സ്വപ്ന-ശിവശങ്കര്‍ കൂടിക്കാഴ്ച ഉടന്‍...ഇഡി കട്ട കലിപ്പിൽ.. ഇനി കുറ്റസമ്മതം.. സര്‍ക്കാർ മുൾമുനയിൽ!

നായകനും നായികയും രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചിയില്‍ കൂടിക്കാണും. അതായത് കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കള്ളക്കടത്ത് പണമിടപാട് കേസില്‍ സ്വപ്നാ സുരേഷിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. വൈകാതെ ഇഡിക്കു പിന്നാലെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമ്പോള്‍ അവിടെയുമുണ്ടാകും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യല്‍. ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പുറത്തുവരാനിരിക്കുന്ന കുറ്റസമ്മതങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന് ഇടിത്തീയായി മാറുമെന്ന് തീര്‍ച്ച.
നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്നയെ കൊച്ചിയിലെത്തിച്ച് ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യുന്നതിനു പിന്നാലെ തിരുവനന്തപുരം പൂജപ്പുര ജയില്‍ നിന്ന് സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ച് മൂവരെയും ഒരുമിച്ചു ചോദ്യം ചെയ്യലും വരുംദിവസങ്ങളിലുണ്ടാകും.
നിലവിലെ സാഹചര്യത്തില്‍ ഏഴു ദിവസത്തെ കസ്റ്റഡിക്കു പൂര്‍ത്തിയായി ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു കണ്ടാല്‍ ഒരാഴ്ച കസ്റ്റംസിന് വിട്ടുകൊടുക്കാനാണ് സാധ്യത.
പഴുതടച്ച തെളിവുകള്‍ നിരത്തിയാണ് ഇനിയുള്ള മണിക്കൂറുകളില്‍ സ്വപ്നയെയും ശിവശങ്കപരനെയും വൈകാതെ ചോദ്യം ചെയ്യുക. ഇവരുമായി ബന്ധമുള്ള ഇ മെയില്‍, മൈബൈല്‍, വീഡിയോ, വാട്സ് ആപ്പ് സന്ദേശങ്ങളും ബാങ്ക് പണം ഇടപാടുകളുമൊക്കെയാണ് തെളിവുകളായി മുന്നിലുണ്ടാവുക. ചോദ്യം ചെയ്യലിന്റെ തുടക്കം മുതല്‍ ശിവശങ്കരന്റെയും സ്വപ്നാ സുരേഷിന്റെയും മൊഴികള്‍ വീഡിയോയില്‍ പകര്‍ത്തിയുണ്ട്. മുന്‍പൊക്കെ ഇരുവരും പറഞ്ഞ നുണകളാണ് ഈ തെളിവുകള്‍ക്കു മുന്നില്‍ വീണുടയുന്നത്.
സ്വപ്നയുടെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നും കണ്ടെടുത്തതും സ്വപ്ന ബാങ്കുകളിലൂടെ കൈമാറ്റം ചെയ്തതുമായ കോടികളുടെ കൈമാറ്റവും അതില്‍ ശിവശങ്കറിന്റെ ഇടപെടലുകളും വ്യക്തമാകേണ്ടിയിരിക്കുന്നു. ഇതേ പണത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനും അയാളുടെ ബിനാമി ആനീഷ് മൂഹമ്മദിനും എത്ര വിഹിതമുണ്ടി, ഈ പണം മയക്കുമരുന്ന് വ്യാപാരത്തിന് വിനിയോഗിച്ചോ എന്നതുള്‍പ്പെടെ തെളിയേണ്ടിയിരിക്കുന്നു. ഈ തട്ടിപ്പുകള്‍ക്കു പിന്നില്‍ കെടി ജലീലിനും കടകംപള്ളിക്കും എന്താണ് പങ്ക് എന്നതാണ് പുറത്തുവരേണ്ട പ്രധാനം രഹസ്യം. അങ്ങനെയെങ്കില്‍ അടുത്തയാഴ്ച മന്ത്രിസഭയില്‍ രാജികളും പതനങ്ങളും വരെ സംഭവിക്കാം.
ഈ പണത്തിന്റെ ഒരു വിഹിതം മതതീവ്രവാദ സംഘടനകള്‍ക്കു പോയുട്ടുണ്ടെങ്കില്‍ അതിന്റെ കണ്ണികളും പുറത്തുവരണം. ശിവശങ്കര്‍ ഇടപെട്ട് ഡോളര്‍ മാറിയതും സ്വപ്നയുമൊത്ത് മൂന്നു വിദേശയാത്രകള്‍ നടത്തിയതും ഒമാന്‍ വഴി ഡോളര്‍ കടത്തിയതുമൊക്കെയായി ഏറെ വിവിരങ്ങളാണ് പുറത്തറിയേണ്ടത്. വിവാദപരമായ ഈന്തപ്പഴം വിതരണം പദ്ധതി ആസൂത്രണം ചെയ്തതും സര്‍ക്കാരിന്റെ അനുമതി വാങ്ങിയെടുത്തതും ശിവശങ്കരാണ്.
പതിനെണ്ണായിരം കിലോ ഈന്തപ്പഴം എവിടെ ആര്‍ക്ക് വിതരണം ചെയ്തുവെന്നും ഇതിനു പിന്നിലും സ്വര്‍ണക്കടത്ത് നടന്നോ എന്നതും വ്യക്തമാകേണ്ടതുണ്ട്. ഈന്തപ്പഴം കച്ചവടത്തിന്റെ പൂര്‍ണമായ നിയന്ത്രണവും സ്വപ്ന സുരേഷിനായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിനു പുറമെ കൊച്ചി തുറമുഖം വഴിയും ഈന്തപ്പഴം എത്തിച്ചിരിക്കെ അതിനു പിന്നിലെ ദൂരൂഹതകളും ഏറെ സംശയങ്ങള്‍ക്കിട നല്‍കുന്നു. ഇതിനൊപ്പം സ്വപ്നാ സുരേഷും ശിവശങ്കറും തമ്മിലുള്ള വഴിവിട്ട അടുപ്പം, സ്വപ്നയ്ക്ക് വഴിവിട്ടു നല്‍കിയ സഹായങ്ങള്‍ തുടങ്ങിയവയൊക്കെ തെളിവുകളായി പുറത്തുവരും. നയതന്ത്രബാഗേജില്‍ വന്ന സ്വര്‍ണപ്പെട്ടി വിട്ടുകൊടുക്കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ സ്വാധീനിച്ചതായുള്ള തെളിവ് വലിയ കുരുക്കായി മാറും. 21 തവണ നടത്തിയ സ്വര്‍ണക്കടത്തിനും ശിവശങ്കറിന് പങ്കാളിത്തമുണ്ടെങ്കില്‍ അചിന്തനീയമായ കുറ്റത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വന്നു പതിക്കുക.
https://www.facebook.com/Malayalivartha





















