നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ല എന്ന ഉറപ്പ് നൽകി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ല എന്ന ഉറപ്പ് നൽകി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി രംഗത്ത് . ഭരണ തുടര്‍ച്ച ഉണ്ടാകില്ല മാത്രമല്ല യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറ്റൊരു ചിത്രമായിരിക്കും ഉണ്ടാകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസ്ഥയായിരിക്കില്ല ഉണ്ടാവുകാൻ പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി.
കേരളാ ഭരണം ബിജെപിക്ക് കിട്ടണമെന്ന് ആരും ആഗ്രഹിക്കില്ല. ഇത്തവണ വോട്ട് പാഴാകില്ല. എല്ലാവരും യുഡിഎഫിന് തന്നെ വോട്ട് ചെയ്യും. എല്‍ഡിഎഫിനോ ബിജെപിക്കോ സ്വതന്ത്രര്‍ക്കോ വോട്ട് പോകില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വേണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു. 19 സീറ്റ് ജനങ്ങള്‍ യുഡിഎഫിന് തന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വേണ്ട എന്ന് ജനം തീരുമാനിക്കും. അതിനാല്‍ സ്വഭാവികമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണതുടര്‍ച്ച മിഥ്യാധാരണയാണ്. ഭരണ മാറ്റം ഉണ്ടാകും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അതിന് യോജിച്ചതാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി . 'വോട്ടുകള്‍ റിബലുകള്‍ക്കും സ്വതന്ത്രര്‍ക്കും ബി.ജെ.പിക്കും പോവില്ല. എല്‍.ഡി.എഫ് അല്ല യു.ഡി.എഫ് ആണ് വേണ്ടത് എന്നുണ്ടെങ്കില്‍ യു.ഡി.എഫിന് കിട്ടേണ്ട വോട്ട് ഒറ്റപ്പെട്ടിയില്‍ വരും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha