നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണതേടി കോണ്‍ഗ്രസ്; എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച നടന്നത് വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴയിലെ കണിച്ചുകുളങ്ങര വീട്ടിൽ വച്ച്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണതേടി കോണ്‍ഗ്രസ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ചാണ്ടിയുമാണ് കോണ്‍ഗ്രസിനെ പ്രതാനിധീകരിച്ച് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ വെള്ളാപ്പള്ളിയോ നേതാക്കളോ തയ്യാറായിട്ടില്ല.
വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴയിലെ കണിച്ചുകുളങ്ങര വീട്ടിലെത്തിയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. കെ. സുധാകരനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. നിലവില്‍ നവോത്ഥാന സംരക്ഷണ സമിതി അദ്ധ്യക്ഷ സ്ഥാനം ഉള്‍പ്പടെ ഇടത് സര്‍ക്കാരുമനായി വളരെ അടുത്ത ബന്ധം പുലര്‍ത്തിവരികയാണ് വെള്ളാപ്പള്ളി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍ എത്തുന്നത്. കൂടിക്കാഴ്ച്ചയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് സാമുദായിക പരിഗണന കുറയുതിലെ അതൃപ്തി അറിയിച്ചു.
കോണ്‍ഗ്രസ് നേതാവും വെള്ളാപ്പള്ളിയുടെ വിശ്വസ്ഥനുമായ ത്രിവിക്രമന്‍ തമ്ബിയാണ് നേതാക്കള്‍ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം ഒരുക്കിയത്. ചര്‍ച്ചയില്‍ എന്തു നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുക എന്നത് വ്യക്തമല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്.
https://www.facebook.com/Malayalivartha


























