Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്..കുട്ടികളെ കൊല്ലാനുള്ള വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെ..മൂന്നുകുപ്പി വിഷം വാങ്ങി, രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു..


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..


ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....

അവസാനം മോദിയുടെ വഴിയേ... രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കര്‍ഷക സമരം ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയര്‍ത്തി അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ്; കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് കഴിയും; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഗീത ഗോപിനാഥ്

28 JANUARY 2021 08:25 AM IST
മലയാളി വാര്‍ത്ത

രണ്ട് മാസമായി ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ കര്‍ഷക സമരം കര്‍ഷകര്‍ക്കു വേണ്ടിയോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ എന്ന ചോദ്യം ബാക്കിയാകുന്നു. ചെങ്കോട്ടയിലുണ്ടായ അക്രമത്തോടെ കര്‍ഷക നിയമത്തിനനുകൂലമായ ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് മലയാളിയും അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക വിദഗ്ദ്ധയുമായ ഗീത ഗോപിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളുമെന്ന് ഗീത ഗോപിനാഥ് പ്രതികരിച്ചു.

 


ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമഗ്രമായ മാറ്റം വരേണ്ട മേഖലകളില്‍ ഒന്നാണ് കാര്‍ഷികരംഗം. സാമൂഹിക സുരക്ഷ കര്‍ഷകര്‍ക്ക് ഉറപ്പാക്കിയേ തീരൂ. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ ഇതിന് പിന്‍ബലമേകുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് വിപണിയുടെ വലിയൊരു വാതായനം തുറക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ നിയമങ്ങളെന്നും, മണ്ഡികളെ ഒഴിവാക്കി, നികുതിഭാരമില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് നിയമം സഹായകമാകുമെന്നും ഗീത വ്യക്തമാക്കി.



കഴിഞ്ഞ സെപ്തംബറിലാണ്‌കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനിയമം കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യത്തെ ഒരുവിഭാഗം കര്‍ഷകരില്‍ നിന്ന് വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിര ആരംഭിച്ച സമരം ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്നലെ റിപ്പബ്‌ളിക് ദിനത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്.

 


അതേസമയം കര്‍ഷക സമരത്തിന്റെ മറവില്‍ ദേശദ്രോഹ ശക്തികളും രംഗത്തെത്തി. ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് പിന്തുണയുമായി നിരോധിത സംഘടനയായ ഖാലിസ്ഥാനിലെ അംഗങ്ങള്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് പ്രതിഷേധം നടത്തി. പരിപാടിയില്‍ 12ഓളം പേര്‍ പങ്കെടുത്തെന്നാണ് വിവരം. ഖാലിസ്ഥാന്‍ പതാകയും സിക്ക് മത പതാകയായ നിഷാന്‍ സാഹിബും ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണെന്ന് പ്രക്ഷോഭകരിലൊരാളായ നരേന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.

 



അതേസമയം കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകസമരം പിന്‍വലിക്കില്ലെന്നും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം നടത്തുമെന്നും അഖലേന്ത്യാ കിസാന്‍ സഭ യോഗം തീരുമാനിച്ചു.



അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കര്‍ഷക സമരത്തില്‍ നിന്നും രണ്ട് സംഘടനകള്‍ പിന്മാറിയിരുന്നു. സമരത്തിന്റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (2 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (20 minutes ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (35 minutes ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (1 hour ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (1 hour ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (1 hour ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (2 hours ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (2 hours ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (3 hours ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (3 hours ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

കപ്പലുകൾക്ക് 2 മില്യൺ ഡോളർ ഫീസോ?  (3 hours ago)

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (3 hours ago)

Malayali Vartha Recommends