Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ഇനിമേലാല്‍ ഭക്തരെ തൊടരുത്... ശബരിമലയില്‍ നവോത്ഥാനം നടപ്പിലാക്കന്‍ പോയപ്പോള്‍ 19 പേരും തോറ്റ എംപിമാരായി; നല്ലപിള്ളയായി അയ്യപ്പ ഭക്തരെ പിണക്കാതെ ഒരു വര്‍ഷം തികച്ചതോടെ അതില്‍ 10 തോറ്റ എം.പി. മാര്‍ക്ക് വീണ്ടും അവസരം; പിജെ ആര്‍മി ശക്തമായ നിലപാട് സ്വീകരിച്ചതോടെ പി. ജയരാജനും അവസരമൊരുങ്ങുന്നു

18 JANUARY 2021 08:51 AM IST
മലയാളി വാര്‍ത്ത

അയ്യപ്പനോട് കളിക്കരുത് കളിക്കരുത് പണി മേടിക്കും എന്ന് ചാനല്‍ ചര്‍ച്ചയില്‍ പലരും പറഞ്ഞപ്പോള്‍ ആരും മൈന്‍ഡ് ചെയ്തില്ല. അവസാനം 19 പേരും തോറ്റ എംപിമാരായി. അതില്‍ എ സമ്പത്തിന് മാത്രമാണ് മന്ത്രി പദവിക്ക് തുല്യമായി ഡല്‍ഹിയില്‍ അവസരം നല്‍കിയത്. അയ്യപ്പന്‍ തരംഗമായപ്പോള്‍ തോല്‍ക്കുമെന്ന് കരുതിയ സകല യുഡിഎഫുകാരും ജയിച്ചു. അതോടെ തോറ്റ എംപിമാര്‍ പണിയില്ലാതെ കാലം കഴിച്ചു കൂട്ടി. അവരില്‍ പ്രധാനിയായിരുന്ന പി. ജയരാജനെ ഒതുക്കാനും നീക്കം നടന്നു. പിജെ ആര്‍മിയുടെ ഇടപെടലിനെ തുടര്‍ന്ന് പി. ജയരാജന് അവസരം നല്‍കുമെന്നാണ് അറിയുന്നത്.

ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റ 10 സിപിഎം നേതാക്കള്‍ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിലെ വന്‍ നിര നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതാ പട്ടികയില്‍. രാഷ്ട്രീയ പരാജയം ആയിരുന്നു എന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗത്തെയും നിയമസഭയിലേക്കു പരിഗണിക്കണമെന്ന സമ്മര്‍ദം നേതൃത്വം നേരിടുന്നു.

അവരില്‍ മുന്നില്‍ നില്‍ക്കുന്നത് പി.കെ.ശ്രീമതിയും പി.ജയരാജനുമാണ്. വടകരയില്‍ സ്ഥാനാര്‍ഥി ആക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ പി. ജയരാജന് തെരഞ്ഞെടുപ്പില്‍ അടിതെറ്റിയതോടെ നിലവില്‍ പദവികളില്ല. 2 ടേം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍നിന്നു ചിലരെ സിപിഎം മാറ്റിയാല്‍ ജയരാജനു വഴി തെളിയും. കെ.കെ. ശൈലജയെയും പി.കെ. ശ്രീമതിയെയും ഒരുമിച്ചു നിയമസഭയിലേക്കു കൊണ്ടു വരണോ എന്ന ചോദ്യത്തെ ആശ്രയിച്ചാണ് ശ്രീമതിയുടെ സാധ്യത. ഇവര്‍ പാര്‍ലമെന്ററി രംഗത്തു തന്റെ ടീമിന്റെ ഭാഗമാകണമെന്നു പിണറായി വിജയന്‍ തീരുമാനിച്ചാല്‍ ഇരുവരും മത്സരിക്കും.

എം.ബി രാജേഷ്, പി.കെ.ബിജു എന്നിവരും പരിഗണിക്കുന്നവരിലുണ്ട്. സിപിഎം ശക്തി ദുര്‍ഗങ്ങളായ പാലക്കാടും ആലത്തൂരും കുത്തിയൊലിച്ചു പോയപ്പോള്‍ അടി തെറ്റിയവരാണ് ഈ യുവ നേതാക്കള്‍. മലമ്പുഴയിലോ തൃത്താലയിലോ രാജേഷ് മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാധ്യതയുള്ള മണ്ഡലമാണ്. തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിജുവിന് അവിടെയും സാധ്യതയുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു മത്സരിക്കുന്നവരില്‍ പി രാജീവ് ഉള്‍പ്പെട്ടാല്‍ കളമശേരിയില്‍ സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എന്‍. ബാലഗാപാലിന് സാധ്യതയുള്ള കൊല്ലത്തെ സീറ്റുകളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തം.

എല്ലാ പ്രവചനങ്ങളിലും മുന്നില്‍ നിന്ന എ. സമ്പത്ത് അവസാനം അയ്യപ്പന്റെ കളിയില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് പിടിച്ചപ്പോള്‍ ആറ്റിങ്ങലില്‍ തോറ്റുപോയി. അടൂര്‍ പ്രകാശാണ് ശോഭ സുരേന്ദ്രന്‍ പകുതി വോട്ട് പിടിച്ചതോടെ ജയിച്ച് കയറിയത്. ആറ്റിങ്ങലില്‍ തോറ്റ ശേഷവും കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയാക്കിയ എ.സമ്പത്തിനെ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ പരീക്ഷിച്ചേക്കാം.

കേരള കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി.എന്‍. വാസവന്‍. ഏറ്റുമാനൂരില്‍നിന്നു മത്സരിക്കാനുള്ള സാധ്യത. സിറ്റിങ് എംഎല്‍എ ആയ സുരേഷ് കുറുപ്പിന് വീണ്ടും സീറ്റ് നല്‍കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

യുഡിഎഫ് തരംഗം ആഞ്ഞു വീശിയതിനാലാണ് കാസര്‍കോട് കെ.പി. സതീഷ്ചന്ദ്രന്‍ കട പുഴകിയത്. അതിനാല്‍ തന്നെ കെ.പി.സതീഷ് ചന്ദ്രനെ നിയമസഭയില്‍ പരിഗണിക്കണമെന്ന അഭിപ്രായം ശക്തം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണനും മത്സരിക്കാന്‍ നില്‍ക്കുകയാണ് എന്നതിനാല്‍ സീറ്റാണ് പ്രശ്‌നം.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പരീക്ഷിച്ച എസ്എഫ്‌ഐ ദേശീയ അധ്യക്ഷനായ വി.പി. സാനുവിനെ ജില്ലയിലെ ഏതു മണ്ഡലത്തിലും മത്സരിപ്പിച്ചേക്കാം. അങ്ങനെ അയ്യപ്പഭക്തരില്‍ തീര്‍ത്ത മുറിവുണക്കി തോറ്റ എംപിമാര്‍ വീണ്ടും എത്തുമ്പോള്‍ അണികള്‍ക്കും ഏറെ ആവേശമാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (7 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (7 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (7 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (7 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (10 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (11 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (11 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (11 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (11 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (12 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (12 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (12 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends