കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു
ഏത് ദീർഘദൂര സഞ്ചാരങ്ങൾക്കും പ്രാപ്തിയുള്ള ഇരട്ട എഞ്ചിൻ, ഉയർന്ന അന്തരീക്ഷ താപനിലയിലോ ഗണ്യമായ ഉയരത്തിലുള്ള സ്ഥലങ്ങളിലോ രക്ഷാപ്രവർത്തനം നടത്താൻ കഴിയും എന്ന വിശ്വാസത്തിൽ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ, അതാണ് എഎസ് 365 ഡൗഫിൻ എൻ3. എന്നാൽ സർക്കാർ കൊട്ടിഘോഷിച്ചപോലൊന്നുമല്ല കാര്യങ്ങൾ മഴയും കാറ്റുമുളളപ്പോള്‍ പറക്കാൻ ശേഷിയില്ലാത്ത ഹെലികോപ്റ്റർ ഇപ്പോൾ തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുകയാണ്.
വിദേശ പരിശീലനം പൂർത്തിയാക്കിയ 2 പൈലറ്റുമാരെയാണ് ഒരു ഹെലികോപ്റ്ററിനായി പവൻഹംസ് നിയോഗിക്കുക. ഒന്നോ, രണ്ടോ പൈലറ്റുമാർക്ക് പറപ്പിക്കാവുന്ന തരത്തിലാണ് ഡിസൈൻ. 10 മുതൽ 12 പേർക്ക് വരെ സഞ്ചരിക്കാം. ഏകദേശം 45 അടി നീളവും 13 അടി ഉയരവുമുണ്ട് കോപ്റ്ററിന്. 2389 കിലോഗ്രാം ഭാരമുള്ള ഹെലികോപ്റ്ററിന് പരമാവധി 4300 കിലോഗ്രാം ഭാരത്തോടെ പറന്നുയരാം. മണിക്കൂറിൽ 300 കിലോമീറ്റാണ് പരമാവധി വേഗം. ക്രൂസ് സ്പീഡ് 279 കിലോമീറ്ററും. ഒറ്റയടിക്ക് 827 കിലോമീറ്റർ (ഓക്സിലറി ഇന്ധനടാങ്ക് ഘടിപ്പിച്ചാൽ 963 കിലോമീറ്റർ) വരെ പറക്കുന്ന കോപ്റ്ററിന് സഞ്ചരിക്കാവുന്ന പരമാവധി ഉയരം 5865 അടിയാണ്. ഫ്രഞ്ച് കമ്പനിയായ ടർബോമെക്കയുടെ (ഇപ്പോൾ സഫ്റാൻ ഹെലികോപ്റ്റർ എൻജിൻസ്) 2 എരിയൽ 2 സി ടർബോഷാഫ്റ്റുകളാണ് ഹെലികോപ്റ്റിന് കരുത്തു പകരുന്നത്. പറന്നുയരുമ്പോൾ 838 ബിഎച്ച്പി കരുത്തുവരെ നൽകാൻ ഈ ടർബോഷാഫ്റ്റുകൾക്ക് പറ്റും എന്നൊക്കെയാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത. എന്നാൽ ആശാൻ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്
കഴിഞ്ഞ ഏപ്രിലിൽ കേരളത്തിലെത്തിയ ഈ ഇരട്ടചങ്കനെ ഇതിനിടെ ഫലപ്രദമായി ഉപയോഗിക്കാനായത് ഒരുവട്ടം മാത്രം. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്‍റെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകാൻ മാത്രമായിരുന്നു അത്.
ഏത് പ്രതികൂല സാഹചര്യത്തിലും രക്ഷകനാകുമെന്ന് വിശദീകരണമുണ്ടായിരുന്നുവെങ്കിലും രാജമല ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ചു നിന്നപ്പോൾ ഈ ഹെലികോപ്റ്റർ വെറും നോക്കുകുത്തിയായിരുന്നു.
രാജമലയിലെ രക്ഷാദൗത്യത്തിന് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയാത്തതോടെ സര്‍ക്കാര്‍ ഒടുവിൽ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അഭ്യർഥന ലഭിച്ചയുടനെ ശംഖുമുഖത്ത് വ്യോമസേന എംഐ 17 ഹെലികോപ്റ്റർ സജ്ജമാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ രാജമലയിലേക്ക് വ്യോമസേനയ്ക്കും പോകാനായില്ല.
ഒരിക്കൽ മാവോയിസ്റ്റ് വേട്ടക്കെന്ന പേരിൽ കോഴിക്കോടേയ്ക്കും ഹെലികോപ്റ്റർ പറന്നിരുന്നു. കൂടാതെ മണലെടുക്കൽ തർക്ക പരിഹാരത്തിനായി ചീഫ് സെക്രട്ടറിയുടെ പമ്പാ യാത്രയും. തുടർന്നുള്ള കാലം പിന്നീടങ്ങോട്ട് ഹെലികോപ്റ്ററിന് വിശ്രമമ കാലമായി.
70 കോടി രൂപയാണ് ഫ്രഞ്ച് നിർമ്മാണക്കമ്പനിയായ എയറോസ്പാറ്റയിൽ ഈ ഹെലികോപ്റ്ററിന് ഇട്ടിരിക്കുന്ന വില. സർക്കാർ പ്രതിമാസം നൽകുന്ന വാടക ഒരു കോടി എഴുപത് ലക്ഷത്തിലധികമാണ്.
പ്രതിവർഷം 20 കോടിയിലധികം രൂപ നൽകേണ്ടി വരും. പ്രതിമാസം ഇരുപത് മണിക്കൂർ മാത്രം പറക്കാനാണ് ഒരു കോടി എഴുപത് ലക്ഷം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ പവൻ ഹാൻസ് എന്ന കമ്പനി ഈടാക്കുന്നത്. അഞ്ച് മാസത്തിനിടിയക്ക് അഞ്ച് തവണ മാത്രം പറന്നതു കൊണ്ട് അധിക തുക ഇതുവരെ കമ്പനിയ്ക്ക് നൽകേണ്ടി വന്നില്ല എന്നത് ആശ്വാസത്തിന് വക നൽകുന്നു.
കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഹെലികോപ്റ്റർ വാടക ഇനത്തിൽ പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ 1.70 കോടി രൂപ കൈമാറിയത്. മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാനാണ് ഫെബ്രുവരി 24 ന് സർക്കാർ അനുമതി നൽകിയത്. 18% ജിഎസ്ടി കൂടിയാകുമ്പോൾ 1,70,63,000 രൂപ വരും. ടെൻഡർ വിളിക്കാതെയായിരുന്നു ഹെലികോപ്റ്റർ ഇടപാടെന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് ഹെലികോപ്റ്ററുകൾ വാടകയ്ക്ക് നൽകാമെന്ന് സർക്കാരെ അറിയിച്ചിരുന്നു. എഎസ് 365 എൻ 3 യുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ 3 എണ്ണമായിരുന്നു ചിപ്സൺ ഏവിയേഷൻ നൽകാമെന്ന് പറഞ്ഞത്. ഇതേ സൗകര്യമുള്ള ഹെലികോപ്റ്ററിന് ചത്തീസ്‌ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷം രൂപ മാത്രമാണ്. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയർന്ന നിരക്ക് ചോദിച്ച കമ്പനിയുടെ കോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വിവാദമായിരുന്നു.
സമാന സവിശേഷതകളുള്ള ഒരു ഹെലികോപ്റ്റർ ഛത്തീസ്ഗഡ് സർക്കാർ 25 മണിക്കൂറിന് 85 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് എടുത്തത്. 56 ലക്ഷം രൂപ നിരക്കിൽ രണ്ട് ഹെലികോപ്റ്ററുകൾ 46 മണിക്കൂർ വാടകയ്ക്ക് നൽകാമെന്നുള്ള ചിപ്സൻ ഏവിയേഷന്‍റെ വാഗ്ദാനം ഒഴിവാക്കിക്കൊണ്ടാണ് പവൻ ഹാൻസുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടത്. ഇന്ത്യയിലെ മറ്റ് 11 സംസ്ഥാനങ്ങൾ പവൻ ഹാൻസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുത്തിട്ടുള്ളതെന്നും, ഇത് ഒരു പൊതുമേഖലാ കമ്പനിയായണെന്നതുമാണ് സർക്കാർ നൽകിയ വിശദീകരണം.
കേരളത്തിൽ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും യുഎസ് കോസ്റ്റ്ഗാർഡും ഫ്രഞ്ച് നേവിയ്ക്കും പുറമേ, ഓസ്ട്രേലിയ പൊലീസ്, അർജന്റീനിയൻ കോസ്റ്റ്ഗാർഡ്, ഗ്രീസ് കോസ്റ്റ്ഗാർഡ്, ഐസ്‌ലാൻഡിക് കോസ്റ്റ്ഗാർഡ്, ഇന്തോനീഷ്യൻ നാഷണൽ സെർച്ച് ആന്റ് റെസ്ക്യു എൻജൻസി, ടോക്കിയോ ഫയർ ഡിപ്പാർട്ടുമെന്റ്, കുവൈറ്റ് പൊലീസ്, ബംഗ്ലദേശ് മിലിറ്ററി, ബൾഗേറിയൻ നേവി, മ്യാൻമാർ നേവി, സൗദി അറേബ്യൻ നേവൽ ഫോഴ്സ്, ബ്രിട്ടിഷ് റോയൽ നേവി, തുടങ്ങി നിരവധി രാജ്യങ്ങൾ ഈ ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.
എസ്എ ഡൗഫിൻ 2, എഎസ് 365 ഡൗഫിൻ എൻ 3 സീരിസുകളിലായി ആയിരത്തിൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിര്‍മിച്ചിട്ടുണ്ട്. എയർറോസ്പെഷ്യൽ എന്ന ഫ്രഞ്ച് കമ്പനിയാണ് യൂറോകോപ്റ്ററും പിന്നീട് എയർബസ് ഹെലികോപ്റ്ററുമായി മാറുന്നത്. എയർറോസ്പെഷ്യൽ എസ്എ 360 ഡൗഫിൻ എന്ന സിംഗിൾ എൻജിൻ ഹെലികോപ്റ്റിന്റെ പിൻഗാമായായിട്ടുണ് ഈ എഎസ് 365 ഡൗഫിൻ സീരിസിലുള്ള ഹെലികോപ്റ്ററുകൾ പുറത്തിറങ്ങുന്നത്. 1978 ലാണ് ഈ ഹെലികോപ്റ്ററുകളുടെ നിർമാണം തുടങ്ങുന്നത്. ഇതിൽ നിന്ന് ഏറെ അഡ്വാൻസിഡായ ഹെലികോപ്റ്റാണ് കേരളാസർക്കാർ വാടകയ്ക്ക് എടുത്ത എഎസ് 365 ഡൗഫിൻ എൻ 3. 1998 ൽ നിർമാണം ആരംഭിച്ച ഈ മോഡലിന്റെ ഏകദേശം 15 ഹെലികോപ്റ്ററുൾ പവൻഹംസിനുണ്ട്. 2002 ൽ നിർമിച്ച ഹെലികോപ്റ്ററാണ് കേരളത്തിൽ എത്തിച്ചത്.
https://www.facebook.com/Malayalivartha