Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കാര്യങ്ങള്‍ കൈവിട്ടോ... കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്റെ രൂപീകരണം അവതാളത്തിലായത് എം.ഡി. യുടെ പിടിപ്പുകേടോ? ജീവനക്കാരെ മൊത്തം എതിരാക്കിയത് ബിജു പ്രഭാകറിന് വിനയായി; കാര്യങ്ങള്‍ മാറിമറിയുന്നു

21 JANUARY 2021 11:20 AM IST
മലയാളി വാര്‍ത്ത

സമര്‍ത്ഥനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്നറിയപ്പെടുന്ന ബിജു പ്രഭാകറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്.

ജീവനക്കാരെ മൊത്തം എതിരാക്കിയതാണ് ബിജു പ്രഭാകറിന് വിനയായിരിക്കുന്നത്. ജീവനക്കാരെ എം ഡി മോശക്കാരാക്കിയതായി സര്‍ക്കാര്‍ കരുതുന്നു. എം ഡി ജീവനക്കാരെ മൊത്തത്തില്‍ പിണക്കിയെന്നും സര്‍ക്കാര്‍ കരുതുന്നു. എളമരം കരീമിനെ പോലുള്ള നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് എം ഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി, ബിജു പ്രഭാകറിനെ വിളിപ്പിച്ച് പരസ്യ പ്രസ്താവന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് മാത്രമല്ല ഗതാഗതമന്ത്രിക്കും ബിജു പ്രഭാകറുടെ എടുത്തുചാട്ടത്തില്‍ വിയോജിപ്പുണ്ട്. ബിജു പ്രഭാകറെ മാറ്റാന്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ കരുതി.

പുതിയ കമ്പനിയില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കലായിരുന്നു എം.ഡിയുടെ ഉദ്ദേശം. കെ. എസ് ആര്‍ റ്റി സിക്കെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം ഉന്നയിച്ചതും ഇതു കൊണ്ടാണ്. കെ എസ് ആര്‍ റ്റി സിയുടെ പ്രവര്‍ത്തനം ആകെ അവതാളത്തിലാണെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതാണ് സര്‍ക്കാരിനും ബിജുപ്രഭാകറിനും വിനയായി തീര്‍ന്നത്.

ഗതാഗത സെക്രട്ടറിയെ കെ എസ് ആര്‍ റ്റി സിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. എങ്ങനെയെങ്കിലും വിവാദം അവസാനിപ്പിച്ച് പുതിയ കമ്പനിക്ക് രൂപം കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനു മുമ്പ് കമ്പനി രൂപീകരിക്കുന്നത് നടന്നില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയെല്ലാം അവതാളത്തിലാകും.

എതിര്‍പ്പുകള്‍ മറികടന്ന് സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ ട്രേഡ് യൂണിയന്‍ രംഗത്തെത്തിയതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. മന്ത്രി തല ചര്‍ച്ചയില്‍ പരിഹാരമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി എംഡിയുടെ നീക്കം.

കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇതിനകം രണ്ട് വട്ടം ചര്‍ച്ച നടത്തി. പുതിയ ബസ്സുകളും കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള ദീര്‍ഘദൂര ബസ്സുകളും കെ സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയിലേക്ക് മാറ്റണമെന്നത് സര്‍ക്കാര്‍ നിലപാടാണെന്ന് എംഡി യൂണിയനുകളെ അറിയിച്ചു കഴിഞ്ഞു. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി എംഡിക്ക് അനുവാദവും നല്‍കിയിട്ടുണ്ട്.

യൂണിയനുകളുടെ എതിര്‍പ്പിന്റെ സാഹചര്യത്തില്‍, എംഡി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മന്ത്രി തല ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ സ്വതന്ത്ര കമ്പനി നീക്കം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും ,അതു കൊണ്ടു തന്നെ കെ സ്വിഫ്റ്റിനെ അംഗീകരിക്കില്ലെന്നും ബിഎംഎസ് വ്യക്തമാക്കി

ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ ടിഡിഎഫും സ്വിഫ്റ്റിനെതിരായ കടുത്ത നിലപാടിലാണ്. അന്തിമ തീരുമാനം വരെ കാക്കാനാണ് സംഘടനയുടെ തീരുമാനം. സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പണിമുടക്കടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്. ആരെങ്കിലും കോടതിയില്‍ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും.

പ്രതിസന്ധിയിലായ കെ എസ് ആര്‍ റ്റിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ മാത്രമേ കമ്പനി രൂപീകരണം കൊണ്ട് കഴിയുകയുള്ളു. പുതിയ കമ്പനി കൊണ്ട് ഇപ്പോഴത്തെ സ്ഥാപനത്തിന് എതെങ്കിലും ഗുണമുണ്ടാകുമെന്ന് ആരും കരുതുന്നില്ല. പിന്നെന്തിനാണ് പുതിയ കമ്പനി എന്നാണ് ചോദ്യം. ഇവിടെയാണ് സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട ജീവനക്കാര്‍ ചോദ്യം ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (2 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (2 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (2 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (2 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (3 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (3 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (3 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (4 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (4 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

Malayali Vartha Recommends