തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധം; ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ ഭരണകൂടം
കേരളത്തിൽ ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി,തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമായിരിക്കും.
മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ തീയ്യതികളിലായാണ് ജീവനക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. ഇതിനു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കോവിഡ് പ്രോട്ടോക്കോൾ നോഡൽ ഓഫീസർ കൂടിയായ ഡെപ്യുട്ടി കളക്ടർ എസ് ഷാജഹാൻ പറഞ്ഞു.
ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്നത് 28352 ഉദ്യോഗസ്ഥരാണ്. 35000 പേര്‍ക്ക് വാക്സിനേഷവാക്സിനേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിനായി അതത് വില്ലേജ് ഓഫീസുകളെയോ പൊതു ആരോഗ്യകേന്ദ്രങ്ങളെയോ സമീപിക്കാം.
കുത്തിവെപ്പ് സംബന്ധിച്ച സന്ദേശം എല്ലാ ജീവനക്കാരിലും എത്തിക്കാന്‍ ബി.എസ്.എന്‍.എല്‍ മെസേജ് സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുവരെ വാക്സിനേഷനായി പേര് രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും പേരുകള്‍ ചേര്‍ക്കാന്‍ ആര്‍.സി.എച്ച് കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha