്ദ്രങ്ങള്‍ രംഗത്തെത്തിയത്. സംഭവത്തിലെ പുകമറ നീക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കുറച്ചു കൂടി നേരത്തേ ഇടപെടേണ്ടിയിരുന്നുവെന്ന അഭിപ്രായം സി.പി.എം കേന്ദ്രങ്ങളിലുണ്ട്.
സെക്രട്ടറിയേറ്റില്‍ ഓഫീസ്. ഇതേ ബ്ലോക്കിലെ മൂന്നാമത്തെ നിലയില്‍ മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് പ്രവര്‍ത്തിക്കവേ 2016ല്‍ തീപിടിത്തമുണ്ടായി. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാല്‍ ഇത്തരമൊരു അപകട സാദ്ധ്യത തള്ളാനാവില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വാദിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. തീ പിടിത്തമുണ്ടായ ഉടനെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിലെത്തിയതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും, രാഷ്ട്രീയ ദുരൂഹത ആരോപിച്ച് എതിരിടാനുമാണ് ഇടതുനീക്കം.
https://www.facebook.com/Malayalivartha