Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരഞ്ഞ് തളര്‍ന്ന് ഒരു കുടുംബം... മലയാളികള്‍ ഏറെ വേദനയോടെ കേട്ട മഞ്ജുഷയുടെ മരണത്തിന്റെ വേദന മാറും മുമ്പേ പിതാവും പോയി; മഞ്ജുഷയെ മരണത്തിലേക്ക് കൂട്ടിയ സ്‌കൂട്ടര്‍ തന്നെ പിതാവിന്റെയും ജീവനെടുത്തു; ഓര്‍മ്മകള്‍ വീണ്ടുമെത്തുമ്പോള്‍

07 MARCH 2021 08:36 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ വേദനയോട് കേട്ട ഒന്നായിരുന്നു റിയാലിറ്റി താരം മഞ്ജുഷ മോഹന്‍ദാസിന്റെ (26) മരണം. 2018 ജൂലായ് 28നാണ് മഞ്ജുഷ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്.

താന്നിപ്പുഴയില്‍ സ്‌കൂട്ടറില്‍ മിനിലോറിയിടിക്കുകയായിരുന്നു. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണവിദ്യാര്‍ത്ഥിയും ഗായികയുമായിരുന്ന മഞ്ജുഷ റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രീതി നേടിയത്.

 



രണ്ടര വര്‍ഷം മുമ്പ് അപകടത്തിലൂടെ മഞ്ജുഷ മോഹന്റെ ജീവന്‍ കവര്‍ന്ന അതേ സ്‌കൂട്ടര്‍ മറ്റൊരപകടത്തിലൂടെ മഞ്ജുഷയുടെ പിതാവ് മോഹന്‍ദാസിന്റെയും (67) മരണത്തിനിടയാക്കി.

മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ച് ഇന്നലെ രാവിലെ പത്ത് മണിയോടെ ബൊലേറോ പിക്ക്അപ്പ് ഇടിക്കുകയായിരുന്നു. ഉടന്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു. മത്സ്യഫെഡ് വില്പന കേന്ദ്രത്തില്‍ നിന്ന് മീന്‍ വാങ്ങി മടങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മോഹന്‍ദാസ്.അപകടശേഷം നിര്‍ത്താതെപോയ പിക്ക്അപ്പ് പിന്നീട് പിടികൂടി.

 



ആനന്ദവല്ലിയാണ് മോഹന്‍ദാസിന്റെ ഭാര്യ. മകന്‍ മിഥുന്‍ മോഹന്‍ കാനഡയിലാണ്.

സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരമായ മഞ്ജുഷ മോഹന്‍ ദാസ് എംസി റോഡില്‍ താന്നിപ്പുഴയില്‍ അനിതാ വിദ്യാലയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടത്തില്‍ പെട്ടത്. മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സ്‌കൂട്ടറില്‍ കാലടി യൂനിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ ഇരുവരേയും അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു.

 



2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു. കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു.

മഞ്ജുഷ തന്റെ പ്രിയ ശിഷ്യയായിരുന്നെന്ന് അധ്യാപകനായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തില്‍ പെടുന്നതിന് തലേദിവസം മഞ്ജുഷ തന്നോട് ഒരാഗ്രഹം പറഞ്ഞതായി ആര്‍എല്‍വി രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തി.

 



പ്രിയശിഷ്യ മഞ്ജുഷ ഓര്‍മ്മയായി. എനിക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ്‌ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷയെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസില്‍ മിടുക്കിയായിരുന്നു മഞ്ജുഷ. ചില നിമിഷങ്ങള്‍ ദൈവം നമ്മളെ കൊണ്ട് മുന്‍കൂട്ടി ചെയ്യിക്കും എന്നതു പോലെ.

കഴിഞ്ഞ ആഴ്ച ഒരു ദിവസം ഞാന്‍ എം.എ മോഹിനിയാട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ മഞ്ജുഷ ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികള്‍ എല്ലാം ചേര്‍ന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവര്‍ക്കായി ഞാന്‍ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മന്‍ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു.



പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഞാന്‍ ഈ പദം ചെയ്‌തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സില്‍ മായാതെ വേദനയോടെ നില്‍ക്കുന്നു. അരങ്ങ് എന്ന പരിപാടിയില്‍ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ .അതിനിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്.

ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ മഞ്ജുഷ ഇല്ല എന്ന യാഥാര്‍ത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേര്‍പാട് ഞങ്ങള്‍ ഗുരുക്കന്‍ന്മാര്‍ക്കും സഹപാഠികള്‍ക്കും വലിയ വേദനയുണ്ടാക്കുന്നു .... വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി...... എന്ന രാമകൃഷ്ണന്റെ കുറിപ്പ് മലയാളികളെ ഏറെ വേദനിപ്പിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends