Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അത് ഓക്കേ... പക്ഷെ ഇനി മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ്ങാമെന്ന് വച്ചാല്‍, വരവേല്‍പ്, മിഥുനം എന്നീ സിനിമകള്‍ ഓര്‍ക്കണം...നേതാക്കന്മാര്‍ ,നോക്കുകൂലി അങ്ങനെ കലാപരിപാടികള്‍ ഏറെ.

18 FEBRUARY 2021 01:58 PM IST
മലയാളി വാര്‍ത്ത

 തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ്ങാമെന്ന് വച്ചാല്‍ വരവേല്‍പ് മിഥുനം എന്നീ സിനിമകള്‍ ഓര്‍ക്കണം.  നേതാക്കന്മാര്‍ നോക്കുകൊല്ലി അങ്ങനെ ചില്ലറ കലാപരിപാടികള്‍ വേറെ.

ഒരു ഉദാഹരണം പറയാം മലയാളം എഴുത്തുകാരിലെ നക്‌സല്‍ എന്നു വിളിക്കാവുന്ന എം.പി. നാരായണപിള്ള വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ലേഖനത്തില്‍ വിവരിക്കുന്ന ഒരു സംഭവകഥയുണ്ട്. എഞ്ചിനീയറിങ് ബിരുദം നേടിയ ഫിലിപ്പോസ് എന്ന ചെറുപ്പക്കാരന്‍ വേറെയാരുടെയെങ്കിലും കീഴില്‍ തൊഴില്‍ തേടുന്നതിനു പകരം കൂട്ടുകാരനുമൊത്ത് സ്വയം ഒരു സംരംഭം തുടങ്ങുന്നു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സ് സംയോജിപ്പിച്ച് വലിയ കമ്പനികള്‍ക്ക് കൈമാറുന്ന പരിപാടിയിലാണ് ഈ ചെറുപ്പക്കാര്‍ കൈവെച്ചത്.

പക്ഷേ, ഫാക്ടറി തുറന്ന് നാലാം നാള്‍ പണിമുടക്കുണ്ടായി. പണിമുടക്കിയവര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചപ്പോള്‍ ഫിലിപ്പോസ് രോഷാകുലനായെങ്കിലും നിരാശനായില്ല. ഒരു ഫാക്ടറിക്ക് പകരം നൂറുകണക്കിന് ഫാക്ടറികള്‍ തുറക്കാനാണ് ഫിലിപ്പോസ് തീരുമാനിച്ചത്. സംഗതി വളരെ സിമ്പിളായിരുന്നു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകളുടെ സംയോജനം ഫിലിപ്പോസ് നൂറുകണക്കിന് വീടുകളിലേക്ക് മാറ്റി. ഓരോ വീടും ഓരോ യൂണിറ്റായി. ഒരു മുതലാളിക്ക് പകരം നൂറുകണക്കിന് മുതലാളിമാര്‍ ഉടലെടുക്കുന്ന പ്രക്രിയ.

സര്‍ഗ്ഗാത്മകതയെന്നു പറഞ്ഞാല്‍ ഇതാണെന്നാണ് നാരായണപിള്ള പറഞ്ഞത്. സക്കറിയ ഒരു കഥയെഴുതുന്നതുപോലെയോ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ പിടിക്കുന്നതു പോലെയോ ഉള്ള പ്രക്രിയ. നമ്മുടെ വി ഗാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയൊക്കെ പിന്നീട് സമര്‍ത്ഥമായി നടപ്പാക്കിയിട്ടുള്ള കലാപരിപാടി.

ഈ സര്‍ഗ്ഗാത്മകതയാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവേണ്ടത്. ചാലക്കുടിയിലെ പേരാമ്പ്രയില്‍ അപ്പോളൊ എന്ന ടയര്‍ കമ്പനി തുടങ്ങി വന്‍വിജയമാക്കിയ ഓങ്കാര്‍ കണ്‍വാര്‍ എന്ന പഞ്ചാബിയുടെ സര്‍ഗ്ഗാത്മകത. സാക്ഷാല്‍ മാമ്മന്‍ മാപ്പിള തമിഴകത്തു പോയി ടയര്‍ കമ്പനി തുടങ്ങിയപ്പോഴാണ് കേരളത്തില്‍ ഈ നേട്ടം കണ്‍വാര്‍ കൊയ്തതെന്ന് മറക്കരുത്.

പറഞ്ഞുവന്നത് സര്‍ഗ്ഗാത്മകതയെക്കുറിച്ചാണ്. കേരളത്തില്‍ ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദമായ പിന്‍വാതില്‍ നിയമനങ്ങളുടെ മുഖ്യകാരണം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനയില്ലായ്മയാണ്. നാട്ടിലൊരു തൊഴില്‍, അതും സര്‍ക്കാര്‍ ജോലി കിട്ടുകയെന്നത് ഈ ആഗോള ഗ്രാമകാലത്തും ചെറുപ്പക്കാരുടെ സ്വപ്നമാണ്.

ഒരു നിവൃത്തിയുണ്ടെങ്കില്‍ ജനിച്ചു വളര്‍ന്ന നാടു വിട്ട് അന്യദേശങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്കും താല്‍പര്യമുണ്ടാവില്ല. സര്‍ക്കാര്‍ ജോലിയെന്നു പറഞ്ഞാല്‍ ഈ നാട്ടിലെ സകല ജനത്തിനും അവകാശപ്പെട്ടതാണ്. സമൂഹം പക്ഷേ, സങ്കീര്‍ണ്ണമാണ്. പല തട്ടുകളിലും പല തലങ്ങളിലുമായി ജീവിക്കുന്നവരുടെ കൂട്ടം. ഇതില്‍ പ്രത്യക്ഷത്തില്‍ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാനാണ് സംവരണം കൊണ്ടു വന്നത്.

പിന്‍വാതില്‍ നിയമനം സംവരണം പോലെയാണെന്ന് സമര്‍ത്ഥിക്കാന്‍ ഇടതു മുന്നണിയിലെ ബുദ്ധിജീവികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം മദര്‍ തെരേസ ആതുരാലയങ്ങള്‍ തുടങ്ങുന്നതു പോലെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.

പത്തും പതിനഞ്ചും കൊല്ലമായി താല്‍ക്കാലികമായി ജോലി ചെയ്യുന്നവരോട് ഇടതു സര്‍ക്കാര്‍ ദയ കാട്ടിയില്ലെങ്കില്‍ പിന്നെയാരു കാട്ടുമെന്നാണ് ചോദ്യം. ഈ ചോദ്യത്തിന് ജസ്റ്റിസ് വൈ.കെ. സബര്‍വാളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉമാദേവിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2006ല്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് ഇതാണ്. നിയമപരമായ അവകാശമില്ലെങ്കില്‍ ഒരു താല്‍ക്കാലിക തസ്തികയും സ്ഥിരപ്പെടുത്താനാവില്ല.

കാരുണ്യവും ദയയുമല്ല സ്ഥിരം നിയമനങ്ങളുടെ മാനദണ്ഡം. അതായത് കൂടുതല്‍ പിടിയുള്ളവര്‍ക്ക് നിയമനം കിട്ടുന്നു. സര്‍ക്കാര്‍ ജോലിയുടെ മുഖ്യമാനദണ്ഡം പിടിപാടും സ്വാധീനവുമാണെന്നു വരുന്നത് നീതിയുടെ നിഷേധവും ലംഘനവുമാണ്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരവാകാശ രേഖകള്‍ പ്രകാരം നമ്മുടെ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നവരില്‍ പലരും ഈ മാനദണ്ഡത്തിനു പുറത്ത് കയറിപ്പറ്റിയവരാണ്. എന്നിട്ടും നാടുനീളെ നടന്ന് ധര്‍മ്മത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും പ്രസംഗിക്കാന്‍ ഈ വാദ്ധ്യാര്‍മാര്‍ക്ക് ഒരുളുപ്പുമില്ലെന്നത് നമ്മള്‍ ഇന്നെത്തി നില്‍ക്കുന്ന ധാര്‍മ്മിക പാപ്പരത്തത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

പി.എസ്.സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമൊക്കെ നോക്കുകുത്തിയാവുന്ന ഇടപാടാണ് പിന്‍വാതില്‍ നിയമനം. സര്‍ക്കാര്‍ ചെലവില്‍, അതായത് പൊതുജനത്തിന്റെ കാശുപയോഗിച്ച് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ജോലി കൊടുക്കുന്ന ഈ പരിപാടി ഒരു ജനാധിപത്യ സമൂഹത്തിനും അംഗികരിക്കാനാവില്ല.

അനുയായികളെ പിടിച്ചു നിര്‍ത്താന്‍ തൊഴില്‍ കൊടുക്കണമെന്നുണ്ടെങ്കില്‍ സി.പി.എം. ചെയ്യേണ്ടത് സ്വയം സംരംഭങ്ങള്‍ തുടങ്ങുക എന്നാണ്. ഇവിടെയാണ് നമ്മള്‍ ആദ്യം പറഞ്ഞ ഫിലിപ്പോസിന്റെയും കൊച്ചൗസേപ്പിന്റെയും ഓങ്കാര്‍ കണ്‍വാറിന്റെയും സര്‍ഗ്ഗാത്മകതയിലേക്ക് സി.പി.എം. പോലുള്ള പാര്‍ട്ടികള്‍ ഉണരേണ്ടത്.സഖാക്കള്‍ ജോലിക്ക് കയറേണ്ടത് മുന്‍വാതിലിലൂടെ തന്നെയവാണം.

നിവൃത്തികേടുകൊണ്ട് മോഷണം നടത്തുന്നതു പോലെയല്ല പിന്‍വാതിലിലൂടെ നിയമനം നേടുന്നത്. നാലാളറിഞ്ഞാല്‍ മാനം പോകുന്ന കേസാണ്. വിവരാവകാശ നിയമങ്ങള്‍ തുറന്നു കാട്ടുന്ന നമ്മുടെ അദ്ധ്യാപകര്‍ക്ക് എങ്ങിനെയാണ് തല ഉയര്‍ത്തിപ്പിടിച്ച് പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കാനാവുക. ഒന്നു മനസ്സിരുത്തിയാല്‍ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ ദാതാവാന്‍ സി.പി.എമ്മിനു കഴിയും.

അതിനാദ്യം വേണ്ടത് പാര്‍ട്ടിയുടെ അമരത്ത് വിവരവും ഭാവനയുമുള്ളവരെ കൊണ്ടുവരികയെന്നതാണ്. സി.പി.എം. മാത്രമല്ല, കോണ്‍ഗ്രസും ബി.ജെ.പിയും ഈ വഴിക്കാണ് നീങ്ങേണ്ടത്. അല്ലാതെ, പൊതുജനത്തിന്റെ മെക്കിട്ടുകയറി അവരുടെ സ്വപ്നങ്ങളില്‍ മണ്ണു വാരിയിട്ടല്ല വേണ്ടപ്പെട്ടവര്‍ക്ക് പണി തരപ്പെടുത്തിക്കൊടുക്കേണ്ടത്.

ഇതോടൊപ്പം തന്നെ കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയിലെത്തിയിട്ടുള്ള പി.എസ്.സി. പോലുള്ള സ്ഥാപനങ്ങള്‍ വൃത്തിയാക്കാനും പാര്‍ട്ടികള്‍ക്കാവണം. നിയമനത്തിലുള്ള സുതാര്യതയാവട്ടെ ഇക്കുറി നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയിലെ മുഖ്യ അജണ്ട. ആയിരക്കണക്കിന് ചെറുപ്പക്കരുടെ കണ്ണീരില്‍ കുതിര്‍ന്ന ഭരണകൂടങ്ങളാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends