Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലമുള്ളതിനാല്‍ കോടിയേരിയുടെ ഭാര്യയ്ക്ക് ഐ ഫോണ്‍ കേസില്‍ നിന്നും പുറത്ത് കടക്കുക പ്രയാസം

07 MARCH 2021 09:28 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ കേന്ദ്ര അന്വേഷണ സംഘം ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തോടെ അന്വേഷണം തണുത്തു എന്നായിരുന്നു നാട്ടിലെ സംസാരം. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഏറെ പേരുദോഷം കേട്ടതോടെ കേന്ദ്രം അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു എന്നാണ് ഇപ്പോഴുള്ള സംസാരം.

സ്വര്‍ണം, ഡോളര്‍ കടത്തുകേസ് അന്വേഷണം തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ഏതറ്റം വരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് അന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം. അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും വന്നതിനെത്തുടര്‍ന്നു സ്പീക്കറെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതിനു കസ്റ്റംസ് ബോര്‍ഡും ധനവകുപ്പും നേരത്തേ അനുമതി നല്‍കിയിരുന്നില്ല.

 



വകുപ്പുതല അനുമതി കിട്ടിയതോടെ ഉന്നതരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണു കസ്റ്റംസ് സംഘം. ഇതിനായി ഡല്‍ഹിയിലും കേരളത്തിലുമായി ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനകളും നടന്നു.

കിഫ്ബിയുടെ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു നിയമനടപടിക്കുള്ള സര്‍ക്കാര്‍ നീക്കത്തെ നേരിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) തയാറെടുക്കുന്നു. ഉദ്യോഗസ്ഥയുടെ പരാതി ഇഡി സംഘം നിഷേധിക്കുകയാണ്. കിഫ്ബി സിഇഒയ്ക്കു വേണ്ടി ഹാജരായി സത്യവാങ്മൂലം ഉദ്യോഗസ്ഥ എഴുതി നല്‍കുകയായിരുന്നു.



ചോദ്യം ചെയ്യലിന്റെ ആവശ്യം ഉണ്ടായിട്ടില്ലെന്നതാണ് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട്. കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് അയയ്ക്കും. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡിക്കു കിട്ടിയ നിയമോപദേശം.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസയച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയ ബില്ലില്‍നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനാല്‍ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആള്‍ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും കണ്ടെത്താനാകും.

 



ഇതുവഴി ഒരാഴ്ചകൊണ്ട് മേല്‍പറഞ്ഞ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പര്‍ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കില്‍ അതും കണ്ടെത്താനാകും.

വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുക. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കില്‍ പകരം ആര്, ആരൊക്കെ ഫോണ്‍ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബര്‍ തെളിവുമായി ഒത്തുപോകുന്നില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഫോണ്‍ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കില്‍ എന്തിനു ഫോണ്‍ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടിവരും.

 



ഐഎംഇഐ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയുമാണ് സൈബര്‍ വിദഗ്ധര്‍ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്ഥലങ്ങള്‍ ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെ മനസ്സിലാകും.

ഏത് സ്ഥലത്തായിരുന്നു കൂടുതല്‍ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാല്‍ സൈബര്‍ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (6 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (6 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (6 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (6 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (6 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (7 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (7 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (7 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (8 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (8 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (8 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (9 hours ago)

Malayali Vartha Recommends