മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല; ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല; ഡിസിപി ഐശ്വര്യ സോങ് സസ്പെന്‍ഡ് ചെയ്ത സിവില്‍ പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിച്ചു
പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയവര്‍ക്ക് ചായയും ലഘു ഭക്ഷണവും നൽകി എന്ന കാരണത്താൽ ഡിസിപി ഐശ്വര്യ സോങ് സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് .
മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലെന്നുമാണ് സസ്പെന്‍ഡ് ചെയ്ത സിപിഒ പിഎസ് രഘുവിന്റെ പോസ്റ്റ്. ഇരുപതില്‍ അധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സിപി രഘു.
'മരണം കൊണ്ട് എല്ലാം അവസാനിക്കുമോ?. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. നല്ല ചങ്കൂറ്റം ഉള്ളവരാണ്' എന്നാണ് രഘു ഫേസ്ബുക്കില്‍ കുറിച്ചത്. രഘുവിന്റെ പോസ്റ്റ് പോലീസുകാര്‍ക്കിടയില്‍ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ് .
കഴിഞ്ഞ ദിവസമാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വൈന്‍ഡിംഗ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ചത് മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന് ആരോപിച്ച് ഡിസിപി ഐശ്വര്യ സിപിഒ പിഎസ് രഘുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
ഉത്തരവാദിത്വമുള്ള ചുമതല പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വൈണ്ടിംഗിന്റെ ഉദ്ഘാടനം നടത്തിയത്. മാദ്ധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവില്‍ പറഞ്ഞിരിക്കുന്നു . പോലീസ് പൊതുജനങ്ങളുമായി സൗഹൃദത്തില്‍ മുന്നോട്ട് പോകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അക്ഷയപാത്രം എന്ന പേരില്‍ രഘു പദ്ധതി നടപ്പിലാക്കിയത്.
സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് വേണ്ടിയാണ് സൗകര്യങ്ങള്‍ സ്ഥാപിച്ചത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ നടപടി ഇത് ആദ്യമായല്ല വിവാദമാകുന്നത്.
നേരത്തെ ഒരു പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ തിരിച്ചറിയാതിരുന്ന വനിതാ പോലീസുകാരിക്കെതിരെയും ഐശ്വര്യ നടപടിയെടുത്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെയാണ് അടുത്ത നടപടി സ്വീകരിച്ചി രിക്കുന്നത് .
https://www.facebook.com/Malayalivartha