ഇത്തവണ ബജറ്റിൽ താരമായത് കുട്ടികൾ; ഇത്തവണ ബജറ്റിനൊപ്പം ചേർത്തത് സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകൾ, ബജറ്റിന്റെ കവര്‍ ചിത്രം തൃശൂര്‍ സ്വദേശി അക്കുവിന്‍റെ 'കിളികളുടെ ഫ്ലാറ്റ്'
എല്ലാ ബജറ്റിലും സാഹിത്യം ചേര്‍ക്കുന്ന പതിവ് ഇത്തവണയും ധനമന്ത്രി തോമസ് ഐസക് തെറ്റിച്ചിരുന്നില്ല. പതിവു`പോലെ തന്നെ ഏറെ ശ്രേധേയമായിരിക്കുകയാണ് ബജറ്റ് അവതരണം. സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകളാണ് മന്ത്രി ഇത്തവണ ബജറ്റിനൊപ്പം പങ്കുവച്ചത്. ബജറ്റിന്‍റെ കവര്‍ചിത്രം തയ്യാറാക്കിയതും ഒരു കൊച്ചുകുട്ടി തന്നെയാണ്. തൃശൂര്‍ സ്വദേശി അക്കുവിന്‍റെ കിളികളുടെ ഫ്ലാറ്റ് എന്ന ചിത്രമായിരുന്നു ബജറ്റിന്റെ കവര്‍ ചിത്രമാക്കിയത്.
''നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും..''
ബജറ്റ് അവതരണത്തിന് ധനമന്ത്രി തുടക്കം കുറിച്ചത് കോവിഡ് അതിജീവന കവിതയില്‍. പാലക്കാട് കുഴല്‍മന്ദം ജി.എച്ച്.എസി.ലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്നേഹയുടേതായിരുന്നു ആ കവിത. ബജറ്റ് പല മേഖലകള്‍ കയറുന്നതിനൊത്ത് കവിതകളും മാറിയിരിക്കുകയാണ്. പിന്നെ വന്നത് തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ്എച്ച്എസ്എസിലെ ആര്‍. എസ് കാര്‍ത്തികയുടെ വരികള്ളായിരുന്നു.
''യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ട് നടന്നിടും നാമിനിയും
വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും''
അടുത്തത് വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.എച്ച് അളകനന്ദയുടെ വരികള്‍
''ഒരു പ്രോട്ടീന്‍ പാളിയ്ക്കുള്ളില്‍ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോള്‍
തോറ്റുപോകാതിരിക്കാന്‍ കൂടി
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങള്‍ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളില്‍ എഴുതിപ്പഠിച്ചിരിക്കുന്നു.''
പിന്നെ വന്നത് അയ്യന്‍ കോയിക്കല്‍ ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കനിഹയുടെ,
''കൂടപ്പിറപ്പുകള്‍ക്കു കരുത്തു നല്‍കാന്‍
ഒപ്പമല്ല മുന്നില്‍ത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സര്‍ക്കാരുമുണ്ടുകൂടെ''-
''കൂടപ്പിറപ്പുകള്‍ക്കു കരുത്തു നല്‍കാന്‍
ഒപ്പമല്ല മുന്നില്‍ത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സര്‍ക്കാരുമുണ്ടുകൂടെ''-
എന്ന വരികളാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കാന്‍ ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ ചൊല്ലിയത്.
''എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്‍
എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍
എത്ര തീയിലമര്‍ന്നവര്‍ നമ്മള്‍
ഉയര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്‍
മരിക്കിലും തോല്‍ക്കില്ല നമ്മള്‍''
https://www.facebook.com/Malayalivartha