Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലമുള്ളതിനാല്‍ കോടിയേരിയുടെ ഭാര്യയ്ക്ക് ഐ ഫോണ്‍ കേസില്‍ നിന്നും പുറത്ത് കടക്കുക പ്രയാസം

07 MARCH 2021 09:28 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ കേന്ദ്ര അന്വേഷണ സംഘം ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തോടെ അന്വേഷണം തണുത്തു എന്നായിരുന്നു നാട്ടിലെ സംസാരം. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഏറെ പേരുദോഷം കേട്ടതോടെ കേന്ദ്രം അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു എന്നാണ് ഇപ്പോഴുള്ള സംസാരം.

സ്വര്‍ണം, ഡോളര്‍ കടത്തുകേസ് അന്വേഷണം തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ഏതറ്റം വരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് അന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം. അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും വന്നതിനെത്തുടര്‍ന്നു സ്പീക്കറെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതിനു കസ്റ്റംസ് ബോര്‍ഡും ധനവകുപ്പും നേരത്തേ അനുമതി നല്‍കിയിരുന്നില്ല.

 



വകുപ്പുതല അനുമതി കിട്ടിയതോടെ ഉന്നതരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണു കസ്റ്റംസ് സംഘം. ഇതിനായി ഡല്‍ഹിയിലും കേരളത്തിലുമായി ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനകളും നടന്നു.

കിഫ്ബിയുടെ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു നിയമനടപടിക്കുള്ള സര്‍ക്കാര്‍ നീക്കത്തെ നേരിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) തയാറെടുക്കുന്നു. ഉദ്യോഗസ്ഥയുടെ പരാതി ഇഡി സംഘം നിഷേധിക്കുകയാണ്. കിഫ്ബി സിഇഒയ്ക്കു വേണ്ടി ഹാജരായി സത്യവാങ്മൂലം ഉദ്യോഗസ്ഥ എഴുതി നല്‍കുകയായിരുന്നു.



ചോദ്യം ചെയ്യലിന്റെ ആവശ്യം ഉണ്ടായിട്ടില്ലെന്നതാണ് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട്. കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് അയയ്ക്കും. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡിക്കു കിട്ടിയ നിയമോപദേശം.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസയച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയ ബില്ലില്‍നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനാല്‍ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആള്‍ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും കണ്ടെത്താനാകും.

 



ഇതുവഴി ഒരാഴ്ചകൊണ്ട് മേല്‍പറഞ്ഞ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പര്‍ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കില്‍ അതും കണ്ടെത്താനാകും.

വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുക. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കില്‍ പകരം ആര്, ആരൊക്കെ ഫോണ്‍ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബര്‍ തെളിവുമായി ഒത്തുപോകുന്നില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഫോണ്‍ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കില്‍ എന്തിനു ഫോണ്‍ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടിവരും.

 



ഐഎംഇഐ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയുമാണ് സൈബര്‍ വിദഗ്ധര്‍ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്ഥലങ്ങള്‍ ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെ മനസ്സിലാകും.

ഏത് സ്ഥലത്തായിരുന്നു കൂടുതല്‍ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാല്‍ സൈബര്‍ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (7 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (17 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (30 minutes ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (36 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (4 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (4 hours ago)

Malayali Vartha Recommends