ഒടുവിൽ അതും സംഭവിച്ചു. മുഖ്യൻ്റെ വിശ്വസ്തൻ ശിവശങ്കർ വഴി ഭരണത്തെയും പാർട്ടിയെയും ഒരുവഴിയിലാക്കി.ഇപ്പോൾ ഇതാ കോടിയേരിയുടെ സൽപുത്രൻ ബിനീഷ് കൊടിയേരിയിലൂടെ പാർട്ടിയും തകരാൻ പോകുന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കല്ലേ എന്നാണ് കവി പാടിയിട്ടുള്ളത്.കൊടിയേരി മക്കളെ കണ്ട് മദിച്ചു നടക്കുകയായിരുന്നല്ലോ. ഇപ്പോൾ എന്തായി? ലക്ഷക്കണക്കിന് പേർ വിയർപ്പ് ഒഴുക്കി പടുത്തുയുർത്തിയ ഒരു പ്രസ്ഥാനം ഇപ്പോൾ ഇതാ ശരശയ്യയിലാണ്. പഴമക്കാർ പറയാറില്ലേ ചോറ് കൊടുത്താൽ പോരാ, ചൊല്ല് കൂടി കൊടുത്ത് വളർത്തണം. അത് കിട്ടിയില്ല സഖാവേേ'ചില്ലറ കേസ് ഒന്നുമല്ലെന്ന് സഖാവിന് അറിയാമല്ലോ. മയക്കുമരുന്ന് കേസ്, അനധികൃത സ്വത്ത് സമ്പാദന കേസ്.ED കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വ്യക്തമായ തെളിവുകൾ സമ്പാദിച്ചായിരുന്നു നീങ്ങിയത്. ലഹരിമരുന്ന് കേസിൽ മൂന്നാം തവണയാണ് ബിനിഷിനെED ചോദ്യം ചെയ്തത്.കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ പിടിയിലായതോടെയാണ് ബിനീഷ് ചിത്രത്തിൽ വന്നത്.അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെ ബിനീഷുമായുള്ള ബന്ധം പുറത്തുവന്നു.കേരളത്തിൻ്റെ പൊതു സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്ക് മുഴുവനും നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എന്ത് നാണക്കേട് അല്ലേ?എന്തിനെയും ന്യായീകരികരിക്കാൻ കുറെ ചാവേറുകൾ ഉണ്ടല്ലോ? അപാരമായ തൊലിക്കട്ടിയുളള കുറെ ന്യായീകരണ തൊഴിലാളികൾ 'ഇന്നലെ മുതൽ എല്ലാം മാളത്തിൽ കയറിയിരിക്കുകയാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൊടിയേരിയുടെ മകൻ ബിനീഷിനെ അറസ്റ്റ് ചെയ്തതിൽ പാർട്ടി വിശദീകരണം നൽകേണ്ട സാഹചര്യം ഇല്ലെന്നാണ് സഖാവ് യെച്ചൂരി പറയുന്നത്.നിയമം നിയമത്തിൻ്റെ വഴിക്ക് പോകും.ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യമില്ല എന്നാണ് പറയുന്നത് 'വിശദീകരിക്കാതെ ഇരിക്കുന്നതാണ് നല്ലത്കാരണം കേരളത്തിൽ ഭരണം ഉള്ളതുകൊണ്ട് ആണല്ലോ മുന്തിയ സഖാക്കന്മാർ കഞ്ഞി കുടിച്ച് കിടക്കുന്നത്. നയതന്ത്ര പാഴ്സലിൽ കടത്തിയ സ്വർണം പിടികൂടിയതോടെ ആരംഭിച്ച അന്വേഷണം നീണ്ടത് ബെംഗളുരുവിലെ ലഹരി ഇടപാടുകളിലേക്കായിരുന്നു. ഇതിൽ ബിനീഷിൻ്റെ പങ്ക് വ്യക്തമായതോടെ സെപ്റ്റംബർ അവസാനത്തോടെ ബിനീഷിൻ്റെ പേരിൽ സംസ്ഥാനത്തുള്ള സ്വത്ത് മരവിപ്പിച്ചു.നാല് ജില്ലകളിൽ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്ത് ഉണ്ടെന്ന് ED കണ്ടെത്തി. ലഹരി ഇടപാടിലും അനധികൃത സ്വത്തുസമ്പാദനത്തിലും വ്യക്തമായ പങ്ക് ഉണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസ് ആദ്യമായി ലഹരിമരുന്ന് സംഘവുമായുള്ള ബിനീഷിൻ്റെ ബന്ധം പത്രസമ്മേളനം നടത്തി പുറം ലോകത്തോട് പറഞ്ഞപ്പോൾ പലരും പരിഹസിച്ചല്ലോ. പിണറായിയുടെ ചാവേറുകൾ വന്നിരുന്ന് ഫിറോസിനെ പരിഹസിച്ചു കൊണ്ടല്ലേ നേരിട്ടത്.ഇപ്പോൾ എവിടെ പോയിരിക്കുന്നു ന്യായീകരണ തൊഴിലാളികൾ.?ഇപ്പോൾ പാർട്ടി പറയുന്നത് ബിനീഷ് സി പി എം നേതാവല്ല എന്നാണ്. നേതാവ് ആകണ്ട.നേതാവിൻ്റെ ബലം ഉപയോഗിച്ച് എന്തും ആകാമല്ലോ? ശിവശങ്കർ കുറ്റക്കാരനല്ല ബി നിഷ് കുറ്റക്കാരനല്ല പിന്നെ ആരാണ് സഖാക്കന്മാരെ കുറ്റക്കാർ? ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്ന പാവം ജനമാണോ കുറ്റക്കാർ ' അധോലോക ഇടപാടുകളിൽ പ്രമുഖരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങിയതോടെ ആരോപണ വിധേയർ അങ്കലാപ്പിലാണ് ഇപ്പോൾ ' അടുത്ത അറസ്റ്റ് കെ.ടി.ജലീലിലോക്കോ? ശിവശങ്കർ, ബിനീഷ് എന്നിവരെപ്പൊലെ വിശദമായ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത് കെ.ടി.ജലീലിനെയാണ്. ഏതായാലും മുടിഞ്ഞു. മുടിയുമ്പോൾ മൂടേ മുടിയാം എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ'
"