ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കവർപാലുകൾ; ഒറ്റനോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തോന്നിപ്പോകും, മിൽമയുടെ കച്ചവടക്കാരെ തിരഞ്ഞുപിടിച്ച് അപരെൻറ കച്ചവടം
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാകാറുണ്ട്. ഉപഭോകതാക്കളിൽ പ്രീതി നിലനിൽക്കുന്ന ഉത്പന്നങ്ങളാണ് ഇത്തരത്തിൽ അപരനാമങ്ങളിൽ ഒരേ രൂപസാദൃശ്യങ്ങളോടെ എത്തുന്നത്. ഇപ്പോഴിതാ മിൽമയുടെ രൂപസാദൃശ്യത്തോടെ കവർ പാലുകൾ വിപണിയിൽ എത്തുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിലാണ് വിപണിയിൽ ഉള്ളത്. പന്തളത്തിന് സമീപം ഐരാണിക്കുടിയിൽ രജിസ്റ്റർ ചെയ്ത ഡയറിയുടെ പേരിലാണ് ഇത്തരത്തിൽ ഒരു കവർപാൽ ഇറങ്ങുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം മറ്റൊന്ന് തിരുവനന്തപുരം ആസ്ഥാനമായ ഡയറിയിൽനിന്നാണ്.
എന്നാൽ ഐരാണിക്കുടിയിൽ രജിസ്റ്റർ ചെയ്ത ഡയറിയുടെ പാൽ ഉൽപന്നങ്ങൾ നൂറുശതമാനവും മിൽമക്ക് സമാനമാണ്. പല കച്ചവടക്കാരും മിൽമയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് പാലും ഇടകലർത്തിയാണ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത്. അതോടൊപ്പം തന്നെ മിൽമ അരലിറ്ററിെൻറ കവർപാലാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ, വ്യാജെൻറ അളവ് 450 മില്ലിലിറ്റർ ആണ്. മിൽമയുടെ കച്ചവടക്കാരെ തിരഞ്ഞുപിടിച്ചാണ് അപരെൻറ കച്ചവടം തകൃതിയായി നടക്കുന്നത്. മിൽമ നൽകുന്ന കമീഷനെക്കാൾ മൂന്നുരൂപ അധികമാണ് കമീഷൻ നൽകുന്നത്.
അതേസമയം ഐരാണിക്കുടിയിൽനിന്ന് കിലോമീറ്ററുകൾ അകലെ പ്രവർത്തിച്ചിരുന്ന ഒരു ഡയറിയുടെ പാൽ വ്യാപകമായി ഈയിടെ കേടായിരുന്നു. ഇതോടെ ഇവർ പേരുമാറ്റിയാണ് പുതിയ പാൽ വിപണിയിൽ ഇറക്കിയതെന്ന് പറയുന്നത്. രൂപസാദൃശ്യമുള്ള രണ്ട് കമ്പനികളുടെ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്ന വിവരം ലഭിച്ചതായി മിൽമ അധികൃതർ വ്യക്തമാക്കുകയുനടയി. എന്നാൽ രണ്ട് കമ്പനികൾക്കും നോട്ടീസ് നൽകിയെങ്കിലും തിരുവനന്തപുരം ആസ്ഥാനമായ കമ്പനി മാത്രമാണ് വിശദീകരണം നൽകിയത്.
https://www.facebook.com/Malayalivartha


























