Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാര്യങ്ങള്‍ കൈവിട്ടോ... കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്റെ രൂപീകരണം അവതാളത്തിലായത് എം.ഡി. യുടെ പിടിപ്പുകേടോ? ജീവനക്കാരെ മൊത്തം എതിരാക്കിയത് ബിജു പ്രഭാകറിന് വിനയായി; കാര്യങ്ങള്‍ മാറിമറിയുന്നു

21 JANUARY 2021 11:20 AM IST
മലയാളി വാര്‍ത്ത

സമര്‍ത്ഥനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്നറിയപ്പെടുന്ന ബിജു പ്രഭാകറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്.

ജീവനക്കാരെ മൊത്തം എതിരാക്കിയതാണ് ബിജു പ്രഭാകറിന് വിനയായിരിക്കുന്നത്. ജീവനക്കാരെ എം ഡി മോശക്കാരാക്കിയതായി സര്‍ക്കാര്‍ കരുതുന്നു. എം ഡി ജീവനക്കാരെ മൊത്തത്തില്‍ പിണക്കിയെന്നും സര്‍ക്കാര്‍ കരുതുന്നു. എളമരം കരീമിനെ പോലുള്ള നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് എം ഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി, ബിജു പ്രഭാകറിനെ വിളിപ്പിച്ച് പരസ്യ പ്രസ്താവന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് മാത്രമല്ല ഗതാഗതമന്ത്രിക്കും ബിജു പ്രഭാകറുടെ എടുത്തുചാട്ടത്തില്‍ വിയോജിപ്പുണ്ട്. ബിജു പ്രഭാകറെ മാറ്റാന്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ കരുതി.

പുതിയ കമ്പനിയില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കലായിരുന്നു എം.ഡിയുടെ ഉദ്ദേശം. കെ. എസ് ആര്‍ റ്റി സിക്കെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം ഉന്നയിച്ചതും ഇതു കൊണ്ടാണ്. കെ എസ് ആര്‍ റ്റി സിയുടെ പ്രവര്‍ത്തനം ആകെ അവതാളത്തിലാണെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതാണ് സര്‍ക്കാരിനും ബിജുപ്രഭാകറിനും വിനയായി തീര്‍ന്നത്.

ഗതാഗത സെക്രട്ടറിയെ കെ എസ് ആര്‍ റ്റി സിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. എങ്ങനെയെങ്കിലും വിവാദം അവസാനിപ്പിച്ച് പുതിയ കമ്പനിക്ക് രൂപം കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനു മുമ്പ് കമ്പനി രൂപീകരിക്കുന്നത് നടന്നില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയെല്ലാം അവതാളത്തിലാകും.

എതിര്‍പ്പുകള്‍ മറികടന്ന് സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ ട്രേഡ് യൂണിയന്‍ രംഗത്തെത്തിയതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. മന്ത്രി തല ചര്‍ച്ചയില്‍ പരിഹാരമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി എംഡിയുടെ നീക്കം.

കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇതിനകം രണ്ട് വട്ടം ചര്‍ച്ച നടത്തി. പുതിയ ബസ്സുകളും കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള ദീര്‍ഘദൂര ബസ്സുകളും കെ സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയിലേക്ക് മാറ്റണമെന്നത് സര്‍ക്കാര്‍ നിലപാടാണെന്ന് എംഡി യൂണിയനുകളെ അറിയിച്ചു കഴിഞ്ഞു. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി എംഡിക്ക് അനുവാദവും നല്‍കിയിട്ടുണ്ട്.

യൂണിയനുകളുടെ എതിര്‍പ്പിന്റെ സാഹചര്യത്തില്‍, എംഡി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മന്ത്രി തല ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ സ്വതന്ത്ര കമ്പനി നീക്കം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും ,അതു കൊണ്ടു തന്നെ കെ സ്വിഫ്റ്റിനെ അംഗീകരിക്കില്ലെന്നും ബിഎംഎസ് വ്യക്തമാക്കി

ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ ടിഡിഎഫും സ്വിഫ്റ്റിനെതിരായ കടുത്ത നിലപാടിലാണ്. അന്തിമ തീരുമാനം വരെ കാക്കാനാണ് സംഘടനയുടെ തീരുമാനം. സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പണിമുടക്കടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്. ആരെങ്കിലും കോടതിയില്‍ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും.

പ്രതിസന്ധിയിലായ കെ എസ് ആര്‍ റ്റിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ മാത്രമേ കമ്പനി രൂപീകരണം കൊണ്ട് കഴിയുകയുള്ളു. പുതിയ കമ്പനി കൊണ്ട് ഇപ്പോഴത്തെ സ്ഥാപനത്തിന് എതെങ്കിലും ഗുണമുണ്ടാകുമെന്ന് ആരും കരുതുന്നില്ല. പിന്നെന്തിനാണ് പുതിയ കമ്പനി എന്നാണ് ചോദ്യം. ഇവിടെയാണ് സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട ജീവനക്കാര്‍ ചോദ്യം ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (5 hours ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (5 hours ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (5 hours ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (6 hours ago)

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (6 hours ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (7 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (7 hours ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (7 hours ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (8 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (8 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (10 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (10 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (10 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (11 hours ago)

Malayali Vartha Recommends