Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുയവര്‍ക്ക് 39,000 രൂപ?.. വാട്‌സാപ്പ് സന്ദേശത്തിന്റെ സത്യാവസ്ഥ; താന്‍ അയക്കാത്ത സന്ദേശത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറും വന്നത് എങ്ങനെ; കട്ടപ്പനയിലെ ആശാവര്‍ക്കറുടെ അത്ഭുതം മാറുന്നില്ല

21 JANUARY 2021 01:11 PM IST
മലയാളി വാര്‍ത്ത

മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് സാന്ത്വനമായി 39,000 രൂപ ലഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതൊരു വ്യാജ സന്ദേശമാണ്. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സന്ദേശത്തില്‍ പറയുന്നുണ്ട്. ബീനാ ടോമി മാന്തടത്തില്‍ എന്നയാളുടെ നമ്പറും ഈ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. സന്ദേശത്തിലെ ഈ വാദം തെറ്റാണ്. താന്‍ അയച്ചതല്ല ഈ സന്ദേശമെന്ന് ബീന ടോമി എന്നയാള്‍ മാധ്യമത്തോട് വ്യക്തമാക്കി.

കട്ടപ്പന സ്വദേശിനിയായ ബീനാ ടോമി ഒരു ആശാ വര്‍ക്കരാണ്. ഇത് കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമല്ലെന്നും സര്‍ക്കാരിന്റെ തന്നെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായമാണെന്ന് അന്വേഷിച്ചറിഞ്ഞെന്നും ബീന ടോമി പറഞ്ഞു. തന്നോട് സഹായമഭ്യര്‍ത്ഥിച്ച് വന്ന ഒരു പാവപ്പെട്ട കുടുംബത്തില്‍ പെട്ട കോവിഡ് രോഗിയ്ക്ക് ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചികിത്സയക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞു നല്‍കിയിരുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഇവരില്‍ നിന്നാവാം കോവിഡ് രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം എന്ന രീതിയില്‍ സന്ദേശം പ്രചരിച്ചത് എന്ന് ബീന പറഞ്ഞു. തന്റെ അടുത്ത് നിന്നാണ് അവര്‍ക്ക് അതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. അതിനാലാവാം തന്റെ പേര് സന്ദേശത്തോടൊപ്പം വെച്ചത് എന്നും ബീന പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞതനുസരിച്ച് സഹായം ചോദിച്ചുവന്ന കുടുംബത്തിന് ഒരു സാമ്പത്തിക സഹായം ലഭിക്കാനുള്ള വഴി എന്നല്ലാതെ തുടക്കത്തില്‍ ഈ പദ്ധതിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ സന്ദേശം വൈറലായതോടെ ഫോണ്‍ വിളികളും ചീത്തവിളികളും ലഭിച്ചതോടെയാണ് അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായം എന്താണെന്നതിനെ കുറിച്ച് ബീന അന്വേഷിച്ചത്.

കേരളത്തിലെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ആശുപത്രി ചികിത്സയ്ക്കായി ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കേരള സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

ആശുപത്രി ചികിത്സയ്ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. വാട്സാപ്പ് സന്ദേശത്തില്‍ പറയുന്ന പോലെ കോവിഡ് രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതിയല്ല ഇത്. പദ്ധതി അനുസരിച്ച് അര്‍ഹരായവര്‍ക്ക് സഹായം ലഭിക്കും. ഭീമമായ ആശുപത്രി ചിലവ് വഹിക്കുന്നതിന് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വെബ് പേജില്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും. ഇതിന് കോവിഡുമായി യാതൊരു ബന്ധവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (8 minutes ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (13 minutes ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (26 minutes ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (33 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (42 minutes ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (1 hour ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (1 hour ago)

CLOUD BURST മേഘസ്ഫോടനം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (1 hour ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (1 hour ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (1 hour ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (1 hour ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 hour ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (2 hours ago)

Malayali Vartha Recommends