സര്‍ക്കാരും പാര്‍ട്ടിയും തീര്‍ന്നു...ഞെട്ടിത്തരിച്ച് കേരളം ... ഇനി രക്ഷയില്ല, പിണറായിക്കും കോടിയേരിക്കും.. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ എന്നതിനേക്കാള്‍ കള്ളക്കടത്തിനും മയക്കുമരുന്നിനും ദേശദ്രോഹത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടു എന്ന തീരാകളങ്കമാണ് പിണറായി സര്‍ക്കാരിനുമേല്‍ വന്നു ചേരുന്നത്

തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസവുമായി ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി പദമേറി ഫൈനല്‍ ഓട്ടം അവസാന ലാപ്പില്‍ എത്തുമ്പോഴാണ് കല്ലുമഴ പെയ്യുന്നത്. സര്‍ക്കാരിനുമേല്‍ ഒരേ സമയം തലങ്ങും വിലങ്ങും ഇടിയും അടിയും വന്നുചേരുന്നു. ഒരു വശത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അകത്ത്. മറുവശത്ത് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അകത്തേക്ക്. പത്താം ക്ലാസ് തോറ്റ ഒരു പെണ്ണും പാര്‍ട്ടി സെക്രട്ടറിയുടെ നെറിവു കെട്ട മക്കളും മന്ത്രിയുടെ വലംകൈ ഉദ്യോഗസ്ഥന്‍ ഐഎസുകാരനും ചേര്‍ത്ത് സര്‍ക്കാരിന് തരിപ്പണമാക്കി.
അഞ്ചു വര്‍ഷം മുന്‍പ് ഈ സര്‍ക്കാരിന്റെ തുടക്കം എത്ര കെങ്കേമമായിരുന്നു. അഴിമതിയുടെ കറ പുരളാത്ത കൈകളുള്ള ഒരു നിര മന്ത്രിമാര്‍. ആദര്‍ശഭരണം. മഹത്തായ ക്ഷേമപദ്ധതികള്‍.
മൂന്നാം വര്‍ഷത്തിലുണ്ടായ ചെറുകുഴികളൊക്കെ പാര്‍ട്ടി ഇടപെട്ട് അപ്പോഴേ നികത്തിപ്പേന്നു. അഞ്ചാം വര്‍ഷമെത്തിയപ്പോള്‍ തുടര്‍ ഭരണം എന്നതായിരുന്നു വീരവാദം. ഏഷ്യാനെറ്റ് ഉള്‍പ്പെടെ ചാനലുകളും ദേശാഭിമാനിയുമൊക്കെ ഇരട്ടച്ചങ്കന്‍ ഇരുന്നും ഭരിക്കും എന്നതായിരുന്നു വീരവാദം. അത് കേട്ട് പിണറായിയും പാര്‍ട്ടിയും കോരിത്തരിച്ചരിഞ്ഞു. എല്ലാം തകര്‍ത്തത് ശിവശങ്കരനും സ്വപ്നയും ഒപ്പം ജലീലും കടകംപള്ളിയുമൊക്കെയാണ്. ഏറ്റവുമധികം വിവാദം സൃഷ്ടിച്ച മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രതിഷ്ഠിച്ചിരുത്തിയ കെടി ജലീല്‍തന്നെയായിരുന്നു.
ചിറ്റപ്പന്‍ നിയമനമാണ് ഇടതുമുന്നണി സര്‍ക്കാരിലെ ആദ്യ നാറ്റക്കേസുകളിലൊന്ന്. നാണക്കേടുണ്ടാക്കിയതോടെ മന്ത്രി ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചൊഴിഞ്ഞു. നിയമനത്തിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിനിടെയായിരുന്നു ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മരുമകള്‍ ദീപ്തിയുടെ രാജി. ഏറെ വൈകാതെ ചിറ്റപ്പനും ഔട്ടായി. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ദീപ്തിയുടെ നിയമനത്തില്‍ പരാതി ഉന്നയിച്ചതെന്നത് മറ്റൊരു കഥ.
