ജീവിതം അവസാനിപ്പിക്കാനായി അമ്മ ഐസ്‌ക്രീമിൽ വിഷം ചേർത്തുവെച്ചു...എന്നാൽ മുഴുവൻ കഴിക്കുന്നതിനു മുൻപ് ഉറങ്ങിപ്പോയി...ബാക്കി കഴിച്ചത് മക്കളായ നാലര വയസ്സുകാരൻ അദ്വൈതും രണ്ടു വയസ്സുകാരി നിസ്സാനും അമ്മയുടെ സഹോദരിയും...മകൻ അദ്വൈത് മരിച്ചു..'അമ്മ വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന്ന് നാലര വയസുകാരൻ അദ്വൈത് ദാരുണമായി മരിച്ചത്.ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേർത്ത ഐസ്ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി കെ മണി പറഞ്ഞു.
എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ മൊഴി നൽകിയിരിക്കുന്നത്. വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഉള്ളത്. വർഷ, രണ്ടു സഹോദരികൾ അമ്മ, വർഷയുടെ രണ്ടു കുട്ടികൾ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.
28 കാരിയായ അമ്മ വർഷയും 19 കാരിയായ സഹോദരി ദൃശ്യയും ആശുപത്രിയിൽ ചികിൽസയിലാണ്. വർഷ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും ദൃശ്യ പരിയാരം മെഡിക്കൽ കോളജിലുമാണ് ചികിൽസയിൽ കഴിയുന്നത്. മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായി ഇൻസ്പെക്ടർ അറിയിച്ചു
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെതുടർ ന്ന് ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്ക്രീമിൽ എലിവിഷം ചേർത്ത് വെയ്ക്കുകയും, കുറച്ച് കഴിക്കുകയും ചെയ്തുവെന്ന് വർഷ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ക്ഷീണം മൂലം ഉറങ്ങിപ്പോയി എന്നും ഉണർന്ന് നോക്കിയപ്പോൾ മേശപ്പുറത്തു വെച്ചിരുന്ന ബാക്കി ഐസ്ക്രീം കാണാനുണ്ടായിരുന്നില്ല എന്നുമാണ് മൊഴി
ഐസ്‌ക്രീമിൽ വിഷം ചേർത്തത് അറിയാതെ വർഷയുടെ കുട്ടികളായ അദ്വൈതും നിസ്സാനും ( 2 വയസ്സ്), യുവതിയുടെ സഹോദരി ദൃശ്യയും കഴിച്ചിരുന്നു. എന്നാൽ അപ്പോൾ വർഷയ്ക്കോ മറ്റുള്ളവർക്കോ അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ രാത്രി ആയതോടെ അദ്വൈത് ഛർദ്ദിക്കാൻ തുടങ്ങി.
അന്ന് അടുത്ത റസ്റ്റോറന്റിൽ നിന്നും ബിരിയാണി വാങ്ങിക്കഴിച്ചിരുന്നു. അതുമൂലമാകും ഛർദ്ദി എന്നാണ് വീട്ടിലുള്ളവർ കരുതിയത്. എന്നാൽ അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാൽ എലിവിഷമാകില്ല കാരണം എന്ന് വർഷ കരുതി.
പുലർച്ചെയോടെ ഛർദ്ദിച്ച് അവശനിലയിലായ അദ്വൈത് മരിച്ചു. ഇതിന്റെ പിറ്റേന്ന്
വർഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. അദ്വൈതിന്റെ മരണ ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ വിഷാംശമൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























