Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഭാര്യമാര്‍ വരട്ടേന്നെ... രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി; ഈ സര്‍ക്കാരിനെ കൊടുമുടിയിലെത്തിച്ച പ്രബലരായ 5 മന്ത്രിമാരും സ്പീക്കറും കളത്തിന് പുറത്ത്; എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ രംഗത്തെത്തിയതോടെ അവരും ഹാപ്പി

06 MARCH 2021 08:58 AM IST
മലയാളി വാര്‍ത്ത

ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലെന്നാണ് പലപ്പോഴും സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയെ പറ്റി ആഴത്തില്‍ പഠിച്ച് വിവരമുള്ള പ്രബലരായ 30 പേരാണ് പുറത്തായത്. അതില്‍ പ്രബലരായ 5 മന്ത്രിമാരും സ്പീക്കറുമുണ്ട്.

മന്ത്രി എ.കെ. ബാലന്റെ പരിഭവം മാറ്റാനായി ഭാര്യ ഡോ. പി.കെ. ജമീലയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ വേറെ പാവങ്ങള്‍ക്ക് അവസരം നല്‍കരുതെന്ന ലക്ഷ്യമാണോ എന്തോ ഡോ. ജമീലയെ പരിഗണിച്ചതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

 


ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ സ്ഥാനാര്‍ഥി പട്ടികകള്‍ സമ്പൂര്‍ണമായി തിരുത്തിയിരിക്കുകയാണ് സി.പി.എം സംസ്ഥാന സമിതി. ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നിന്നുവന്ന സാധ്യതാ പട്ടികയില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവരെ പൂര്‍ണമായി ഒഴിവാക്കി.

അതേസമയം മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ ഇടം നേടിയത് അത്ഭുതമായി.

 



ഭേദഗതി വരുത്തിയ കരടുസ്ഥാനാര്‍ഥി സാധ്യതാപട്ടിക സംസ്ഥാനകമ്മിറ്റി യോഗം അംഗീകരിച്ച് ജില്ലാഘടകങ്ങളിലേക്ക് തിരിച്ചയച്ചു. ചില മണ്ഡലങ്ങളിലേക്കു പരിഗണിച്ച പേരുകളെച്ചൊല്ലി സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും നിന്നുയര്‍ന്നുവന്ന വ്യത്യസ്താഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അന്തിമതീരുമാനമെടുത്തിട്ടില്ല.

ഇന്ന് എല്ലാ ജില്ലകളിലും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ചേര്‍ന്ന് കരട് പട്ടിക ചര്‍ച്ച ചെയ്ത് പട്ടിക പൂര്‍ണമാക്കാനാണ് നിര്‍ദേശം. സംസ്ഥാന, കേന്ദ്രകമ്മിറ്റികളുടെ അംഗീകാരത്തോടെ പത്തിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

 



രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ഒഴിവാക്കണമെന്ന വ്യവസ്ഥയില്‍ കെ.എന്‍. ബാലഗോപാല്‍ (കൊട്ടാരക്കര), വി.എന്‍. വാസവന്‍ (ഏറ്റുമാനൂര്‍), വീണ ജോര്‍ജ് (ആറന്മുള), പി. രാജീവ് (കളമശേരി), എം.ബി. രാജേഷ് (തൃത്താല) എന്നിവര്‍ക്ക് ഇളവു നല്‍കി.

റാന്നി, കുറ്റിയാടി മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസ്എമ്മിനായും കൂത്തുപറമ്പ്, കല്‍പ്പറ്റ മണ്ഡലങ്ങള്‍ ലോക്താന്ത്രിക് ജനതാദളിനായും മാറ്റി. സ്ഥാനാര്‍ഥിക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത പിറവവും മാണിഗ്രൂപ്പിന് വിട്ടുകൊടുത്തേക്കാം.

 



പോളിറ്റ്ബ്യൂറോയില്‍നിന്ന് പിണറായി വിജയന്‍ മാത്രമാകും മത്സരത്തിന്. കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ കെ.കെ. ശൈലജ, കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍ എന്നിവര്‍ സാധ്യതാപട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും.

2016ല്‍ പന്ത്രണ്ട് വനിതകളെ മത്സരിപ്പിച്ച സി.പി.എമ്മില്‍നിന്ന് ഇക്കുറി സാധ്യതാപട്ടികയിലിടം നേടിയത് 11 പേരാണ്. വനിതാപ്രാതിനിധ്യം കുറഞ്ഞതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ടി.എന്‍. സീമ വിമര്‍ശനമുയര്‍ത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെയടക്കം പരിഗണിക്കാത്തതിലായിരുന്നു വിമര്‍ശനം.

 



കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി. സതീദേവിയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നുള്ള പട്ടികയില്‍ മുന്നിലുണ്ടായിരുന്നതെങ്കിലും എളമരം കരീം എതിര്‍ത്തു. മഹിളാ അസോസിയേഷന്‍ സെക്രട്ടറിക്ക് ജയസാധ്യതയില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. അവിടെ സതീദേവിക്ക് പുറമേ കാനത്തില്‍ ജമീലയുടെ പേര് കൂടി ചേര്‍ത്താണ് ജില്ലാ സെക്രട്ടേറിയറ്റിന് വീണ്ടും വിട്ടത്. എന്തായാലും 5 മന്ത്രിമാരേയും സ്പീക്കറേയും ഒഴിവാക്കിയതിലും ഭാര്യമാരെ തിരുകി കയറ്റിയതിലും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്തായാലും എന്തുണ്ടാകുമെന്ന് അവസാന ലിസ്റ്റില്‍ അറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends