തന്ത്രങ്ങൾ മെനഞ്ഞ് ആദ്യം വഴിതെറ്റിക്കൽ.. ഡിജിറ്റൽ രേഖകൾ ഡീ കോഡ് ചെയ്യാൻ വൈകിയപ്പോൾ എണ്ണ തോണിയിൽ! നിർണായകമായ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചത്... അജിത് ഡോവൽ ശങ്കരനെ പൂട്ടിയത് ആ ഒരൊറ്റ തെളിവിൽ...

എൻഫോസ്‌മെന്റ് കസ്റ്റഡിയിൽ തുടരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. ഇ ഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയാണ് ചോദ്യങ്ങൾ. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ലോക്കർ എടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകൾ ഇ ഡി കണ്ടെത്തിയിരുന്നു. ശിവശങ്കർ നേരത്തെ നൽകിയ മൊഴികൾ തളളുന്നതാണ് ഈ ഡിജിറ്റൽ തെളിവുകൾ. ഇവ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്. എന്നാൽ എം. ശിവശങ്കറിന്റെ അറസ്റ്റ് നീണ്ടുപോകാൻ കാരണമായത് ഡിജിറ്റൽ രേഖകൾ ഡീ കോഡ് ചെയ്ത് കിട്ടാനുണ്ടായ കാലതാമസം കൊണ്ടായിരുന്നു. കസ്റ്റംസായിരുന്നു ശിവശങ്കറിന്റെ ഫോൺരേഖകളും മറ്റും പിടിച്ചെടുത്തത്.
ഇത് സി-ഡാക്കിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ രേഖകൾ പരിശോധിച്ച് സി-ഡാക്കിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചത് രണ്ടാഴ്ചമുൻപായിരുന്നു. ഇത് പരിശോധിച്ചതോടെയാണ് ശിവശങ്കർ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തുന്നത്. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന നിലപാടിലും അവർ എത്തി. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന നിലപാടിലേക്ക് സംഘം എത്തുന്നതും അതോടെയാണ്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒക്ടോബർ 16-ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരത്ത് വീട്ടിലേക്ക് എത്തിയത്.
അറസ്റ്റിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായതോടെയാണ് ശിവശങ്കറിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഫോൺ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ശിവശങ്കറും അന്നുതന്നെ മനസ്സിലാക്കിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് കേസിലും മുൻകൂർ ജാമ്യഹർജി നൽകുന്നത്. ദേശീയസുരക്ഷഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണം കൊണ്ടുവരാൻ കഴിയുമെങ്കിൽ ഇത്തരത്തിൽ ആയുധവും എത്തിക്കാം എന്ന നിലയിലാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ വിവരം നൽകിയിരിക്കുന്നത്.
അതേസമയം ഇന്നലെ ഇ. ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ വിളിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തളിൽ വ്യക്തത തേടാനും ഇ. ഡി. ശ്രമിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന കാരണത്താൽ ശിവശങ്കറിനെ പകൽ സമയം ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ അനുവാദമുളളൂ. കോടതി നിർദേശങ്ങൾ പാലിച്ചുതന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കസ്റ്റംസ് കേസിൽ തന്റെ രഹസ്യ മൊഴിയുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസിന്റെ തുടർനടപടികൾക്ക് ഈ മൊഴി അത്യാവശ്യമാണെന്നായിരുന്നു സ്വപ്‌നയുടെ വാദം. രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിക്ക് നൽകരുതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















