Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുയവര്‍ക്ക് 39,000 രൂപ?.. വാട്‌സാപ്പ് സന്ദേശത്തിന്റെ സത്യാവസ്ഥ; താന്‍ അയക്കാത്ത സന്ദേശത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറും വന്നത് എങ്ങനെ; കട്ടപ്പനയിലെ ആശാവര്‍ക്കറുടെ അത്ഭുതം മാറുന്നില്ല

21 JANUARY 2021 01:11 PM IST
മലയാളി വാര്‍ത്ത

മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് സാന്ത്വനമായി 39,000 രൂപ ലഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതൊരു വ്യാജ സന്ദേശമാണ്. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സന്ദേശത്തില്‍ പറയുന്നുണ്ട്. ബീനാ ടോമി മാന്തടത്തില്‍ എന്നയാളുടെ നമ്പറും ഈ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. സന്ദേശത്തിലെ ഈ വാദം തെറ്റാണ്. താന്‍ അയച്ചതല്ല ഈ സന്ദേശമെന്ന് ബീന ടോമി എന്നയാള്‍ മാധ്യമത്തോട് വ്യക്തമാക്കി.

കട്ടപ്പന സ്വദേശിനിയായ ബീനാ ടോമി ഒരു ആശാ വര്‍ക്കരാണ്. ഇത് കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമല്ലെന്നും സര്‍ക്കാരിന്റെ തന്നെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായമാണെന്ന് അന്വേഷിച്ചറിഞ്ഞെന്നും ബീന ടോമി പറഞ്ഞു. തന്നോട് സഹായമഭ്യര്‍ത്ഥിച്ച് വന്ന ഒരു പാവപ്പെട്ട കുടുംബത്തില്‍ പെട്ട കോവിഡ് രോഗിയ്ക്ക് ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചികിത്സയക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞു നല്‍കിയിരുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഇവരില്‍ നിന്നാവാം കോവിഡ് രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം എന്ന രീതിയില്‍ സന്ദേശം പ്രചരിച്ചത് എന്ന് ബീന പറഞ്ഞു. തന്റെ അടുത്ത് നിന്നാണ് അവര്‍ക്ക് അതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. അതിനാലാവാം തന്റെ പേര് സന്ദേശത്തോടൊപ്പം വെച്ചത് എന്നും ബീന പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞതനുസരിച്ച് സഹായം ചോദിച്ചുവന്ന കുടുംബത്തിന് ഒരു സാമ്പത്തിക സഹായം ലഭിക്കാനുള്ള വഴി എന്നല്ലാതെ തുടക്കത്തില്‍ ഈ പദ്ധതിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ സന്ദേശം വൈറലായതോടെ ഫോണ്‍ വിളികളും ചീത്തവിളികളും ലഭിച്ചതോടെയാണ് അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായം എന്താണെന്നതിനെ കുറിച്ച് ബീന അന്വേഷിച്ചത്.

കേരളത്തിലെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ആശുപത്രി ചികിത്സയ്ക്കായി ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കേരള സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

ആശുപത്രി ചികിത്സയ്ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. വാട്സാപ്പ് സന്ദേശത്തില്‍ പറയുന്ന പോലെ കോവിഡ് രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതിയല്ല ഇത്. പദ്ധതി അനുസരിച്ച് അര്‍ഹരായവര്‍ക്ക് സഹായം ലഭിക്കും. ഭീമമായ ആശുപത്രി ചിലവ് വഹിക്കുന്നതിന് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വെബ് പേജില്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും. ഇതിന് കോവിഡുമായി യാതൊരു ബന്ധവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (5 minutes ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (13 minutes ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (18 minutes ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (24 minutes ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (37 minutes ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (45 minutes ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (54 minutes ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (1 hour ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (1 hour ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (1 hour ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (1 hour ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (4 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends