കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ
കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികളൊന്നുമില്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരൻ ആദ്യത്തെ യാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സുധാകരനും സംഘവും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനവും നടത്തി. എന്നാൽ ബി ജെ പി പ്രവർത്തകരും താനാണ് ഒട്ടും പുറകിലല്ല എന്ന് കാണിച്ച് രംഗത്തു വന്നു .സി പി എം പ്രവർത്തകരുടെ റാലിക്ക് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അർപ്പിച്ചാണ് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തിയത് .ഇ ശ്രീധരൻ ബി ജെ പി യിൽ ചേരുന്നതിനു ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാകുന്ന പാലമാണ് പാലേരി വട്ടം പാലം .ഒപ്പം ഇതോടെ അദ്ദേഹം രാജി വെച്ച് തിരെഞ്ഞെടുപ്പിൽ മത്സരിക്കും എന്നും പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് ബി ജെ പി പ്രവർത്തകർ പാലം ശ്രീധരന്റെ നേട്ടമായി കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു രംഗത്തു വരുന്നത് . ഡിഎംആർസി ഉദ്യോഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി 2016-ലാണ് ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് പാലാരിവട്ടം പാലം തുറന്നു കൊടുത്തത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തുകയും തുടർന്ന് പാലം അടയ്ക്കുകയും ചെയ്തു.
വിദഗ്ദ്ധ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ ആശ്വാസമാവും. അതെ സമയംതൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാർത്ഥ്യമാക്കാൻ സാധിച്ചത് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമല്ല ആ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാഴികളുടെ പ്രയത്നത്തിന്റെ ഫലമായി കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം തുറന്നുകൊടുത്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചത് ആരാണ് എന്ന ചോദ്യത്തിലൂടെയാണ് മുഖ്യമന്ത്രി തൊഴിലാളികൾ നൽകിയ സംഭാവനകളെക്കുറിച്ച് വ്യക്തമാക്കിയത്.”തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോഴും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.”പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് നാടു കടപ്പെട്ടിരിക്കുന്നത്.ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വെച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം,” മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha