Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

വീണ്ടും ദേ സ്വപ്ന... സ്വപ്ന സുരേഷിന്റെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത് എന്‍ഐഎ; സ്വപ്നയുമായി വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റുകള്‍ ഒന്നൊന്നായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിര്‍ണായകമായ തെളിവുകള്‍; നിരവധി പേര്‍ക്ക്‌ സ്വപ്നയുമായി അടുത്ത് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

19 SEPTEMBER 2020 08:18 AM IST
മലയാളി വാര്‍ത്ത

ആരെയൊക്കെയോ രക്ഷിക്കാന്‍ സ്വപ്ന സുരേഷ് ഉരുണ്ട് കളിച്ചതോടെ അന്വേഷണ സംഘം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് ഉണ്ടായത്. സ്വപ്നയുടെ വാട്‌സാപ്പ് ചാറ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. സ്വപ്നയ്ക്ക് പല പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വാട്‌സാപ്പ് ചാറ്റിലൂടെ മനസിലായത്. ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ പലരേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്‌സാപ് ചാറ്റുകള്‍ വീണ്ടെടുത്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍ഐഎ വിശകലനം ചെയ്യുകയാണ്.

യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്ന് 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരെയും ചില തെളിവുകള്‍ ലഭിച്ചു. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

ഇരുവരെയും പിന്നീടു ജോലിക്കെടുക്കരുതെന്നും വിലക്കു പട്ടികയില്‍പ്പെടുത്തണമെന്നും കോണ്‍സുലേറ്റിനു യുഎഇയില്‍നിന്നു നിര്‍ദേശം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥ കൊച്ചിയിലേക്കു താമസം മാറിയ ശേഷവും കോണ്‍സുലേറ്റിലെത്തി പല കാര്യങ്ങളും ചെയ്തിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം നയതന്ത്ര പാഴ്‌സലില്‍ എത്തിയ ഈത്തപ്പഴവും മതഗ്രന്ഥങ്ങളും യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസെടുത്തു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. മന്ത്രി കെ.ടി. ജലീലില്‍ നിന്നു മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ തീരുവയടയ്ക്കാതെ കൊണ്ടുവന്നവ കോണ്‍സുലേറ്റിനു പുറത്തുള്ളവര്‍ക്കു കൊടുത്തതോടെ തീരുവ ഇളവിന് അര്‍ഹമല്ലാതായെന്ന നിലപാടു പ്രകാരമാണു കേസ്. ഈന്തപ്പഴം തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്തതായും 32 മതഗ്രന്ഥ പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളാണ് ഈ കേസുകളിലേക്കു നയിച്ചത്.

കോണ്‍സുലേറ്റിലേക്കു വന്ന സാധനങ്ങള്‍ പുറത്തു പോയത് തീരുവ ഇളവ് നിബന്ധനകളുടെയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ടിന്റെയും ലംഘനമാണെന്നാണു കസ്റ്റംസിന്റെ നിലപാട്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഇറക്കുമതി ചെയ്ത മുഴുവന്‍ നയതന്ത്ര പാഴ്‌സലുകളെപ്പറ്റിയും കസ്റ്റംസ് അന്വേഷണം തുടങ്ങി. നയതന്ത്ര പാഴ്‌സലുകളില്‍, തീരുവയടയ്ക്കാതെ കൊണ്ടുവരുന്ന സാധനങ്ങള്‍ പൂര്‍ണമായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനുള്ളതായിരിക്കണമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേസുകളില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നു കണ്ടെത്തിയശേഷം അവരെ ഓരോരുത്തരായി ചോദ്യം ചെയ്യാനാണ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (1 hour ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (1 hour ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (1 hour ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (3 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (3 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (3 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (3 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (3 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (3 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (4 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (4 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (4 hours ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (4 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (4 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (4 hours ago)

Malayali Vartha Recommends