Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍ എല്‍ഡിഫ് ഇഷ്ടം പോലെ ചെയ്യും . അവര്‍ക്കു മൂട് താങ്ങിയാല്‍ മതി. കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരുന്നു. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കാണുന്നില്ലേ നിലവിളി കേള്‍ക്കുന്നില്ലേ?എന്താണ് ഈ നാട്ടിലെ പ്രബുദ്ധരെന് വിശേഷിപ്പിക്കപ്പെട്ടവർ പോലുംഈ അനീതിക്കെതിരെ പ്രതികരിക്കാത്തത്?

18 FEBRUARY 2021 12:41 PM IST
മലയാളി വാര്‍ത്ത

ഇന്ന് സാഹിത്യരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ചു വിതയ്ക്കുകയും കൊയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.. ഈ കൂട്ടര്‍ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തില്‍ മാത്രമല്ല പ്രവാസികളെ ഒപ്പം നിര്‍ത്തി വോട്ടുപെട്ടി നിറക്കാന്‍ പല പേരുകളില്‍ സംഘടനകളും രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെയും കുത്തിനിറച്ചിരിക്കുന്നത് കൊടിയുടെ നിറത്തിലാണ്.

പ്രവാസി സാഹിത്യകാരന്മാരെയടക്കം പിന്നില്‍ നിന്ന് കുത്തുന്നത് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ മാത്രമല്ല അനധികൃത നിയമനങ്ങളുമുണ്ട്. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ സാഹിത്യ അക്കാദമി ഉത്ഘാടനം ചെയ്തത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും വികസനത്തിനായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗവേഷണ പഠനങ്ങള്‍ക്ക് സഹായം ചെയ്യുക.

2021 ല്‍ ആ ഗവേഷണം നടക്കുന്നത് സാഹിത്യനിപുണന്മാരുടെ രാഷ്ട്രീയ വിശ്വാസങ്ങളിലാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റും റഷ്യയുടെ പിതാവുമായ ലെനിന്‍ ബ്രിട്ടീഷ്‌കാരനായ കാറല്‍ മാര്‍ക്‌സ്, ഒപ്പം പുഷ്‌കിന്‍, ദുര്‍ഗ്ഗനെവ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചാണ് വളര്‍ന്നത്. മോസ്‌കോയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ 15 വയസ്സുള്ള ലെനിനും പങ്കെടുത്തു. ആ രാത്രി ലെനിനെ സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു. ഇതിനെതിരെ ടോള്‍സ്റ്റോയ് രംഗത്ത് വന്നു.

ഇന്ന് കേരളത്തില്‍ കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് തൊഴിലില്ല. തൊഴിലുള്ളത് ചോദ്യപേപ്പര്‍ അടിച്ചുമാറ്റി പരീക്ഷ എഴുതിയവനും, കൊടിപിടിച്ചവനും ബസ്സിന് കല്ലെറിഞ്ഞവനുമാണ്.

ഈ കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടല്ലോ. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരിപ്പുണ്ടല്ലോ. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കുന്നില്ലേ? എന്താണ് ഈ സാമൂഹ്യ നീതിക്കെതിരെ അവരുടെ മദ്ധ്യത്തിലേക്ക് ഇറങ്ങി വരാത്തത്?

ചില പ്രസാധകരില്‍ അന്തര്‍ലീനമായികിടക്കുന്ന കാല്‍പ്പനിക സ്വപ്‌നങ്ങള്‍ പൂവണിയുന്നത് മറ്റാരുമറിയാറില്ല. നമ്മുടെ റാങ്ക് ലിസ്റ്റ് പരീക്ഷ പോലെ അവാര്‍ഡിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍ സൂക്ഷ്മവും മൂര്‍ത്തവുമായ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതല്ലെങ്കില്‍ ചക്കരയില്‍ പറ്റിയ ഈച്ചപോലെ രാഷ്ട്രീയ ചക്കര പുസ്തകങ്ങളില്‍ പറ്റിപിടിച്ചിരിക്കും. ഇതിനൊക്കെ ഓശാന പാടാന്‍ കുറെ മാധ്യമങ്ങളുമുണ്ട്.

ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ എഴുത്തുകാരായി രംഗപ്രവേശം നടത്തുന്നവര്‍ ധാരാളമാണ്. അതിനുള്ള എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാല്‍ 1990- 95 മുതല്‍ നടത്തിയിട്ടുള്ള പുരസ്‌കാര, പദവി പട്ടികകള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍ മതി. സാഹിത്യ രംഗം ഇവര്‍ എത്രമാത്രം മലീമസമാക്കിയെന്നും കോപ്പിയടിച്ചു റാങ്ക് ലിസ്റ്റില്‍പ്പെട്ടതുപോലെ എത്ര പേര്‍ സാഹിത്യരംഗത്തു വന്നുവെന്നും മനസ്സിലാകും.

