വിശ്വസ്തൻ്റെ വീഴ്ച്ചയിൽ ഒരു ഭരണം വീഴുന്നു. ഇലക്ഷൻ ഗോദയിൽ വിയർത്തു കുഴഞ്ഞു വീഴും.കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന കേരളത്തിലെ IAS കാരൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ആയതാണ് ഭരണത്തുടർച്ച ആഗ്രഹിച്ച ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലും നിയമസഭ ഏപ്രിലിലും നേരിടാനിരിക്കെ വരും നാളുകൾ CPM നും LDF നും കടുത്ത പരീക്ഷണങ്ങളാകും പ്രതിപക്ഷത്തിന് ശക്തി ഉണ്ടെങ്കിൽ പ്രചാരണ ആയുധത്തിന് മൂർച്ച കൂട്ടാൻ സാധിക്കും. സോളാർ വിവാദത്തെ ആയുധമാക്കിയതിലും രൂക്ഷമാക്കാൻ സാധിക്കും. ഭരണ മികവ് - ചടുലതrകാര്യശേഷി ഇവയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ വിശ്വസ്തനാക്കിയത്.മുഖ്യമന്ത്രി അർപ്പിച്ച അമിത വിശ്വാസം ശിവശങ്കറിനെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാക്കി. കോ വിഡ് പ്രതിരോധത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സ്പ്രിൻ ക്ലർ വിവാദം: അതിൽ പ്രതിഛായ നഷ്ടപ്പെട്ടിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി തഴയാതിരുന്നത് ആ വിശ്വാസത്തിലായിരുന്നു. ആ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതും ശിവശങ്കരൻ തന്നെ. സംശയമുയർത്തിയ സി പി ഐ നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിട്ടും ശിവശങ്കർ സി പി ഐ ആസ്ഥാനത്ത് എത്തിയത് അപൂർവ്വ സംഭവമായിരുന്നു. ഇവിടെയാണ് ശിവശങ്കറിൻ്റെ പതനം മുഖ്യമന്ത്രിക്കും സർക്കാരിനും കനത്ത ആഘാതമാകുന്നത്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ തന്നെയാണ് ശിവശങ്കർ.മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കാൻ പ്രതിപക്ഷത്തിന് ഇതിലും നല്ലൊരു അവസരമില്ല. ഭരണ നേട്ടങ്ങളെ എല്ലാം കവച്ചു വെയ്ക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുക ഭരണപക്ഷത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ശിവശങ്കറിനെപ്പോലൊരു ഉദ്യോഗസ്ഥൻ്റെ കാര്യത്തിൽ എന്തുകൊണ്ട് ജാഗ്രത പാലിക്കാൻ കഴിഞ്ഞില്ല എന്ന് ഇടതു കേന്ദ്രങ്ങളുടെ വാദവും ഉയരുന്നുണ്ട്. ഇതൊന്നും സർക്കാരിനെ ബാധിക്കില്ല എന്നാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം -വി- ഗോവിന്ദൻ മാസ്റ്ററും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറയുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ നിരവധിയാണ്. പ്രകൃതിദുരന്തങ്ങൾ അടക്കം നിശ്ചയദാർഢ്യത്തോടെ നേരിട്ടു.ഇടതു പക്ഷത്തിന് ഭരണ തുടർച്ച ഉണ്ടാകും എന്ന ഒരു പ്രതീതി രാഷ്ട്രിയ കേരളത്തിൽ രൂപപ്പെടുകയും ചെയ്തു. എന്നാൽ ആ പ്രതീക്ഷകൾക്ക് മേൽ ഒരു ഇടിത്തീ പോലെയാണ് ജൂലയ് 30 ഞായറാഴ്ച്ച പുലർന്നത്. യു എ ഇ കോൺസുലേറ്റിൻ്റെ ഡിപ്ലോമാറ്റിക്കാർഗോ വഴി കടത്തിയ 15 കോടിയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു എന്ന വാർത്ത കേരളം കേട്ടു .നളിനി നെറ്റോയും,എം -വി- ജയരാജനും നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ താളം പതിയെ ശിവശങ്കരൻ്റെ താല്പര്യത്തിന് വഴിമാറി. സി പി എം ലും സർക്കാരിലും ഒരുപോലെ അധീശത്വമുള്ള പിണറായിയുടെ സംരക്ഷണ കവചം പാർട്ടിയുടെ നിയന്ത്രണത്തിൽ നിന്ന് ശിവശങ്കറിനെ കാത്തു' സ്പ്രിംഗ് ക്ലർ വിവാദത്തിൽ കണ്ട അമിതമായ ആത്മവിശ്വാസവും നിസ്സംഗതയും സ്വർണക്കടത്തിൽ ശിവശങ്കറിനെ സഹായിച്ചില്ല.ഒടുവിൽ ശിവശങ്കറിനെ തള്ളിപ്പറഞ്ഞങ്കിലും മുഖ്യമന്ത്രിയ്ക്ക് ഇതിൽ നിന്ന് കൈ കഴുകി രക്ഷപ്പെടാൻ സാധിക്കുമോ?കേരള സംസ്ഥാനത്തിൻ്റെ ഭരണം കൈകളിൽ അമ്മാനമാടിയ ഉദ്യോഗസ്ഥ പ്രമുഖ നിലൂടെ ഒരു സർക്കാർ തന്നെ നിലംപരിശായി മാറാൻ പോകുന്നു
"