Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലമുള്ളതിനാല്‍ കോടിയേരിയുടെ ഭാര്യയ്ക്ക് ഐ ഫോണ്‍ കേസില്‍ നിന്നും പുറത്ത് കടക്കുക പ്രയാസം

07 MARCH 2021 09:28 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ കേന്ദ്ര അന്വേഷണ സംഘം ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തോടെ അന്വേഷണം തണുത്തു എന്നായിരുന്നു നാട്ടിലെ സംസാരം. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഏറെ പേരുദോഷം കേട്ടതോടെ കേന്ദ്രം അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു എന്നാണ് ഇപ്പോഴുള്ള സംസാരം.

സ്വര്‍ണം, ഡോളര്‍ കടത്തുകേസ് അന്വേഷണം തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ഏതറ്റം വരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് അന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം. അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും വന്നതിനെത്തുടര്‍ന്നു സ്പീക്കറെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതിനു കസ്റ്റംസ് ബോര്‍ഡും ധനവകുപ്പും നേരത്തേ അനുമതി നല്‍കിയിരുന്നില്ല.

 



വകുപ്പുതല അനുമതി കിട്ടിയതോടെ ഉന്നതരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണു കസ്റ്റംസ് സംഘം. ഇതിനായി ഡല്‍ഹിയിലും കേരളത്തിലുമായി ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനകളും നടന്നു.

കിഫ്ബിയുടെ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു നിയമനടപടിക്കുള്ള സര്‍ക്കാര്‍ നീക്കത്തെ നേരിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) തയാറെടുക്കുന്നു. ഉദ്യോഗസ്ഥയുടെ പരാതി ഇഡി സംഘം നിഷേധിക്കുകയാണ്. കിഫ്ബി സിഇഒയ്ക്കു വേണ്ടി ഹാജരായി സത്യവാങ്മൂലം ഉദ്യോഗസ്ഥ എഴുതി നല്‍കുകയായിരുന്നു.



ചോദ്യം ചെയ്യലിന്റെ ആവശ്യം ഉണ്ടായിട്ടില്ലെന്നതാണ് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട്. കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് അയയ്ക്കും. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡിക്കു കിട്ടിയ നിയമോപദേശം.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസയച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയ ബില്ലില്‍നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനാല്‍ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആള്‍ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും കണ്ടെത്താനാകും.

 



ഇതുവഴി ഒരാഴ്ചകൊണ്ട് മേല്‍പറഞ്ഞ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പര്‍ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കില്‍ അതും കണ്ടെത്താനാകും.

വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുക. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കില്‍ പകരം ആര്, ആരൊക്കെ ഫോണ്‍ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബര്‍ തെളിവുമായി ഒത്തുപോകുന്നില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഫോണ്‍ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കില്‍ എന്തിനു ഫോണ്‍ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടിവരും.

 



ഐഎംഇഐ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയുമാണ് സൈബര്‍ വിദഗ്ധര്‍ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്ഥലങ്ങള്‍ ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെ മനസ്സിലാകും.

ഏത് സ്ഥലത്തായിരുന്നു കൂടുതല്‍ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാല്‍ സൈബര്‍ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (2 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (2 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (2 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (3 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (3 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (3 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (4 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (4 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (4 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (6 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (6 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (7 hours ago)

Malayali Vartha Recommends