ജന്മി നാടുവാഴി ഭരണം പേര് മാറി അധികാരമുതലാളിമാരുടെ ഏകാധിപത്യ ജനാധിപത്യമായിരിക്കുന്നു. വോട്ടുപെട്ടി നിറക്കാന്‍ ജാതിമതങ്ങളെ കുട്ടുപിടിച്ചു് ജനങ്ങളെ വിഭജിച്ചുനിര്‍ത്തി ചുഷണം ചെയ്യുന്ന നിലയിലേക്ക് മാത്രമല്ല അവരെ വര്‍ഗ്ഗ സമരത്തിന് പ്രേരിപ്പിക്കുന്നു. മലയാളിയുടെ സമ്പന്നമായ സാംസ്‌കാരിക മുഖത്താണ് ഈ കൂട്ടര്‍ കരിവാരിത്തേച്ചിരിക്കുന്നത്.

സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരിക്കലും ഭീരുക്കളല്ല. ഒരിക്കല്‍ പൊന്‍കുന്നംവര്‍ക്കിയോട് ചോദിച്ചു. 'മതമേധാവികളെ നിങ്ങള്‍ കരിവാരി തേക്കുന്നുവെന്ന പരാതിയുണ്ട്'. 'ഹേയ് അത് ഞാന്‍ തേച്ചതല്ല. അത് അവരിലുള്ളതാണ്'എന്നായിരുന്നു വര്‍ക്കിയുടെ ധീരമായ മറുപടി. ഇന്നുള്ള എത്രപേര്‍ക്ക് അതിന് കഴിയുന്നു?

സത്യം പറയുന്നവരെ അസഹിഷ്ണതയോടെ കാണുകയും സൈബര്‍ ഗുണ്ടകളെ ഇറക്കിവിട്ട് വ്യക്തിഹത്യ നടത്തിയാല്‍ ഉരുകിയൊലിച്ചുപോകുന്നവരല്ല ശക്തരായ സര്‍ഗ്ഗ പ്രതിഭകള്‍. വഞ്ചനയും പിന്‍വാതില്‍ നിയമനങ്ങളും സാമൂഹ്യവ്യവസ്ഥിയുടെ സമത്വം തകര്‍ക്കുന്നതാണ്.

ഉദ്യോഗാര്‍ത്ഥികളോട് പ്രതികാരം ചെയ്യുന്നതുപോലെ പ്രതിഭാധനരായ എഴുത്തുകാരെ പുരസ്‌കാരങ്ങളില്‍ നിന്ന്‌പോലും ഒഴിവാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. സാഹിത്യ സാംസ്‌കാരിക രംഗം ജീര്‍ണ്ണതയുടെ പടവുകള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായി. ചോദിക്കേണ്ടവര്‍ ചോദിക്കുന്നില്ല. അവരെല്ലാം മൗനികളാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടയ്ക്കുള്ളില്‍ പാര്‍ക്കുന്നവര്‍ മാത്രം പുരസ്‌കാരങ്ങളും പദവികളും വാങ്ങിയാല്‍ മതിയോ?

പ്രവാസികളോട് കാട്ടുന്ന ചിറ്റമ്മ നയം എന്തുകൊണ്ട് പ്രവാസി എഴുത്തുകാരോട് കാട്ടുന്നു? അവര്‍ അര്‍ഹിക്കുന്ന പദവികള്‍, പുരസ്‌കാരങ്ങള്‍ നല്‍കുന്നില്ല? മലയാള ഭാഷക്ക് എന്ത് പാര്‍ട്ടി? എന്ത് മതം?

ഒരു പാര്‍ട്ടിയിലുമില്ലാതെ പതിറ്റാണ്ടുകളായി സാഹിത്യ സേവനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ, കവികളുടെ ഹ്യദയ നൊമ്പരങ്ങള്‍ എന്തുകൊണ്ട് കാണുന്നില്ല? അവരുടെ ബലഹീനത, പോരായ്മ പാര്‍ട്ടി മെമ്പര്‍ ആകാത്തതാണോ? ഈ വക്രതയുടെ സൗന്ദര്യം എന്നാണ് അവസാനിക്കുക? എന്താണ് ഈ നാട്ടിലെ പ്രബുദ്ധരെന് വിശേഷിപ്പിക്കപ്പെട്ടവർ പോലുംഈ അനീതിക്കെതിരെ പ്രതികരിക്കാത്തത്?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (21 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (30 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (45 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends