Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

വേണ്ട വേണ്ടാന്ന് വച്ചിട്ടും... ശ്രീലങ്കയിലെ പാര്‍ലമെന്റില്‍ പോയി ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനിരുന്ന ഇമ്രാന്‍ഖാന്‍ പെട്ടുപോയി; പാക് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് സന്ദര്‍ശനം വേണ്ടെന്ന്‌വച്ച് ശ്രീലങ്ക; ഇമ്രാന്‍ ഖാന്റെ ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെങ്കിലും പാര്‍ലമെന്റില്‍ കയറ്റില്ല

18 FEBRUARY 2021 08:18 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം വേണ്ടെന്ന് വച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രസംഗത്തില്‍ കാശ്മീര്‍ പ്രശ്‌നം പരാമര്‍ശിക്കാനുളള സാദ്ധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. രണ്ടുദിന ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ ഫെബ്രുവരി 24 ന് ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇതേറെ ഗുണകരമാണ്. ഇന്ത്യ ഒന്നും പറയാതെയാണ് ശ്രീലങ്കയുടെ ഈ തീരുമാനം. ഇന്ത്യയുമായുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നില്ല.

 



ശ്രീലങ്കന്‍ സ്പീക്കര്‍ മഹീന്ദ്ര അഭയ്‌വര്‍ദ്ധന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാരുമായി കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നു. രണ്ടുദിന സന്ദര്‍ശന വേളയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്ഷെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്ഷെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തുവാനും ഖാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് സന്ദര്‍ശനം നടക്കില്ലെന്നും ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവര്‍ദ്ധനെ വ്യക്തമാക്കിയതായി വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കുക എന്നത് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. പ്രത്യേകിച്ചും 2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം.

 



കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ചുചേര്‍ത്ത സാര്‍ക്ക് നേതാക്കളുടെ വെര്‍ച്വല്‍ യോഗത്തില്‍ പാകിസ്ഥാന്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനുശേഷം ആദ്യമായി ശ്രീലങ്ക സന്ദര്‍ശിക്കുന്ന വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. അവസാനമായി ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് സംസാരിച്ച വിദേശ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം 2015 ലായിരുന്നു ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധനചെയ്ത് സംസാരിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പുകഴ്ത്തി കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നല്‍കിയാല്‍ പാക്കിസ്ഥാനും വളരാന്‍ സാധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ഒരു സ്വകാര്യപരിപാടിയില്‍ പ്രതികരിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണ നേതൃത്വത്തിലുമുണ്ട്.

 



ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകത്ത് ഏറ്റവും മുകളിലാണ്. പക്ഷേ പാക്കിസ്ഥാന് ഇന്ത്യയേക്കാള്‍ മികവുണ്ട്. നമുക്ക് കൂടുതല്‍ കഴിവുണ്ട്, പക്ഷേ ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്. അതിനു സമയമെടുക്കുമായിരിക്കും. എന്നാല്‍ പാക്കിസ്ഥാന്‍ ടീം അങ്ങനെയാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സാധിക്കാറില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ നിലവിലെ അവസ്ഥയില്‍ വിശ്വാസമുണ്ട്. കാര്യങ്ങള്‍ താമസിയാതെ മാറുമെന്നും ഇമ്രാന്‍ പ്രതികരിച്ചു. 2018ല്‍ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയില്‍ പാക്ക് ബോര്‍ഡ് വലിയ പരിഷ്‌കാരം നടപ്പാക്കിയിരുന്നു.

 

16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോര്‍ഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകള്‍ മാത്രം മതിയെന്നായിരുന്നു തീരുമാനം. ആഭ്യന്തരതലത്തില്‍ ക്രിക്കറ്റ് കൂടുതല്‍ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (5 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (6 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (6 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (6 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (6 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (6 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (6 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (7 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (7 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (8 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (8 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (8 hours ago)

Malayali Vartha Recommends