സ്വപ്നയും റമീസും കൂടി പറ്റിക്കാമെന്നു കരുതിയോ... എന്‍ ഐ എ യും ഇ ഡിയെയും വെട്ടിച്ച് രണ്ടുംകല്പിച്ചു ആ ഫോണ്‍ കോള്‍ നടത്താന്‍ സ്വപ്ന നടത്തിയ മാസ്റ്റര്‍ പ്ലാന്‍....

എന്നാലും ഇവള്‍ എങ്ങനെ പണി പറ്റിച്ചു എന്ന ചിന്തയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരിക്കുമ്പോള്‍ അവരുടെ അന്വേഷണത്തെ പോലും വെല്ലുന്ന തെളിവുമായാണ് വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരെ എത്തിയിരിക്കുന്നത് .ലൈഫ് മിഷനില്‍ സ്വപ്‌നയും കൂട്ടാളികളും കൂടി വന്‍ തോതില്‍ കയ്യിട്ടുവാരി എന്ന തരത്തിലുള്ള ചീത്തപ്പേരാണ് കേരളം മുഴുവനായി ഉയര്‍ന്നു കേട്ടത് .ഇതിന്റെ സൂത്രധാരന്മാരെ പുറത്തു കൊണ്ടുവരുന്നതില്‍ മന്ത്രി മൊയ്തീന് കടുത്ത നിരാശയാണ് എന്നാണ് അനില്‍ അക്കരെ ഭംഗ്യന്തരേണ പറഞ്ഞു വച്ചത് .
മൊയ്തീന്‍ അറിയാതെ തൃശൂര്‍ ആശുപത്രിയില്‍ ഒരു കരിയില പോലും അനങ്ങില്ലേ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു .മന്ത്രി മൊയ്തീന്‍ തിടുക്കപ്പെട്ട് നടത്തിയ ഉദ്ഘാടന പരിപാടി പോലും വലിയൊരു ഗൂഡാലോചനയുടെ ഭാഗമായി നടന്നതാണ് എന്ന സംശയമാണ് അനില്‍ അക്കരെ ഉന്നയിക്കുന്നത് .മൂപ്പരെ കുറ്റം പറയാന്‍ കഴിയില്ല ,കാരണം അത്തരത്തിലുള്ള സംശയത്തിന് എല്ലാ വിധ സാധ്യതകളുമുള്ള നീക്കങ്ങളാണ് മന്ത്രി നടത്തി വരുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചില ദുഷ്ട ശക്തികള്‍ എന്ന് പിണറായി ആവര്‍ത്തിക്കുമ്പോള്‍ പോലും ലൈഫ് മിഷനില്‍ നടന്ന വ്യാപക ക്രമക്കേടിന് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ചത് .
സ്വപ്നയെ തൃശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മന്ത്രി മൊയ്തീന്റെ അനുയായികള്‍ നിരന്തരമായ ഇടപാടുകള്‍ നടത്തിയിരുന്നോ എന്നത് അറിയേണ്ടത് പരമപ്രധാന ആവശ്യമായി അന്വേഷണ സംഘത്തിന് മുന്നിലുണ്ട് .ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ നടന്നു
എന്ന് ബോധ്യമായാല്‍ അത് സര്‍ക്കാരിന്റെ നെഞ്ചില്‍ വന്നു പതിക്കുന്ന തീക്കനലിനു സമമായിരിക്കും .
സ്വപ്നയെ സഹായിക്കാന്‍ വനിതാ സെലിനുള്ളില്‍ ഇടതു അനുഭാവികളായ ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നാണ് അനില്‍ അക്കരയുടെ വാദം .എന്നാല്‍ അത് കേവലം ഒരു രാഷ്ട്രീയവാദമായി തള്ളിക്കളയാന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത് .
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന സുരേഷ് ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്ന സൂചനയ്ക്കു പിന്നാലെ എന്‍ഐഎയും പൊലീസും ആശുപത്രി അധികൃതരും മാരത്തണ്‍ അന്വേഷണമാണ് നടത്തുന്നത് .സ്വപ്നയുടെ സഹായിയെ ഉടന്‍ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയേക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ വ്യക്തമായി നടക്കാന്‍ സാധ്യതയുണ്ട് .
സ്വപ്നയുടെ വാര്‍ഡില്‍ ഇടതു സഹയാത്രികരായ ജീവനക്കാരെ മാത്രം നിയോഗിച്ചതും ദുരൂഹമാണ്. 6 ദിവസം ആശുപത്രിലുണ്ടായിരുന്ന സ്വപ്നയെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജയിലിലേക്കു തിരിച്ചുകൊണ്ടുപോയത്. ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു സംശയാസ്പദമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കം, കേസിലെ മറ്റൊരു പ്രതിയായ റമീസിനെയും കൊണ്ടുവന്നത് സംശയം ഏറെ വര്‍ധിപ്പിക്കുന്നതിന് കാരണമായിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























