നിയമസഭയിലേക്ക് താൻ മത്സരിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍

നിയമസഭയിലേക്ക് താൻ മത്സരിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍ . സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവര്‍ പറഞ്ഞു.ശോഭാ സുരേന്ദ്രനെ തലസ്ഥാന ജില്ലയിലുള്‍പ്പെട ബി ജെ പിയുടെ എ ക്ളാസ് മണ്ഡലങ്ങളിലേതിലെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന തരത്തില്‍ നേരത്തേ പ്രചാരണമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിനുമുന്നിലെ സമരപ്പന്തലില്‍ മാദ്ധ്യമളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസമാണ് ശോഭാസുരേന്ദ്രന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 48മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും സമരം പാര്‍ട്ടിയുടെ അനുമതിയോടെയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ നേതാക്കള്‍ സമരപ്പന്തലില്‍ എത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.അതിനിടെ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബി ജെ പി സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് പാര്‍ട്ടി മുന്‍ ദക്ഷിണേന്ത്യാസംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്‍ രംഗത്തെത്തി. ഒരു ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
https://www.facebook.com/Malayalivartha























