കാര്യം നിസ്സാരമല്ല; ഉഭയകക്ഷി കരാറുകൾ ചൈന അംഗീകരിക്കുന്നില്ല; 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ഇപ്പോഴും അവർ കയ്യടക്കി വച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ചൈന രാജ്യത്തോട് ചെയ്ത ചതിയുടെ വിവരം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.. വിചാരിച്ചതിനേക്കാൾ അപ്പുറമുള്ള കൈയേറ്റമാണ് ചൈന അതിർത്തിയിൽ നടത്തി കൊണ്ടിരിക്കുന്നതാണ് രാജ്നാഥ് സിങ്ങിന് വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് നിയന്ത്രണ രേഖ (എൽഎസി) സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ ചൈന അംഗീകരിക്കുന്നില്ലെന്നും 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ഇപ്പോഴും അവർ കയ്യടക്കി വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു . ഇന്ത്യയുടെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സുസജ്ജമാണെന്നും ഏതു സ്ഥിതിയും നേരിടാൻ ഒരുക്കമാണെന്നും അതിർത്തി സംഘർഷത്തെക്കുറിച്ചു ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി വ്യക്തമാക്കി .എന്നാൽ , വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോകുകയും ചെയ്തു .
അതിർത്തിയിൽ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം നടത്തുകയാണ്. നയതന്ത്രതലത്തിലും സൈനിക തലത്തിലും ചർച്ച നടക്കുമ്പോൾത്തന്നെ നിയന്ത്രണ രേഖ ലംഘിക്കാൻ നിരന്തരശ്രമം നടത്തുന്നുമുണ്ട് . നിയന്ത്രണ രേഖയിൽ തൽസ്ഥിതി മറികടക്കാൻ ശ്രമിക്കുന്നതു സമാധാന ചർച്ചകൾക്കു വിഘാതമായിരിക്കുകയാണ് . ചൈനയുടെ നീക്കങ്ങൾ ഇന്ത്യൻ സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. കിഴക്കൻ ലഡാക്കിലെ ഗോഗ്ര, കൊങ്‌ക്ക ലാ, പാംഗോങ് തടാകത്തിന്റെ വടക്കും തെക്കും കരകൾ എന്നിവിടങ്ങളിൽ കടന്നുകയറാൻ ചൈന ശ്രമിക്കുന്നുണ്ട്. നമ്മുടെ സൈന്യം മതിയായ പ്രതിരോധ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. സൈന്യത്തിന് ഈ സ്ഥിതി കൈകാര്യം ചെയ്യാൻ കഴിയുമെന്ന കാര്യം സഭ വിശ്വാസത്തിലെടുക്കണമെന്നും പിന്തുണ നൽകണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ചൈന കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം കേരളത്തിന്റെ ഭൂവിസ്തൃതിയോളം വരും. കേരളത്തിന്റെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. കിഴക്കൻ ലഡാക്കിൽ ചൈന ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റർ സ്ഥലം കയ്യടക്കി വച്ചിരിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞത്. എന്നാൽ പ്രതിരോധ മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തുന്ന സ്ഥിതിയാണുള്ളത്പ്രധാനമന്ത്രി പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞുവെന്ന് കോൺഗ്രസ് ആക്ഷേപിച്ചു.
ചൈന ഇന്ത്യയുടെ ഭൂമി കയ്യടക്കി വച്ചിരിക്കുന്നുവെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന, പ്രധാനമന്ത്രി പറഞ്ഞതു തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണെന്ന് കോൺഗ്രസ്. ചൈനീസ് കയ്യേറ്റ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയ കോൺഗ്രസ് എംപിമാർ ഗാന്ധി പ്രതിമയ്ക്കു സമീപം ധർണ നടത്തി. സൈന്യത്തിനു പിന്തുണ പ്രഖ്യാപിക്കാൻ പോലും സർക്കാർ അനുവദിച്ചില്ലെന്ന് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസ് സഭാ നേതാക്കളും രാഹുൽ ഗാന്ധിയും സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























