സ്വര്‍ണക്കടത്ത് കേസിൽ ഏറെ നിർണ്ണായകമായ നീക്കങ്ങളിലേക്ക്; അനില്‍ നമ്പ്യാരെയും ഐടി ഫെല്ലോയെയും ചോദ്യം ചെയ്യാനൊരുങ്ങുമ്പോൾ! ശിവശങ്കറിന്റെ ശിങ്കിടികൾ രംഗത്തേക്ക്, അനിലും അരുണും നാളെ അവർക്ക് മുന്നിൽ
സ്വര്‍ണക്കടത്ത് കേസിൽ ഏറെ നിർണ്ണായകമായ നീക്കങ്ങളിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്. അനില്‍ നമ്പ്യാരെയും ഐടി ഫെല്ലോയെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുമ്പോൾ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.
ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന് കസ്റ്റംസ് നോട്ടീസ് നൽകി കഴിഞ്ഞു. എന്നാൽ അരുൺ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തിരുവനന്തപുരത്ത് സ്വപ്നയ്ക്ക് താമസിക്കാൻ വേണ്ടി ശിവശങ്കറിന്റെ നിർദ്ദേശപ്രാകാരം ഫ്ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ ഫ്ളാറ്റിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കസ്റ്റംസ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്.
മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്ച 11 മണിയോടെ അനിൽ നമ്പ്യാർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനിൽനമ്പ്യാർ. സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ചമയ്ക്കാൻ അനിൽ നമ്പ്യാർ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.
അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ നാലുപേരെക്കൂടി എന്‍ഐഎ അറസ്റ്റുചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ നാലുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റുചെയ്തത് ഇവരെയാണ് ജിഫ്സൽ സി.വി, അബൂബക്കർ.പി, മുഹമ്മദ് എ ഷമീം, അബ്ദുൾ ഹമീം പി.എം എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജുവലറികളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാലുപേരും അറസ്റ്റിലായത്.പല രേഖകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നാലുപേർകൂടി അറസ്റ്റിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അഞ്ചുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.
https://www.facebook.com/Malayalivartha