മുഖ്യമന്ത്രി അപഹാസ്യനാകുന്നോ... ഇന്ദ്ര പ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയില്‍ മുഖ്യന്‍ പിണറായിയെ ഭയന്ന് ബുറെവി മടങ്ങി സിഎം രവീന്ദ്രന്‍ എവിടെ
കേരളത്തിൽ ഇപ്പോൾ അന്വേഷണ ഏജൻസികളെ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. അപ്പോൾ ഇതാ ഒരാൾ കൂടി കടന്ന് വരുന്ന എന്നു കുറെ ദിവസമായി നമ്മളെ ഭയപ്പെടുത്തി കൊണ്ടു നിൽക്കുകയായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ബുറെ വി. അത് തൽക്കാലം ഒന്ന് ഒഴിഞ്ഞു എന്നു പറയാം. സർക്കാർ അതീവ ജാഗ്രതയിലും ആയിരുന്നു' എല്ലാ തരത്തിലും മുന്നറിയിപ്പ്. ജാഗ്രതയുളപ്പോൾ ഒന്നും സംഭവിച്ചില്ല. ജാഗ്രത ഇല്ലാതെ ഇരുന്നപ്പോൾ പലതും അനുഭവിക്കേണ്ടിയും വന്നു.
നമ്മുടെ മുഖ്യമന്ത്രി ഇന്നലെ ഒരു മണിക്കൂർ വാതോരാതെ അങ്ങനെ വേണം ഇങ്ങനെ വേണം എന്നെല്ലാം എല്ലാവർക്കും ഉപദേശം നൽകുകയായിരുന്നു. ആ ഉപദേശങ്ങളെല്ലാം ബുറെവി കേട്ടു എന്നു തോന്നുന്നു. സഖാവ് അല്ലേ? പറയുന്നത്. ചിലപ്പോൾ ദയന്ന് തിരികെ പോയതാവാം'' കണ്ണൂരുകാർ പറഞ്ഞാൽ പിന്നെ ആരും ഭയക്കുമല്ലോ.? എന്തായാലും ബുറെ വി ഒഴിഞ്ഞു പോയത് നന്നായി. മുഖ്യമന്ത്രി ഇങ്ങനെ ഉപദേശിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് - മഹാഭാരതത്തിൽ ' മ യ ൻ എന്ന അസുര ശില്പി നിർമ്മിച്ച കൊടുത്ത കൊട്ടാരത്തിൽ പാണ്ഡവർ കഴിയുമ്പോൾ അസൂയ മൂത്ത കൗരവർ - ദുര്യോധനൻ്റെ നേതൃത്വത്തിൽ അങ്ങോട്ട് പോകുന്നു.
ദുര്യോധനൻ സഹോദരന്മാർക്ക് എല്ലാം നിർദേശം കൊടുക്കുന്നു 'എൻ്റെ പിന്നാലെ വേണം നിങ്ങൾ വരേണ്ടത്. അത് കുഞ്ചൻ നമ്പ്യാർ സഭാ പ്രവേശം തുള്ളലിൽ മനോഹരമായി വർണ്ണിക്കുന്നുണ്ട്- അബദ്ധങ്ങളൊന്നുകാട്ടാതിരിക്കേണ മനുജന്മാർ, സുബദ്ധം നമ്മൾ ചെയ്താലുമബദ്ധമാക്കുമക്കൂട്ടം' - എനിക്കേതുമ ബദ്ധങ്ങൾ വരികയില്ലൊരേടത്തും -കനക്കേടുംവരത്തില്ലെന്ന നുജന്മാർ ധരിക്കേണം _ അനക്കാതെന്നുടെ പിമ്പേ നടന്നു പോന്നുകൊള്ളേണം - ഇങ്ങനെ അനുജന്മാരെയും പരിവാരങ്ങളെയും ഉപദേശിച്ചു കൊട്ടാരത്തിൻ്റെ സഭാതലത്തിലേക്ക് പ്രവേശിച്ചു.വെള്ള സ്ഫടിക സ്ഥലങ്ങളിലെല്ലാം വെള്ളമുണ്ടെന്നൊരു ശങ്ക തുടങ്ങി.- വീരാളിപ്പട്ടു ചെരച്ചു കയറ്റി.പിമ്പിൽ നടക്കുന്ന തമ്പിമാരെല്ലാം മുമ്പിൽ നടക്കുന്ന ചേട്ടനെപ്പോലെ പട്ടുമുയർത്തി കുന്തിച്ചു കുന്തിച്ചു യാത്ര തുടങ്ങി.ആ പ്രദേശങ്ങൾ സ്ഥലജല ഭ്രമം ഉള്ളതുപോലെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പതിച്ചിരിക്കുന്ന രത്നങ്ങൾ കണ്ടാൽ തള്ളിയ ലയ്ക്കുന്ന നീരെന്നു തോന്നും. പിന്നീട് എന്തു പറ്റി? ജലം ഉള്ള പ്രദേശത്ത് ചെന്നപ്പോൾ - ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ നല മോടു പൊണ്ണൻ കുതിച്ചങ്ങു ചാടി.ഇതെല്ലാം ഇവിടെ പറഞ്ഞത് - മ യ ൻ നിർമ്മിച്ച ആ സൗധത്തിൽ എത്തപ്പെട്ട ദുര്യോധനൻ്റെ അവസ്ഥയിലാണ് പിണറായി.
നമ്മൾക്ക് ജാഗ്രത നിർദേശം നൽകുന്ന സഖാവ് ഇപ്പോൾ നിരവധി അന്വേഷണ സംഘത്തിൻ്റെ വലയത്തിലാണ്. ലാവ്ലിൻ കേസ് ഉൾപ്പെടെ. അപ്പോൾ തീർച്ചയായും ശ്രദ്ധ തിരിച്ചുവിടണമല്ലോ. ദുര്യോധനൻ്റെ അവസ്ഥ എന്തായി? പുഴുകും കളഭവും ചാന്തും കുറിയും കഴുകി ജൂലത്തിൽ കിടന്നങ്ങുഴച്ചു'_ മുഴുകിയും പൊങ്ങിയുമങ്ങൊരു ദിക്കിൽ ഒഴുകിത്തിരിഞ്ഞു '_ ഇപ്പോൾ ഈ കണ്ണൂർ സഖാവും ഈ അവസ്ഥയിൽ അല്ലേ?ഇനി സി.എം- രവീന്ദ്രനെയും ചോദ്യം ചെയ്യാൻ പോകുന്നു. എന്തെല്ലാം കഥകൾ ഇനി അഴിഞ്ഞു വീഴും. എല്ലാവരും എൻ്റെ പിന്നാലെ വന്നുകൊള്ളുവിൻ എന്നു പറഞ്ഞ ദുര്യോധനൻ്റെ അവസ്ഥയിലല്ലേ പിണറായി നിൽക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ അദ് ദേഹം തന്ന ജാഗ്രത നിർദേശങ്ങൾ എല്ലാം നല്ലത് തന്നെ.എന്നാൽ അദ് ദേഹവം അദ് ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും എത്രത്തോളം താഴേക്ക് പോയിരിക്കുന്നു. ഏത് ദുരന്തം വന്നാലും അതിൽ നിന്നുള്ള രക്ഷാകവചം ആയിട്ട് ശ്രീപത്മനാഭനും, ആറ്റുകാലമ്മയും, ശബരിമല അയ്യപ്പനും, ഗുരുവായൂർ കൃഷ്ണനും ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് സഖാവ് ഇവിടെയുള്ളവർ. ഈ രക്ഷാകവചങ്ങളൊന്നും നിസ്സാരപ്പെട്ട കാര്യങ്ങളല്ല. എന്ന് സഖാവ് മനസ്സിലാക്കണം.അത്തരത്തിലുള്ള ഒരു വിശ്വാസി സമൂഹത്തെയാണ് താങ്കൾ വെല്ലുവിളിച്ച് ശബരിമലയിൽ നടത്തിയ നാടകങ്ങൾ. ഇപ്പോൾ ഈ തീർത്ഥാടന കാലത്ത് താങ്കൾക്ക് പ്രായശ്ചിത്തം നടത്താം - ശബരിമലയിൽ എത്തി ദർശനം നടത്താം. _ എന്നാണ് വിശ്വാസി സമൂഹം പറയുന്നത് -
https://www.facebook.com/Malayalivartha