മലബാര്‍ സിമന്റ്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കാസര്‍കോട് ജില്ലയിലെ കരിന്തളത്തെ ലാറ്ററൈറ്റ് ഖനനകേന്ദ്രം തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു ദീപ്തിയുടെ നിയമനം. കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സ് എന്ന പൊതുമേഖലാ സ്ഥാപനമാണ് ലാറ്ററൈറ്റ് ഖനനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സ്ഥാപനത്തില്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്നായിരുന്നു ഇപി ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചത്.
ഇതിന് പിന്നില്‍ ചിറ്റപ്പന്‍ സ്‌നേഹം മാത്രമല്ല അഴിമതിക്കുള്ള കളമൊരുക്കല്‍ കൂടിയതായാണ് ആരോപണം. ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു തീപ്തി നിഷാദ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മന്ത്രി ഇപി ജയരാജന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പൊതുമേഖലാ സ്ഥാപന അപേക്ഷ ക്ഷണിക്കുകയോ, അഭിമുഖം നട്ടതുകയോ ചെയ്യാതെ സ്ഥാനക്കയറ്റം വഴി മാത്രം നിയമനം നടത്തുന്ന ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ദീപ്തി നിഷാദിനെ നേരിട്ടു നിയമിച്ചത്.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളും വിവാദമായി.പിണറായിയുടെ മകള്‍ വീണക്കെതിരെ ഉയര്‍ന്ന ബാംഗളുരു വിവാദവും പാര്‍ട്ടി ഒതുക്കിത്തീര്‍ത്തു.
ഇതിനു പിന്നാലെയാണ് മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായുള്ള നിയമനം. സംഗതി വിവാദമായതോടെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്നു ഡപ്യൂട്ടേഷനിലെത്തിയ അദീബിനു ബാങ്കിലേക്കു തിരിച്ചു പോകാന്‍ കോര്‍പറേഷന്‍ വിടുതല്‍ ഉത്തരവു നല്‍കി. ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തില്‍ കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ചു കോര്‍പറേഷനു കത്തു നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചെങ്കിലും, നിയമനം നല്‍കിയതു ന്യൂനപക്ഷ ക്ഷേമ വകുപ്പായതിനാല്‍ കത്തു സര്‍ക്കാരിനു കൈമാറി. അതേ തുടര്‍ന്നാണു നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
അര്‍ഹരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണു മന്ത്രി കെ.ടി.ജലീല്‍ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനു ജനറല്‍ മാനേജരായി നിയമനം നല്‍കിയതെന്നു മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇതു കഴിഞ്ഞപ്പോഴാണ് കെടി ജലീലുമായി ബന്ധപ്പെട്ട എംജി വാഴ്സിറ്റിയിലെ മാര്‍ക്കുദാനക്കേസ്. സിന്‍ഡിക്കേറ്റിനെ സ്വീധീനിച്ചു മന്ത്രിയുടെ ഓഫീസ് താല്‍പര്യപ്രകാരം നടത്തിയ മാര്‍ക്കു ദാനം ചെറിയ വിവാദമല്ല് സൃഷ്ടിച്ചത്. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ശാസിച്ചതോടെ മാര്‍ക്ക് ദാനം റദ്ദാക്കി.
ഇതൊക്കെ കഴിഞ്ഞപ്പോഴാണ് വെള്ളിടിപോലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പുറത്തുവന്നതും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ജലീലിലും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കടകംപള്ളിയമൊക്കെ സംശയത്തിന്റെ നിഴലിലാകുന്നത്. തിളങ്ങി നിന്ന സര്‍ക്കാരിനുമേല്‍ കരിനിഴലല്ല, കരി ഓയിലുമല്ല, കരിമ്പടം വന്നു വീണിരിക്കുന്നു. ഇനി രക്ഷയില്ല, പിണറായിക്കും കോടിയേരിക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ എന്നതിനേക്കാള്‍ കള്ളക്കടത്തിനും മയക്കുമരുന്നിനും ദേശദ്രോഹത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടു എന്ന തീരാകളങ്കമാണ് പിണറായി സര്‍ക്കാരിനുമേല്‍ വന്നു ചേരുന്നത്.
https://www.facebook.com/Malayalivartha





















