Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ദേ സ്വപ്ന... സ്വപ്ന സുരേഷിന്റെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത് എന്‍ഐഎ; സ്വപ്നയുമായി വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റുകള്‍ ഒന്നൊന്നായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിര്‍ണായകമായ തെളിവുകള്‍; നിരവധി പേര്‍ക്ക്‌ സ്വപ്നയുമായി അടുത്ത് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

19 SEPTEMBER 2020 08:18 AM IST
മലയാളി വാര്‍ത്ത

ആരെയൊക്കെയോ രക്ഷിക്കാന്‍ സ്വപ്ന സുരേഷ് ഉരുണ്ട് കളിച്ചതോടെ അന്വേഷണ സംഘം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് ഉണ്ടായത്. സ്വപ്നയുടെ വാട്‌സാപ്പ് ചാറ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. സ്വപ്നയ്ക്ക് പല പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വാട്‌സാപ്പ് ചാറ്റിലൂടെ മനസിലായത്. ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ പലരേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്‌സാപ് ചാറ്റുകള്‍ വീണ്ടെടുത്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍ഐഎ വിശകലനം ചെയ്യുകയാണ്.

യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്ന് 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരെയും ചില തെളിവുകള്‍ ലഭിച്ചു. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

ഇരുവരെയും പിന്നീടു ജോലിക്കെടുക്കരുതെന്നും വിലക്കു പട്ടികയില്‍പ്പെടുത്തണമെന്നും കോണ്‍സുലേറ്റിനു യുഎഇയില്‍നിന്നു നിര്‍ദേശം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥ കൊച്ചിയിലേക്കു താമസം മാറിയ ശേഷവും കോണ്‍സുലേറ്റിലെത്തി പല കാര്യങ്ങളും ചെയ്തിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം നയതന്ത്ര പാഴ്‌സലില്‍ എത്തിയ ഈത്തപ്പഴവും മതഗ്രന്ഥങ്ങളും യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസെടുത്തു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. മന്ത്രി കെ.ടി. ജലീലില്‍ നിന്നു മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ തീരുവയടയ്ക്കാതെ കൊണ്ടുവന്നവ കോണ്‍സുലേറ്റിനു പുറത്തുള്ളവര്‍ക്കു കൊടുത്തതോടെ തീരുവ ഇളവിന് അര്‍ഹമല്ലാതായെന്ന നിലപാടു പ്രകാരമാണു കേസ്. ഈന്തപ്പഴം തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്തതായും 32 മതഗ്രന്ഥ പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളാണ് ഈ കേസുകളിലേക്കു നയിച്ചത്.

കോണ്‍സുലേറ്റിലേക്കു വന്ന സാധനങ്ങള്‍ പുറത്തു പോയത് തീരുവ ഇളവ് നിബന്ധനകളുടെയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ടിന്റെയും ലംഘനമാണെന്നാണു കസ്റ്റംസിന്റെ നിലപാട്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഇറക്കുമതി ചെയ്ത മുഴുവന്‍ നയതന്ത്ര പാഴ്‌സലുകളെപ്പറ്റിയും കസ്റ്റംസ് അന്വേഷണം തുടങ്ങി. നയതന്ത്ര പാഴ്‌സലുകളില്‍, തീരുവയടയ്ക്കാതെ കൊണ്ടുവരുന്ന സാധനങ്ങള്‍ പൂര്‍ണമായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനുള്ളതായിരിക്കണമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേസുകളില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നു കണ്ടെത്തിയശേഷം അവരെ ഓരോരുത്തരായി ചോദ്യം ചെയ്യാനാണ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (58 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends