Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല

26 NOVEMBER 2020 11:18 AM IST
മലയാളി വാര്‍ത്ത

കസ്റ്റംസ് നിലപാട് മാറ്റി. എം ശിവശങ്കര്‍ അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയല്ല. അയാള്‍ അവര്‍ക്ക് ഒരു സാധാരണ മനുഷ്യന്‍ മാത്രം. എന്നെയും നിങ്ങളെയും പോലെ.

സ്വര്‍ണ്ണക്കടത്തുകാരിയെ സഹായിക്കാനും അവര്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കാനുമുള്ള തീരുമാനം എം. ശിവശങ്കറിന്റെത് മാത്രമായതിനാല്‍ അദ്ദേഹത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല.

ശിവശങ്കറെയും മുഖ്യമന്ത്രിയെയും ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലും മറ്റും കേള്‍ക്കുന്ന കഥകള്‍ വെറും കെട്ടുകഥകളാണെന്ന ധാരണയിലാണ് കസ്റ്റംസ് എത്തിയിരിക്കുന്നത്. എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ കസ്റ്റംസ് വ്യക്തമായ മറുപടി നല്‍കും. ഉന്നത പദവികള്‍ ദുരൂപയോഗം ചെയ്തത് ശിവശങ്കര്‍ നേരിട്ടാണെന്നു കസ്റ്റംസ് കരുതുന്നു. അതിന് മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍.

എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെയാണ് മനം മാറ്റം ഉണ്ടായത്. എറണാകുളം ജില്ലാ ജയിലില്‍ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് എറണാകുളന്തെത്തിച്ചു. ഡോളര്‍ കടത്തു കേസിലാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഉന്നത പദവി വഹിക്കുന്നവര്‍ നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തില്‍ ഉള്‍പ്പെട്ടുവെന്നത് അതീവ ഗൗരവമുള്ളതെന്നും കേട്ടുകേള്‍വിയില്ലാത്തതെന്നും അഡീഷണല്‍ സിജെഎം കോടതി പറഞ്ഞു. ശിവശങ്കറുടെ ഔദ്യോഗിക പദവികളെ കുറിച്ച് കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് മൗനം പാലിച്ചത് അദ്ദേഹത്തെ പേടിയായതു കൊണ്ടാണോ എന്ന് കോടതി ചോദിച്ചു. പക്ഷേ കസ്റ്റംസ് അതിന് മറുപടി പറഞ്ഞില്ല. കോടതിയുടെ ചോദ്യങ്ങള്‍ക്ക് കസ്റ്റംസിന്റെ ഉന്നതങ്ങളില്‍ നിന്നാണ് മറുപടി ലഭിക്കേണ്ടത്. മുഖ്യന്ത്രിയെ ശിവശങ്കരന്റെ തട്ടിപ്പുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കസ്റ്റംസിന്റെ തീരുമാനം.

പത്ത് ദിവസത്തെ കസ്റ്റഡി ആണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. സ്വപ്നയെ പത്തുതവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.അന്നെല്ലാം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. സര്‍ക്കാറിന്റെ ഉന്നതപദവിയില്‍ ഇരുന്ന ആളായതു കൊണ്ട് ഗൂഢ ഉദ്ദേശത്തോടെയാണ് ശിവശങ്കറെ ഇപ്പോള്‍ കസ്റ്റംസ് പ്രതിചേര്‍ത്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് കോടതി കസ്റ്റംസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

കസ്റ്റംസ് സമര്‍പ്പിച്ച ഒരു രേഖയിലും ശിവശങ്കറിന്റെ ഔദ്യോഗിക പദവികളെ കുറിച്ച് ഒന്നും പറയുന്നില്ല. മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പറയുന്നില്ല. ശിവശങ്കറിന്റെ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചത് കസ്റ്റംസാണ്. ഇപ്പോള്‍ 11 മണിക്കൂറില്‍ എന്തടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു.

ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യകതയെ പറ്റിപോലും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കള്ളക്കടത്തിന് ഒത്താശ ചെയ്തുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകന്റെ മറുപടി. തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് ശിവശങ്കറെ കോടതി കസ്റ്റംസിന് കസ്റ്റഡിയില്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നും മുന്‍ ഐടി സെക്രട്ടറി എന്നും കസ്റ്റംസ് രേഖപ്പെടുത്തിയില്ലെങ്കിലും കോടതി വിധിയില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിചിത്രമായ കാര്യമാണ്. കാരണം ഒരു സാധാരണക്കാരന്‍ ഇത്തരമൊരു കുറ്റം ചെയ്താല്‍ അതില്‍ വാര്‍ത്താ പ്രാധാന്യമില്ല. ഉന്നതപദവി വഹിക്കുന്നവര്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തി എന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും വെളിച്ചത്തുകൊണ്ടുവരണം. കള്ളക്കടത്ത് നടന്ന സമയത്ത് ശിവശങ്കര്‍ ഉന്നത പദവികള്‍ വഹിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോയെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.

കള്ളക്കടത്തില്‍ എങ്ങനെയാണ ശിവശങ്കര്‍ ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറയുന്നില്ലെന്ന് കോടതി പറഞ്ഞു.

കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയാണ് ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഉന്നത പദവി വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ഡോളര്‍കടത്ത് കേള്‍വിയില്ലാത്തതെന്ന് ഈ കോടതിയും നിരീക്ഷിച്ചു.

ചുരുക്കത്തില്‍ മുഖ്യമന്ത്രിയെ തൊടാന്‍ കസ്റ്റംസിന് പേടിയാണ്. മുഖ്യമന്ത്രി തെറ്റുകാരനല്ലെന്ന ചിന്തയാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. സി എം രവീന്ദ്രന്‍ മറിച്ചെന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ മുഖ്യമന്ത്രി ഇനി ചിത്രത്തിലേക്ക് വരികയുള്ളു. ശിവശങ്കറും സി.എം. രവിന്ദ്രനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരും ചേര്‍ന്ന് പിണറായി വിജയനെ പ്രതിസന്ധിയിലാക്കി എന്നു മാത്രമാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ഇടതു രാഷ്ട്രീയം ഉണ്ടോ എന്നും സംശയിക്കുന്നവരുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (45 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends