Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കേള്‍ക്കുന്നവരുടെ കണ്ണ് നിറയുന്നു... തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ വിബിത ബാബു ജയിച്ചെന്നാണ് എല്ലാവരും കരുതിയത്; എന്നാല്‍ കരഞ്ഞ് കലങ്ങിയ കണ്ണുമായി വിബിതയെത്തിയത് വലിയ പരാതിയുമായി; സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല, അങ്ങനെ കരുതുന്നുമില്ല, വ്യാജ പ്രചാരണം നടത്തിയിട്ട് എന്ത് സുഖമാണ് കിട്ടുന്നത്?

19 DECEMBER 2020 08:49 AM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട മല്ലപ്പള്ളി എന്ന ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്ന അഡ്വ. വിബിത ബാബുവിനെ ഇന്ന് ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമറിയാം. തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയയാളാണ് വിബിത. വന്‍ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിബിതയ്ക്ക് ലഭിച്ചത്. അതോടെ എല്ലാവരും വിബിത ജയിക്കുമെന്ന് തന്നെ മനസില്‍ കുറിച്ചു. എന്നാല്‍ ഒരറ്റത്ത് വിബിതയ്‌ക്കെതിരെ സൈബര്‍ പോരാളികള്‍ അറ്റാക്ക് തുടങ്ങുകയായിരുന്നു. വിബിതയുടെ പല ഫോട്ടോകളും ദുരുപയോഗം ചെയ്ത് ഉപയോഗിച്ച് മറു പ്രചാരണം നടത്തിക്കൊണ്ടിരുന്നു. അതോടെ വിബിതയുടെ പബ്ലിസിറ്റി നാട്ടുകാര്‍ക്കിടയില്‍ വിവരീത ഫലം ചെയ്‌തോ എന്തോ? നമ്മളൊക്കെ ജയിച്ചെന്ന് കരുതിയ വിബിത നിറകണ്ണുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തനിക്കെതിരേയും തന്റെ കുടുംബത്തിനെതിരേയും നടക്കുന്ന വ്യക്തിഹത്യ തുറന്ന് കാട്ടുകയാണ് വിബിത.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് താന്‍ കടുത്ത വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ച് പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബു. സൈബര്‍ സ്‌പെയ്‌സില്‍ താന്‍ അതിക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഈ നിലയിലുള്ള ആക്രമണം നേരിടാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് തന്നോട് ഇത്തരത്തില്‍ വൈരാഗ്യം കാട്ടുന്നതെന്നുമാണ് വിബിത തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നത്.

1477 വോട്ടുകള്‍ക്കാണ് താന്‍ മല്ലപ്പളി ഡിവിഷനില്‍ പരാജയപ്പെട്ടതെന്നും 16,257 വോട്ടുകള്‍ താന്‍ നേടിയിരുന്നുവെന്നും ആ വോട്ടുകള്‍ ചെയ്തവര്‍ക്ക് വിലയില്ലേ എന്നും വിബിത ചോദിക്കുന്നുണ്ട്. താന്‍ എല്ലാവര്‍ക്കുമായി നിലനില്‍ക്കുന്ന വ്യക്തിയാണെന്നും ആരൊക്കെ എന്ത് ആവശ്യവുമായി സമീപിച്ചാലും തന്റെ കഴിവിനൊത്ത് അവരെയെല്ലാം സഹായിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും യുവതി വീഡിയോയിലൂടെ പറയുന്നു.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ ഉപയോഗിച്ചുകൊണ്ട് തനിക്കെതിരെ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതുവഴി എന്താണ് ലഭിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

പ്രമുഖസ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ള എത്രയോ പേര്‍ക്ക് തോല്‍വിയുണ്ടായി, എന്നാല്‍ താന്‍ മാത്രമാണ് ഇത്തരത്തില്‍ ക്രൂരമായ ആക്രമണം നേരിടുന്നത്. തോല്‍വി അംഗീകരിക്കുകയും വിജയിച്ച സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുകയും ചെയ്ത ആളാണ് താന്‍. ഏതോ ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്നത് കാട്ടി അത് താനാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് താന്‍ ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ഒരാളെയും ദ്രോഹിക്കാത്ത വ്യക്തിയാണ് താന്‍. തനിക്കൊരു കുടുംബവും ഭര്‍ത്താവും മാതാപിതാക്കളും ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല താന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിബിത ബാബു പറയുന്നു.

എല്ലാവര്‍ക്കുമൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ്. ആര് എന്ത് ആവശ്യത്തിന് സമീപിച്ചാലും സഹായിക്കുന്നയാളുമാണ്. ഏറ്റെടുത്ത ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സാധ്യമായതിന്റെ പരമാവധി വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഒരേ മനസ്സോടെ ഇടപെടുന്ന ആളാണ്. ഇങ്ങനെ തേജോവധം ചെയ്യുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ലെന്നും വിബിത പറഞ്ഞു.

സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. ദയവുചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. ഒരാളെയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. ആര്‍ക്ക് എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്. തോല്‍വി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും വിബിത വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (4 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (5 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (6 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (8 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (8 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (9 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends