കത്തിനശിച്ചത് വളരെ പ്രധാനമായ അഞ്ച് ഫയൽ കെട്ടുകൾ; തീപിടിത്തമുണ്ടായപ്പോൾ ബിജെപിയുടെ ഏറ്റവും ഉന്നതിയിലെ നേതാവായ കെ.സുരേന്ദ്രൻ ഓടിയെത്തിയത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ പറ്റി വളരെയധികം ഒച്ചപ്പാടും സംഘർഷവും കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്വപ്ന സുരേഷ് കഴിഞ്ഞ ഒന്ന് രണ്ടു വർഷമായി ശിവശങ്കറിനെ കാണാൻ സെക്രട്ടറിയേറ്റിൽ വന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ക്യാബിനിൽ വന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിസി ടിവി ആവശ്യപ്പെട്ടപ്പോൾ ആ ദൃശ്യങ്ങൾ ഇടിവെട്ടിപോയി എന്നാണ് ലഭിച്ച വിശദീകരണം. രണ്ടുവർഷത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ചോദിച്ചിട്ടുണ്ട് എന്നാൽ അത് ഇതുവരെയും കൊടുത്തിട്ടില്ല.
കോണ്സുലേറ്റിലെ ജീവനക്കാരി ആയിരിക്കുന്ന സന്ദർഭത്തിൽ സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിലെ ഏതൊക്കെ ഡിപ്പാർട്മെന്റിൽ വന്നുപോയി എന്ന കാര്യങ്ങൾ സിസിടിവി ദൃശ്യത്തിൽ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. കുറച്ചു തെളിവുകൾ എൻഐയ്ക്ക് പ്രോട്ടോകോൾ ഓഫീസർ കൊടുത്തുകഴിഞ്ഞു. അതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പ്രോട്ടോകോൾ ഡിപ്പാർട്മെന്റിൽ , അല്ലെങ്കിൽ ജി എ ടി ഡിപ്പാർട്മെന്റിൽ ഉണ്ട്.
തീപിടിത്തമുണ്ടായപ്പോൾ ബിജെപിയുടെ ഏറ്റവും ഉന്നതിയിലെ നേതാവായ കെ.സുരേന്ദ്രൻ ഓടിയെത്തിയത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലാണ്. ആ നിലക്ക് അദ്ദേഹത്തിന് അതേപ്പറ്റി കൂടുതൽ അറിയാൻ അവകാശമുണ്ട്. എന്നാൽ അദ്ദേഹത്തിന് എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനായി അവസരം നൽകാതെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ ചീഫ് സെക്രട്ടറി വളരെ കാര്യ ഗൗരവത്തോടുകൂടിതന്നെയാണ് സംഭവത്തോട് പ്രതികരിച്ചത്.
ഇക്കാര്യത്തിൽ സെക്രട്ടേറിയറ്റ് സെക്യൂരിറ്റിയുടെ ഭാഗത്തും വീഴ്ചയുണ്ടായി. അവരാണ് ആദ്യം അവിടെ വരേണ്ടിയിരുന്നത്. അത്രവലിയൊരു തീയായിരുന്നില്ലയെങ്കിലും അവരായിരുന്നു ആദ്യം വന്നു തീ കെടുത്തേണ്ടിയിരുന്നത്. വളരെ പ്രധാനമായ അഞ്ച് ഫയൽ കെട്ടുകളാണ് കത്തിനശിച്ചത് .....
കൂടുതൽ അറിയാൻ വീഡിയോ കാണൂ....
https://www.facebook.com/Malayalivartha