മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപം! ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല; അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തൽ; കോടതിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍
അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ട് 'അത് ചെയ്‌തെന്നും' സൂരജ് പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി. കേസില്‍ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് സുരേഷ്. ഇന്നലെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി എം മനോജ് മുമ്പാകെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപമെന്നു ചോദിച്ചപ്പോള്‍ സംഭവം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി തീരുമെന്നും ഇല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. വിവരം പൊലീസില്‍ അറിയിക്കണമെന്ന് മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ കഴിഞ്ഞില്ല. സഹതടവുകാര്‍ പറഞ്ഞതിനാലാണ് ഇപ്പോള്‍ സത്യം ബോധിപ്പിക്കുന്നത്. ഉത്രയുടെ മരണശേഷം സൂരജ് തന്നെ വിളിച്ചതായി സുരേഷ് മൊഴിനല്‍കി.
ഉത്രയെ കൊല്ലുകയെന്ന സൂരജിന്‍റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്ബിനെ വിറ്റതെന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. ഉത്രയ്ക്ക് പാമ്ബു കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുകൊണ്ടാണ് പാമ്ബിനെ വില്‍പന നടത്തിയതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു.
ഉത്ര കൊല്ലപ്പെട്ട് ആറ് മാസം പിന്നിടവെയാണ് ഇന്നലെ കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരി സൂര്യയും വിചാരണ കേള്‍ക്കാനായി കോടതിയിലെത്തി.
https://www.facebook.com/Malayalivartha