മനുഷ്യ ശരീരത്തിലെ രോഗങ്ങൾ കണ്ടു പിടിക്കാൻ ഇനി പോലീസ് നായയും; ആദ്യം തന്നെ കേരളത്തിൽ നായ്ക്കൾക്ക് പരിശീലനം;തൃശൂർ പോലീസ് അക്കാഡമിയിലാണ് പരിശീലനം നൽകുന്നത്
മനുഷ്യരിലെ രോഗങ്ങൾ കണ്ടെത്താൻ ഇനി നായയുടെ സഹായം. ഇന്ത്യയിൽ ആദ്യമായി പോലീസ് നായ്ക്കളെ രോഗ നിർണയത്തിന്കൂടിയുള്ള പരിശീലന പദ്ധതിയുടെ ഉറവിടം തൃശൂർ പോലീസ് അക്കാദമിയിലാണ്.സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാൻസർ,കോവിഡ്,കൊച്ചുകുട്ടികളിലുണ്ടാകുന്ന ബ്ലഡ് ക്യാൻസർ എന്നിവ കണ്ടെത്താനാണ് നായ്ക്കളെ പരിശീലിപ്പിക്കാൻ പോലീസ് ഒരുങ്ങുന്നത്.
മനുഷ്യരിലെ വിയർപ്പിന്റെ ഗന്ധം മണത്താണ് രോഗിക
ളെ തിരിച്ചറിയുന്നത്.ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്ള സ്ത്രീകളുടെ അടിവസ്ത്രത്തിലെ വിയര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം വേര്‍തിരിച്ചറിയാനുള്ള പരിശീലനമാണ് നൽകാൻ പോകുന്നത്. എന്നാൽ ക്യാൻസർ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയർപ്പിന്റെ ഗന്ധമാണ് മണത്തറിയുന്നത്. സ്രവങ്ങൾ മണത്തും തിരിച്ചറിയാനുള്ള പരിശീലനം നടത്താനുള്ള ശ്രമത്തിലാണ് പരിശീലകർ.
കൊറോണ കാലഘട്ടത്തിൽ വിമാനതാവളത്തിൽ രോഗികളായ യാത്രക്കാരെ കണ്ടെത്തുവാൻ യുഎഇ, അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങൾ പരിശീലനം നൽകിയ നായ്ക്കളെ ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ട്,ഫ്രാൻസ് ,അമേരിക്ക,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ മണം പിടയ്ക്കുന്ന നായ്ക്കളെ രോഗ നിർണയത്തിന് നിലവിൽ ഉപയോഗിക്കുന്നുണ്ട്.
നായ്ക്കളെ പരിശീലിപ്പിക്കാൻ തൃശൂർ പോലീസ് അക്കാഡമി സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി നേടിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കള്‍ക്ക് രോഗ നിര്‍ണയം സംബന്ധിച്ച പരിശീലനം നൽകാവുന്നതാണ്. എന്നാൽ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫിസിലേക്ക് കത്തയച്ചെങ്കിലും ഇതുവരെയും അനുകൂലമായൊരു മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
https://www.facebook.com/Malayalivartha